മങ്കൊമ്പ്: വേലിയേറ്റത്തിനെതിരെയുള്ള മുന്നറിയിപ്പുകളും കർഷകരുടെ മുറവിളികളും അധികൃതർ അവഗണിച്ചതോടെ കുട്ടനാട്ടിൽ മടവീഴ്ച ആരംഭിച്ചു. പുഞ്ചകൃഷിയിറക്കിയിരുന്ന വെളിയനാട് കൃഷിഭവൻ പരിധിയിലെ തൈപ്പറമ്പ് തെക്ക് പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പാടശേഖരത്തിന്റെ പടിഞ്ഞാറെ ഭാഗത്തെ ബണ്ടിൽ ഇന്നലെ പുലർച്ചെയാണു മടവീണത്. വിത കഴിഞ്ഞ 15 ദിവസമായിരിക്കെയാണ് മടവീഴ്ച.
ഉറക്കമില്ലാത്ത രാത്രി
470 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 236 സാധാരണക്കാരായ കർഷകരാണുള്ളത്. സമീപത്തെ മോട്ടോർ തറയിലുണ്ടായിരുന്ന ഡ്രൈവറാണ് മടവീഴ്ചയുണ്ടായ വിവരം കർഷകരെ അറിയിച്ചത്. തുടർന്നു കർഷകരെത്തി വെള്ളപ്പാച്ചിൽ തടയാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ താത്കാലികമായി മടകുത്തി പാടത്തേയ്ക്കുള്ള നീരൊഴുക്കു തടഞ്ഞു. മടവീഴ്ചയുണ്ടായ പ്രദേശത്തേക്കു വാഹനങ്ങളെത്താത്തതിനാൽ മണലും മറ്റു സാമഗ്രികളുമെത്തിക്കുന്നതിനും തടസമായിരുന്നു. ചെളി നിറച്ച ചാക്കുകൾ അടുക്കിയാണ് താത്കാലിക മട നിർമിച്ചത്. പാടത്തെ വെള്ളം വറ്റിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.
കഴിഞ്ഞദിവസംഇതേ കൃഷിഭവൻ പരിധിയിലുള്ള കുന്നങ്കരി മോഴച്ചേരി മാറാൻതടം പാടശേഖരത്തിലും മടവീഴ്ചയുണ്ടായിരുന്നു. പത്തേക്കർ മാത്രം വിസ്തൃതിയുള്ള പാടശേഖരത്തിൽ വിത കഴിഞ്ഞ് ഏതാനും ദിവസങ്ങളായിരുന്നു. രാവിലത്തെ വേലിയേറ്റ സമയങ്ങളിൽ കുട്ടനാട്ടിൽ വൻതോതിൽ ജലനിരപ്പുയരുന്നതു കുട്ടനാട്ടിലെ പാടശേഖരങ്ങൾക്കു ഭീഷണിയായി തുടരുകയാണ്. വിത കഴിഞ്ഞ പല പാടശേഖരങ്ങളും മടവീഴ്ച സാധ്യതയുള്ളവയാണ്.
മടവീഴ്ച ഭീഷണി
സി ബ്ലോക്ക്, രാമരാജപുരം, മംഗലം മാണിക്യമംഗലം കായലുകൾ, മേച്ചേരിവാക്ക, അഞ്ചുമനയ്ക്കൽ, ചേപ്പിലാക്കൽ, പെരുമാനിക്കരി വടക്കേത്തൊള്ളായിരം, ഇല്ലിമുറി തെക്കേത്തൊള്ളായിരം തുടങ്ങിയ പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. വേലിയേറ്റ സമയങ്ങളിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി കുട്ടനാട്ടിലേക്കുള്ള വെള്ളമൊഴുക്കു തടയുക മാത്രമാണ് നിലവിലെ പ്രതിസന്ധിക്കു പരിഹാരം.
