ആലപ്പുഴ: വിഴിഞ്ഞത്തുണ്ടായ സംഭവത്തില്‍ ആലപ്പുഴ രൂപത ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ആര്ച്ച്ബിഷപ്പിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം നിലനിന്നിരുന്നില്ലെന്നും രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു.
സമരം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നു. പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സമരക്കാര്‍ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ ഒരു സുപ്രഭാതത്തില്‍ നിര്‍മാണ വസ്തുക്കളുമായെത്തിയത് അദാനിയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നടപടിയാണ്.
തുടര്‍ന്നുണ്ടായ പോലീസ് നടപടിയും അറസ്റ്റും കസ്റ്റഡിയുമെല്ലാം സംയമനമില്ലാത്തതും പക്വതയില്ലാത്തതുമായി. ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ ഇടപെട്ട് അയവു വരുത്തുകയും പ്രശ്നപരിഹാത്തിനു ശ്രമിക്കുകയും വേണം. അല്ലാത്തപക്ഷം സമരം കേരളം മുഴുവന്‍ വ്യാപിക്കുന്ന സാഹചര്യമുണ്ടായേക്കാം. സമരക്കാരെ അകാരണമായി കുറ്റപ്പെടുത്തുന്ന മാധ്യമ സമീപനവും തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമരം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നു. പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സമരക്കാര്‍ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ ഒരു സുപ്രഭാതത്തില്‍ നിര്‍മാണ വസ്തുക്കളുമായെത്തിയത് അദാനിയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നടപടിയാണ്.
തുടര്‍ന്നുണ്ടായ പോലീസ് നടപടിയും അറസ്റ്റും കസ്റ്റഡിയുമെല്ലാം സംയമനമില്ലാത്തതും പക്വതയില്ലാത്തതുമായി. ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ ഇടപെട്ട് അയവു വരുത്തുകയും പ്രശ്നപരിഹാത്തിനു ശ്രമിക്കുകയും വേണം. അല്ലാത്തപക്ഷം സമരം കേരളം മുഴുവന്‍ വ്യാപിക്കുന്ന സാഹചര്യമുണ്ടായേക്കാം. സമരക്കാരെ അകാരണമായി കുറ്റപ്പെടുത്തുന്ന മാധ്യമ സമീപനവും തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.