മങ്കൊമ്പ്: ശക്തമായ വേലിയേറ്റവും മടവീഴ്ചയും തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകശ് താത്കാലികമായി താഴ്ത്തുന്ന കാര്യം ആലോചിക്കുന്നതിനായി കൂടിയ യോഗം ആവശ്യമായ തീരുമാനമെടുക്കാതെ പിരിഞ്ഞത് കുട്ടനാട് എംഎൽഎയുടെ ബലഹീനത മൂലമെന്ന് യോഗത്തിൽ ആക്ഷേപം. യോഗത്തിൽ പങ്കെടുത്ത ഡിസിസി അംഗം കെ. ഗോപകുമാറാണ് എംഎൽഎയ്ക്കെതിരേ ആരോപണമുന്നയിച്ചത്.
വേലിയേറ്റത്തെത്തുടർന്ന് പതിനൊന്നോളം പാടശേഖരങ്ങൾ മടവീണ സാഹചര്യത്തിൽ ചേർന്ന യോഗം, അടിയന്തര സാഹചര്യമുണ്ടായാൽ വീണ്ടും യോഗം ചേരാം എന്ന ധാരണയിലാണ് പിരിഞ്ഞത്. കുട്ടനാട്ടിൽ അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ചത് എംഎൽഎ ആയിരുന്നു.
കഴിഞ്ഞവർഷം വേനൽമഴ മൂലം കൃഷി വൈകുകയും വൻനാശം സംഭവിക്കുകയും ചെയ്തതിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കർഷകർക്ക് നൽകാത്ത സർക്കാർ ഇത്തവണയും മടവീഴ്ച കണ്ട് കയ്യും കെട്ടി നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വേലിയേറ്റത്തെത്തുടർന്ന് പതിനൊന്നോളം പാടശേഖരങ്ങൾ മടവീണ സാഹചര്യത്തിൽ ചേർന്ന യോഗം, അടിയന്തര സാഹചര്യമുണ്ടായാൽ വീണ്ടും യോഗം ചേരാം എന്ന ധാരണയിലാണ് പിരിഞ്ഞത്. കുട്ടനാട്ടിൽ അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ചത് എംഎൽഎ ആയിരുന്നു.
കഴിഞ്ഞവർഷം വേനൽമഴ മൂലം കൃഷി വൈകുകയും വൻനാശം സംഭവിക്കുകയും ചെയ്തതിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കർഷകർക്ക് നൽകാത്ത സർക്കാർ ഇത്തവണയും മടവീഴ്ച കണ്ട് കയ്യും കെട്ടി നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.