ആലപ്പുഴ: കഴിഞ്ഞ സീസണിൽ സംഭരിച്ച ഇനത്തിലുള്ള നെല്ലിന്റെ സംഭരണ വിലയുടെ വിതരണം മന്ദഗതിയിലാണന്നും സർക്കാർ നെല്ല് വിലയിനത്തിൽ 129 കോടി അനുവദിച്ചിട്ടും കൃഷിക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. 80 ശതമാനം കൊയ്ത്ത് പിന്നിട്ടിട്ടും സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീർക്കുന്നതിന് വളരെ വൈകുന്നതിൽ കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി.
നെല്ല് സംഭരണം തുടങ്ങി ഒരാഴ്ചക്കകം നെല്ലിന്റെ സംഭരണ വില കൃഷിക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ മാറിമാറി വരുന്ന ഒരു സർക്കാരും സ്വീകരിക്കാത്തതിൽ നേതൃയോഗം പ്രതിഷേധിച്ചു. നെല്ല് വില അടിയന്തരമായി വിതരണം ചെയ്യണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
അടിയന്തരമായി പ്രശ്ന പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം, രാജൻ മേപ്രാൽ, ഇ. ഷാബ്ദ്ദീൻ, ജോർജ് തോമസ് ഞാറക്കാട്, ഹക്കീം മുഹമ്മദ് രാജാ, ജേക്കബ് എട്ടുപറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
നെല്ല് സംഭരണം തുടങ്ങി ഒരാഴ്ചക്കകം നെല്ലിന്റെ സംഭരണ വില കൃഷിക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ മാറിമാറി വരുന്ന ഒരു സർക്കാരും സ്വീകരിക്കാത്തതിൽ നേതൃയോഗം പ്രതിഷേധിച്ചു. നെല്ല് വില അടിയന്തരമായി വിതരണം ചെയ്യണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
അടിയന്തരമായി പ്രശ്ന പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം, രാജൻ മേപ്രാൽ, ഇ. ഷാബ്ദ്ദീൻ, ജോർജ് തോമസ് ഞാറക്കാട്, ഹക്കീം മുഹമ്മദ് രാജാ, ജേക്കബ് എട്ടുപറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.