ആലപ്പുഴ: നഗരത്തിന്റെ മുഖമുദ്രയായ നഗരചത്വരത്തിന്റെ പ്രൗഢി കൂട്ടി ആധുനികമാക്കുന്നു. 2022-23 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ മൂന്നു കോടി രൂപ വിനിയോഗിച്ചാണ് നഗരചത്വരത്തിന്റെ മോടികൂട്ടി വിനോദ- സാംസ്കാരിക കേന്ദ്രമാക്കുന്നത്.
മേല്‍ക്കൂര നിര്‍മാണം, സ്റ്റേജിന് മോഡി കൂട്ടല്‍, ബാല്‍ക്കണി നിര്‍മാണം, ടൈല്‍ പാകല്‍ തുടങ്ങിയ നവീകരണങ്ങള്‍ നടത്തിയാണ് നഗരചത്വരത്തെ ആധുനികമാക്കി മാറ്റുന്നത്.
പി.പി. ചിത്തരഞ്ജന് എംഎല്‍എയാണ് ആശയം മുന്നോട്ടുവച്ചത്. മേല്‍ക്കൂര നിര്‍മിക്കുന്നതോടെ പകല്‍സമയങ്ങളിലും ഇവിടെ പരിപാടികള്‍ നടത്താൻ സാധിക്കും.
ബാല്‍ക്കണി നിര്‍മിക്കുന്നതോടെ ഒരേസമയം 1500 പേരെ വരെ ഉള്‍ക്കൊള്ളിക്കാനാകും. കളക്ടര്‍ വി.ആര്. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ, സൗമ്യ രാജ് എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ആലപ്പുഴയിലെ ഒരുകൂട്ടം യുവ ആര്‍ക്കിടെക്ടുമാരാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
മേല്‍ക്കൂര നിര്‍മാണം, സ്റ്റേജിന് മോഡി കൂട്ടല്‍, ബാല്‍ക്കണി നിര്‍മാണം, ടൈല്‍ പാകല്‍ തുടങ്ങിയ നവീകരണങ്ങള്‍ നടത്തിയാണ് നഗരചത്വരത്തെ ആധുനികമാക്കി മാറ്റുന്നത്.
പി.പി. ചിത്തരഞ്ജന് എംഎല്‍എയാണ് ആശയം മുന്നോട്ടുവച്ചത്. മേല്‍ക്കൂര നിര്‍മിക്കുന്നതോടെ പകല്‍സമയങ്ങളിലും ഇവിടെ പരിപാടികള്‍ നടത്താൻ സാധിക്കും.
ബാല്‍ക്കണി നിര്‍മിക്കുന്നതോടെ ഒരേസമയം 1500 പേരെ വരെ ഉള്‍ക്കൊള്ളിക്കാനാകും. കളക്ടര്‍ വി.ആര്. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ, സൗമ്യ രാജ് എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ആലപ്പുഴയിലെ ഒരുകൂട്ടം യുവ ആര്‍ക്കിടെക്ടുമാരാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.