എടത്വ: ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപന സമ്മേളനം മൂന്നിന് രാവിലെ ഒമ്പതിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കും. വിശുദ്ധ കുര്‍ബാനയ്ക്കും തൊമ്മച്ചന്റെ കബറിടത്തില്‍ പ്രാര്‍ഥനയ്ക്കും ശേഷം 11ന് ജൂബിലി ഹാളില്‍ സമ്മേളനം ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍. ജോസഫ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, കപ്പ്യൂച്ചന്‍ സഭാ, ക്ലാരസഭാ, ആരാധനാ സഭാ പ്രൊവിന്ഷ്യള്മാര്, അതിരൂപതാ കൂരിയാ അംഗങ്ങള്‍, വൈദികര്‍, സന്യസ്തര്‍, വിവിധ ദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. മാത്യു ചൂരവടി, പോസ്റ്റുലേറ്റര്‍ ഫാ. സിബിച്ചന് പുതിയിടം, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി എന്നിവര്‍ അറിയിച്ചു.
2012 ജൂണ്‍ 29 ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികള്‍ക്കായി രൂപീകരിച്ച അതിരൂപത കച്ചേരിയുടെ പ്രവര്‍ത്തന സമാപനമാണ് നടക്കുന്നത്. അതിരൂപതാതല കച്ചേരിയുടെ എല്ലാ രേഖകളും മാര്‍ ജോസഫ് പെരുന്തോട്ടത്തിനു മുമ്പാകെ സമര്‍പ്പിക്കുകയും തുടര്‍ന്ന് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിലേക്ക് അയയ്ക്കുകയും ചെയ്യും.
ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍. ജോസഫ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, കപ്പ്യൂച്ചന്‍ സഭാ, ക്ലാരസഭാ, ആരാധനാ സഭാ പ്രൊവിന്ഷ്യള്മാര്, അതിരൂപതാ കൂരിയാ അംഗങ്ങള്‍, വൈദികര്‍, സന്യസ്തര്‍, വിവിധ ദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. മാത്യു ചൂരവടി, പോസ്റ്റുലേറ്റര്‍ ഫാ. സിബിച്ചന് പുതിയിടം, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി എന്നിവര്‍ അറിയിച്ചു.
2012 ജൂണ്‍ 29 ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികള്‍ക്കായി രൂപീകരിച്ച അതിരൂപത കച്ചേരിയുടെ പ്രവര്‍ത്തന സമാപനമാണ് നടക്കുന്നത്. അതിരൂപതാതല കച്ചേരിയുടെ എല്ലാ രേഖകളും മാര്‍ ജോസഫ് പെരുന്തോട്ടത്തിനു മുമ്പാകെ സമര്‍പ്പിക്കുകയും തുടര്‍ന്ന് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിലേക്ക് അയയ്ക്കുകയും ചെയ്യും.