മങ്കൊമ്പ്: കഴിഞ്ഞവർഷത്തേതുപോലെ വൃശ്ചിക വേലിയേറ്റം ശക്തമാകുന്നത് കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കുന്ന പാടശേഖരങ്ങൾക്കു ഭീഷണിയാകുന്നു. ശക്തമായ വേലിയേറ്റത്തെത്തുടർന്ന് ദുർബലമായ പുറംബണ്ടുകളുള്ള കായൽനിലങ്ങളും പാടശേഖരങ്ങളും മടവീഴ്ചയുടെ നിഴലിലാണ്. വലിയ അധ്വാനവും പണവും ചെലവഴിച്ച കർഷകർ ഇതോടെ വലിയ ആശങ്കയിലായിരിക്കുകയാണ്. വൃശ്ചിക മാസത്തിൽ കാണപ്പെടാറുള്ള വേലിയേറ്റമാണ് ഇപ്പോൾ ഓരോ വർഷം കഴിയുന്തോറും ശക്തമായി വരുന്നത്. കഴിഞ്ഞ വർഷവും വേലിയേറ്റം ശക്തമായിരുന്നു. ഇതോടെ നിരവധി പാടശേഖരങ്ങളാണ് മടവീഴ്ച നേരിട്ടത്. രണ്ടാം കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങൾ ഒഴികെ എല്ലാ പാടശേഖരങ്ങളിലും വിത ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. കായൽ നിലങ്ങളിൽ റാണി. ചിത്തിര, മാർത്താണ്ഡം കായലുകളിലാണ് ആദ്യം വിതയാരംഭിച്ചത്. ഇവിടെ കൃഷി ഇപ്പോൾ 20 ദിവസത്തോളം പ്രായമെത്തിയിട്ടുണ്ട്. പിന്നാലെ മറ്റു കായൽ നിലങ്ങളിലും വിത പൂർത്തിയായിരുന്നു. സി ബ്ലോക്ക്, രാമ രാജപുരം, മംഗലം മാണിക്യമംഗലം എന്നീ കായലുകളാണ് ഏറ്റവുമധികമായി മടവീഴ്ച ഭീഷണി നേരിടുന്നത്. 1050 ഏക്കർ വരുന്ന കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന മംഗലം മാണിക്യമംഗലം കായലിൽ ഇപ്പോൾവിത നടക്കുകയാണ്. വെള്ളം വറ്റിയ ഏറെക്കുറെ പകുതിയോളം പ്രദേശത്തു വിത പൂർത്തിയായിക്കഴിഞ്ഞു. വേലിയേറ്റം ഏറ്റവുമധികം ഭീഷണിയാകുന്നതും ഇതേ കായലിൽ തന്നെയാണ്. കഴിഞ്ഞ പുഞ്ച സീസണിൽ രണ്ടു തവണയാണ് ഇവിടെ മടവീഴ്ച സംഭവിച്ചത്.
വിത ആരംഭിച്ച ഘട്ടത്തിലും പിന്നീട് വിളവെടുപ്പിന്റെ അവസാനഘട്ടത്തിലുമാണ് ഇവിടെ മടവീണത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ മടവീഴ്ച നിത്യസംഭവമാണ്. രാവിലത്തെ വേലിയേറ്റ സമയങ്ങളിൽ ആറ്റിൽനിന്നു സമീപത്തെ മറ്റു ജലാശയങ്ങളിൽ നിന്നും വെള്ളം പാടത്തേയ്ക്കു കവിഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ്. തട്ടാശേരി-നാൽപതിൽ റോഡ്, സമീപത്തെ പുരയിടങ്ങൾ എന്നിവിടങ്ങളെല്ലാം കവിഞ്ഞു കയറിയാണ് പാടത്തേയ്ക്കു വെള്ളം കയറുന്നത്. കഴിഞ്ഞ ദിവസം കായലിന്റെ വടക്കേ ബണ്ടിൽ അള്ള വീണതു പരിഭ്രാന്തി പരത്തിയിരുന്നു. കർഷകരുടെ സമയോചിതമായ ഇടപെടലുകളെത്തുടർന്നാണ് മടവീഴ്ച തടയാനായത്. റോഡ് കവിഞ്ഞു വെള്ളം പാടത്തേക്കു കയറുന്നതു നിയന്ത്രിക്കാൻ ഇന്നലെ കർഷകർ ചെളിനിറച്ച ചാക്കുകൾ അടുക്കി റോഡിലും പുരയിടങ്ങളിലുമെല്ലാം താത്കാലിക ബണ്ടുകൾ നിർമിക്കുന്ന തിരക്കിലായിരുന്നു. വേലിയേറ്റത്തിന്റെ ശക്തി കൂടിയാൽ ഇത്തരം ജോലികൾ കൊണ്ടു വെള്ളത്തെ തടഞ്ഞു നിർത്താനാവില്ല. പമ്പിംഗ് നടക്കുന്ന കായലിൽ കുി പ്രദേശങ്ങളിൽ ഇനിയും പൂർണമായും വറ്റിയിട്ടില്ല. തലേന്നു വറ്റിച്ച വെള്ളമത്രയും വേലിയേറ്റ സമയങ്ങളിൽ വീണ്ടും പാടത്തു നിറയും. ഇതുമൂലം അവശേഷിക്കുന്ന പ്രദേശത്തെ വിതയും അനിശ്ചിതത്വത്തിലാണ്.