രണ്ടാഴ്ചയോളമായി കുട്ടനാട്ടിലെ കർഷകർ ഈ ആവശ്യമുന്നയിക്കുന്നെങ്കിലും ഇതേവരെ അധികൃതരുടെ കാതുകളിലെത്തിയിട്ടില്ല.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വേലിയേറ്റവും മടവീഴ്ചയുമുണ്ടായിരുന്നു. ഏറെ വൈകി മാത്രമാണ് ഷട്ടറുകൾ നിയന്ത്രിക്കാനുള്ള നടപടികളുണ്ടായത്.
ഉറക്കമില്ലാത്ത രാത്രി
470 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 236 സാധാരണക്കാരായ കർഷകരാണുള്ളത്. സമീപത്തെ മോട്ടോർ തറയിലുണ്ടായിരുന്ന ഡ്രൈവറാണ് മടവീഴ്ചയുണ്ടായ വിവരം കർഷകരെ അറിയിച്ചത്. തുടർന്നു കർഷകരെത്തി വെള്ളപ്പാച്ചിൽ തടയാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ താത്കാലികമായി മടകുത്തി പാടത്തേയ്ക്കുള്ള നീരൊഴുക്കു തടഞ്ഞു. മടവീഴ്ചയുണ്ടായ പ്രദേശത്തേക്കു വാഹനങ്ങളെത്താത്തതിനാൽ മണലും മറ്റു സാമഗ്രികളുമെത്തിക്കുന്നതിനും തടസമായിരുന്നു. ചെളി നിറച്ച ചാക്കുകൾ അടുക്കിയാണ് താത്കാലിക മട നിർമിച്ചത്. പാടത്തെ വെള്ളം വറ്റിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.
കഴിഞ്ഞദിവസംഇതേ കൃഷിഭവൻ പരിധിയിലുള്ള കുന്നങ്കരി മോഴച്ചേരി മാറാൻതടം പാടശേഖരത്തിലും മടവീഴ്ചയുണ്ടായിരുന്നു. പത്തേക്കർ മാത്രം വിസ്തൃതിയുള്ള പാടശേഖരത്തിൽ വിത കഴിഞ്ഞ് ഏതാനും ദിവസങ്ങളായിരുന്നു. രാവിലത്തെ വേലിയേറ്റ സമയങ്ങളിൽ കുട്ടനാട്ടിൽ വൻതോതിൽ ജലനിരപ്പുയരുന്നതു കുട്ടനാട്ടിലെ പാടശേഖരങ്ങൾക്കു ഭീഷണിയായി തുടരുകയാണ്. വിത കഴിഞ്ഞ പല പാടശേഖരങ്ങളും മടവീഴ്ച സാധ്യതയുള്ളവയാണ്.
മടവീഴ്ച ഭീഷണി
സി ബ്ലോക്ക്, രാമരാജപുരം, മംഗലം മാണിക്യമംഗലം കായലുകൾ, മേച്ചേരിവാക്ക, അഞ്ചുമനയ്ക്കൽ, ചേപ്പിലാക്കൽ, പെരുമാനിക്കരി വടക്കേത്തൊള്ളായിരം, ഇല്ലിമുറി തെക്കേത്തൊള്ളായിരം തുടങ്ങിയ പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. വേലിയേറ്റ സമയങ്ങളിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി കുട്ടനാട്ടിലേക്കുള്ള വെള്ളമൊഴുക്കു തടയുക മാത്രമാണ് നിലവിലെ പ്രതിസന്ധിക്കു പരിഹാരം.
രണ്ടാഴ്ചയോളമായി കുട്ടനാട്ടിലെ കർഷകർ ഈ ആവശ്യമുന്നയിക്കുന്നെങ്കിലും ഇതേവരെ അധികൃതരുടെ കാതുകളിലെത്തിയിട്ടില്ല.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വേലിയേറ്റവും മടവീഴ്ചയുമുണ്ടായിരുന്നു. ഏറെ വൈകി മാത്രമാണ് ഷട്ടറുകൾ നിയന്ത്രിക്കാനുള്ള നടപടികളുണ്ടായത്.