അമ്പലപ്പുഴ: ഫോക്കസ് അമ്പലപ്പുഴയുടെ പത്മശ്രീ തിലകൻ നാടകോത്സവത്തിന് നാളെ അമ്പലപ്പുഴ ജംഗ്ഷനു കിഴക്കുവശം ഇആർസി പണിക്കർ നഗറിൽ തുടക്കമാകും. നാടകോത്സവം എട്ടിനു സമാപിക്കും. വൈകുന്നേരം 6.30ന് ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. സി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി ഭരണസമിതിയംഗം ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തും. ഒന്നാം ദിവസം കൊച്ചി ചൈത്രതാരയുടെ ഞാൻ എന്ന നാടകം. രണ്ടാം ദിവസം കൊല്ലം ആവിഷ്കാരയുടെ ദൈവം തൊട്ട ജീവിതം എന്ന നാടകം നടക്കും.
മൂന്നാം ദിവസം തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, നാലാം ദിവസം അമ്പലപ്പുഴ അക്ഷരജ്വാലയുടെ സ്വർണമുഖി, അഞ്ചാം ദിവസം ചിറയിൻകീഴ് അനുഗ്രഹയുടെ നായകൻ, ആറാം ദിവസം തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ, ഏഴാം ദിവസം കൊല്ലം അയനം നാടകവേദിയുടെ ഒറ്റ വാക്ക് എന്നീ നാടകങ്ങൾ അരങ്ങേറും. എട്ടിന് വൈകുന്നേരം 6.30ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. സി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. തുടർന്ന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ പ്രകാശം പരക്കുന്ന വീട് എന്ന നാടകം നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ചെയർമാൻ സി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വി. രംഗൻ, ചീഫ് കോ ഓർഡിനേറ്റർ എം. സോമൻപിള്ള, ബിജു സരോവരം എന്നിവർ പറഞ്ഞു.
മൂന്നാം ദിവസം തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, നാലാം ദിവസം അമ്പലപ്പുഴ അക്ഷരജ്വാലയുടെ സ്വർണമുഖി, അഞ്ചാം ദിവസം ചിറയിൻകീഴ് അനുഗ്രഹയുടെ നായകൻ, ആറാം ദിവസം തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ, ഏഴാം ദിവസം കൊല്ലം അയനം നാടകവേദിയുടെ ഒറ്റ വാക്ക് എന്നീ നാടകങ്ങൾ അരങ്ങേറും. എട്ടിന് വൈകുന്നേരം 6.30ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. സി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. തുടർന്ന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ പ്രകാശം പരക്കുന്ന വീട് എന്ന നാടകം നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ചെയർമാൻ സി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വി. രംഗൻ, ചീഫ് കോ ഓർഡിനേറ്റർ എം. സോമൻപിള്ള, ബിജു സരോവരം എന്നിവർ പറഞ്ഞു.