വേലിയേറ്റ സമയങ്ങളിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി കുട്ടനാട്ടിലേക്കു വെള്ളം കയറുന്നതു നിയന്ത്രിക്കണമെന്നാണ് കർഷകർ പ്രതിസന്ധിക്കു പരിഹാരമായി നിർദേശിക്കുന്നത്. വേലിയിറക്ക സമയങ്ങളിൽ ഷട്ടറുകൾ ഉയർത്താവുന്നതാണ്. ഇതിനായി ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടലുണ്ടാകണം. കഴിഞ്ഞ വർഷവും വേലിയേറ്റത്തിന്റെ ആരംഭഘട്ടങ്ങളിൽ കർഷകർ ഇതേ ആവശ്യമുന്നയിച്ചിരുന്നു.
എന്നാൽ, വളരെ വൈകി മാത്രമാണ് നടപടിയുണ്ടായത്. ഇതിന്റെ ഫലമായി നിരവധി പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടാകുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ മടവീഴ്ചയുണ്ടായാൽ വീണ്ടും വെള്ളം വറ്റിച്ചു കൃഷിറക്കാൻ ഏറെ സമയമെടുക്കും. ഇതു വേനൽ മഴയുടെ അകമ്പടിയോടെ വിളവെടുക്കേണ്ട സാഹചര്യമൊരുക്കുകയും ചെയ്യും.
വിത ആരംഭിച്ച ഘട്ടത്തിലും പിന്നീട് വിളവെടുപ്പിന്റെ അവസാനഘട്ടത്തിലുമാണ് ഇവിടെ മടവീണത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ മടവീഴ്ച നിത്യസംഭവമാണ്. രാവിലത്തെ വേലിയേറ്റ സമയങ്ങളിൽ ആറ്റിൽനിന്നു സമീപത്തെ മറ്റു ജലാശയങ്ങളിൽ നിന്നും വെള്ളം പാടത്തേയ്ക്കു കവിഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ്. തട്ടാശേരി-നാൽപതിൽ റോഡ്, സമീപത്തെ പുരയിടങ്ങൾ എന്നിവിടങ്ങളെല്ലാം കവിഞ്ഞു കയറിയാണ് പാടത്തേയ്ക്കു വെള്ളം കയറുന്നത്. കഴിഞ്ഞ ദിവസം കായലിന്റെ വടക്കേ ബണ്ടിൽ അള്ള വീണതു പരിഭ്രാന്തി പരത്തിയിരുന്നു. കർഷകരുടെ സമയോചിതമായ ഇടപെടലുകളെത്തുടർന്നാണ് മടവീഴ്ച തടയാനായത്. റോഡ് കവിഞ്ഞു വെള്ളം പാടത്തേക്കു കയറുന്നതു നിയന്ത്രിക്കാൻ ഇന്നലെ കർഷകർ ചെളിനിറച്ച ചാക്കുകൾ അടുക്കി റോഡിലും പുരയിടങ്ങളിലുമെല്ലാം താത്കാലിക ബണ്ടുകൾ നിർമിക്കുന്ന തിരക്കിലായിരുന്നു. വേലിയേറ്റത്തിന്റെ ശക്തി കൂടിയാൽ ഇത്തരം ജോലികൾ കൊണ്ടു വെള്ളത്തെ തടഞ്ഞു നിർത്താനാവില്ല. പമ്പിംഗ് നടക്കുന്ന കായലിൽ കുി പ്രദേശങ്ങളിൽ ഇനിയും പൂർണമായും വറ്റിയിട്ടില്ല. തലേന്നു വറ്റിച്ച വെള്ളമത്രയും വേലിയേറ്റ സമയങ്ങളിൽ വീണ്ടും പാടത്തു നിറയും. ഇതുമൂലം അവശേഷിക്കുന്ന പ്രദേശത്തെ വിതയും അനിശ്ചിതത്വത്തിലാണ്.
വേലിയേറ്റ സമയങ്ങളിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി കുട്ടനാട്ടിലേക്കു വെള്ളം കയറുന്നതു നിയന്ത്രിക്കണമെന്നാണ് കർഷകർ പ്രതിസന്ധിക്കു പരിഹാരമായി നിർദേശിക്കുന്നത്. വേലിയിറക്ക സമയങ്ങളിൽ ഷട്ടറുകൾ ഉയർത്താവുന്നതാണ്. ഇതിനായി ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടലുണ്ടാകണം. കഴിഞ്ഞ വർഷവും വേലിയേറ്റത്തിന്റെ ആരംഭഘട്ടങ്ങളിൽ കർഷകർ ഇതേ ആവശ്യമുന്നയിച്ചിരുന്നു.
എന്നാൽ, വളരെ വൈകി മാത്രമാണ് നടപടിയുണ്ടായത്. ഇതിന്റെ ഫലമായി നിരവധി പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടാകുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ മടവീഴ്ചയുണ്ടായാൽ വീണ്ടും വെള്ളം വറ്റിച്ചു കൃഷിറക്കാൻ ഏറെ സമയമെടുക്കും. ഇതു വേനൽ മഴയുടെ അകമ്പടിയോടെ വിളവെടുക്കേണ്ട സാഹചര്യമൊരുക്കുകയും ചെയ്യും.