മാവേലിക്കര: വീടും തൊഴിലും നഷ്ടപ്പെട്ട് നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ നിലനിൽപ്പിനായി വിഴിഞ്ഞത്ത് നടത്തുന്ന പോരാട്ടത്തിൽ, മുഖ്യമന്ത്രിയും ഭരണസംവിധാനങ്ങളും അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. തീവ്രവാദ പ്രവർത്തനമെന്നും രാജ്യദ്രോഹമെന്നും ആക്ഷേപിക്കുന്ന ഭരണാധികാരികൾ സാമാന്യ നീതിയെയാണ് പരിഹസിക്കുന്നത്.
വിഴിഞ്ഞത്തെ മത്സ്യബന്ധനത്തിനു പുതിയ തുറമുഖം മരണമണി ഒരുക്കുന്നതാണ്. നൂറ്റിമുപ്പത്തിമൂന്നിലധികം ദിവസങ്ങളായി തുറമുഖ കവാടത്തിൽ സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് രാജ്യദ്രോഹികളാകുന്നത്. ഓഖിയും മഹാമാരിയും പ്രളയവും കേരളത്തെ ദുരിതക്കടലിൽ ആക്കിയപ്പോൾ കടലിന്റെ മക്കളല്ലേ ധീരതയോടെ, അതിസാഹസികമായി ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് കഴിഞ്ഞദിവസം നടന്ന അക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയവയെ അപലപിക്കുന്നുവെന്നും ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർ തയാറാകണം. പുകമറ സൃഷ്ടിച്ച് പാവങ്ങളായ മത്സ്യ ത്തൊഴിലാളികളെ ശത്രുപക്ഷത്തു കാണുന്നത് തികച്ചും നിരുത്തരവാദിത്വപരമാണെന്് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തയാറാക്കിയിരിക്കുന്ന രൂപത്തിൽ വിഴിഞ്ഞം പദ്ധതി നടപ്പാക്കിയാൽ നമ്മുടെ തീരപ്രദേശത്തെ ജനജീവിതത്തിനും കടലോര പരിസ്ഥിതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാകുമെന്നും സർക്കാർ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യബന്ധനത്തിനു പുതിയ തുറമുഖം മരണമണി ഒരുക്കുന്നതാണ്. നൂറ്റിമുപ്പത്തിമൂന്നിലധികം ദിവസങ്ങളായി തുറമുഖ കവാടത്തിൽ സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് രാജ്യദ്രോഹികളാകുന്നത്. ഓഖിയും മഹാമാരിയും പ്രളയവും കേരളത്തെ ദുരിതക്കടലിൽ ആക്കിയപ്പോൾ കടലിന്റെ മക്കളല്ലേ ധീരതയോടെ, അതിസാഹസികമായി ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് കഴിഞ്ഞദിവസം നടന്ന അക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയവയെ അപലപിക്കുന്നുവെന്നും ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർ തയാറാകണം. പുകമറ സൃഷ്ടിച്ച് പാവങ്ങളായ മത്സ്യ ത്തൊഴിലാളികളെ ശത്രുപക്ഷത്തു കാണുന്നത് തികച്ചും നിരുത്തരവാദിത്വപരമാണെന്് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തയാറാക്കിയിരിക്കുന്ന രൂപത്തിൽ വിഴിഞ്ഞം പദ്ധതി നടപ്പാക്കിയാൽ നമ്മുടെ തീരപ്രദേശത്തെ ജനജീവിതത്തിനും കടലോര പരിസ്ഥിതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാകുമെന്നും സർക്കാർ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.