ആലപ്പുഴ: ജില്ലാ യുവജനോത്സവം മൂന്നാം ദിനം പിന്നിട്ടപ്പോൾ മത്സരവേദികൾ കലാവിരുന്നിൽ മുറുകി. മോഹിനിയാട്ടം ആടിത്തിമിർത്ത ഗവ.ഗേൾസ് എച്ച്എസ്എസിലും നാടകരംഗങ്ങളാൽ കർട്ടൻ തുറന്ന എസ് ഡിവി സെന്റിനറി സ്കൂളും ഗാനാലാപനങ്ങളാൽ മുഖരിതമായ ബെസന്റ് ഹാളുമൊക്കെ സജീവമായ സദസിന്റെ സാന്നിധ്യത്താൽ നിറഞ്ഞിരുന്നു. പ്രശസ്തരായ കലാകാരന്മാരെ സംഭാവന ചെയ്ത് ചരിത്രമുള്ള മിമിക്രി മത്സരം നടന്നത് സെന്റ് ആന്റണീസ് ജിഎച്ച്എസ്എസിൽ ആയിരുന്നു.
കുട്ടികൾ കുട്ടുകാരായ മത്സരാർഥികൾക്ക് ആവേശം പകർന്നും അധ്യാപകർ തങ്ങളുടെ കുട്ടികളുടെ മികച്ച പ്രകടനത്തിന് നേതൃത്വം കൊടുത്തും സദസിലും പിന്നാമ്പുറങ്ങളിലും തിരക്കിലായിരുന്നു. മാതാപിതാക്കൾക്കൊപ്പം ദൂരെ സ്കൂളിൽ നിന്നു വന്ന കുട്ടികളും കാഴ്ചക്കാരുമായി ഉത്സവാന്തരീക്ഷമായിരുന്നു അക്ഷരാർഥത്തിൽ.
ഹരിതകർമ സേന ശുചിത്വത്തിനും പോലീസ് സാന്നിധ്യം സുരക്ഷിതത്വത്തിനുമായി സജീവമായിരുന്നു. പരാതികളും അപ്പീലുകളുമായി അധ്യാപകരും രക്ഷാകർത്താക്കളുമായി പരിഹാര സെല്ലിൽ തിരക്കോട് തിരക്ക്. മത്സരങ്ങൾ കുട്ടികളുടെ കലാവിരുതുകൾ തമ്മിലാവണം മാതാപിതാക്കൾ തമ്മിലാവരുതെന്ന് ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ പറഞ്ഞിരുന്നു. എന്നാലും മത്സരങ്ങൾക്കു പിന്നാലെയുള്ള പരാതികളും അപ്പീലുകളും നിരത്തി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ നെട്ടോട്ടമോടുന്നവർ കുറവായിരുന്നില്ല. മത്സരം വിവിധ വേദികളിൽ പങ്കെടുക്കേണ്ടവർ തിരക്കിൽ പെട്ട് സമയം തെറ്റാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ധാരാളം പേർ മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം തുടർപഠനത്തിനും അഡ്മിഷനുമൊക്കെ ഗ്രോസ് മാർക്ക് ലഭിക്കാൻ സഹായകമാകുമെന്നതാണെന്ന് ഒരു അധ്യാപകൻ പറഞ്ഞു. തിങ്കൾ മുതൽ നഗരത്തിലെ മത്സരവേദികളിൽ മിന്നിത്തിളങ്ങുന്നത് പ്രതിഭകളുടെ സർഗവൈഭവങ്ങൾ തന്നെ. മേളങ്ങളും സംഗീതവും ലാസ്യവും നൃത്തവുമൊക്കെയായി കലയുടെ മിന്നലാട്ടങ്ങൾ തന്നെ എവിടെയും.
കുട്ടികൾ കുട്ടുകാരായ മത്സരാർഥികൾക്ക് ആവേശം പകർന്നും അധ്യാപകർ തങ്ങളുടെ കുട്ടികളുടെ മികച്ച പ്രകടനത്തിന് നേതൃത്വം കൊടുത്തും സദസിലും പിന്നാമ്പുറങ്ങളിലും തിരക്കിലായിരുന്നു. മാതാപിതാക്കൾക്കൊപ്പം ദൂരെ സ്കൂളിൽ നിന്നു വന്ന കുട്ടികളും കാഴ്ചക്കാരുമായി ഉത്സവാന്തരീക്ഷമായിരുന്നു അക്ഷരാർഥത്തിൽ.
ഹരിതകർമ സേന ശുചിത്വത്തിനും പോലീസ് സാന്നിധ്യം സുരക്ഷിതത്വത്തിനുമായി സജീവമായിരുന്നു. പരാതികളും അപ്പീലുകളുമായി അധ്യാപകരും രക്ഷാകർത്താക്കളുമായി പരിഹാര സെല്ലിൽ തിരക്കോട് തിരക്ക്. മത്സരങ്ങൾ കുട്ടികളുടെ കലാവിരുതുകൾ തമ്മിലാവണം മാതാപിതാക്കൾ തമ്മിലാവരുതെന്ന് ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ പറഞ്ഞിരുന്നു. എന്നാലും മത്സരങ്ങൾക്കു പിന്നാലെയുള്ള പരാതികളും അപ്പീലുകളും നിരത്തി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ നെട്ടോട്ടമോടുന്നവർ കുറവായിരുന്നില്ല. മത്സരം വിവിധ വേദികളിൽ പങ്കെടുക്കേണ്ടവർ തിരക്കിൽ പെട്ട് സമയം തെറ്റാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ധാരാളം പേർ മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം തുടർപഠനത്തിനും അഡ്മിഷനുമൊക്കെ ഗ്രോസ് മാർക്ക് ലഭിക്കാൻ സഹായകമാകുമെന്നതാണെന്ന് ഒരു അധ്യാപകൻ പറഞ്ഞു. തിങ്കൾ മുതൽ നഗരത്തിലെ മത്സരവേദികളിൽ മിന്നിത്തിളങ്ങുന്നത് പ്രതിഭകളുടെ സർഗവൈഭവങ്ങൾ തന്നെ. മേളങ്ങളും സംഗീതവും ലാസ്യവും നൃത്തവുമൊക്കെയായി കലയുടെ മിന്നലാട്ടങ്ങൾ തന്നെ എവിടെയും.