മുഹമ്മ: വാഹനാപകടത്തിൽ മരിച്ച കോടതി ജീവനക്കാരന്റെ ആശ്രിതർക്ക് 74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ജില്ലാ കോടതിയിലെ പ്രൊസസ് സെർവർ എസ് എൽ പുരം പടവെട്ടിയിൽ വീട്ടിൽ ആർ. രതീഷിന്റെ ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം നൽകാൻ മോട്ടോർ വാഹനാപകട ട്രിബ്യൂണൽ ജോഷി ജോൺ ഉത്തരവിട്ടത്. 2020 ജൂൺ ഏഴിന് ദേശീയപാതയിൽ വളവനാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
ഓഫീസിലേക്കു വരികയായിരുന്ന രതീഷിന്റെ ബൈക്കിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ഇൻഷ്വറൻസ് കമ്പനിയായ റോയൽ സുന്ദരം ജനറൽ ഇൻഷ്വറൻസ് ആണ് നഷ്ടപരിഹാരം നൽകേണ്ടത്. വാദിക്കുവേണ്ടി അഡ്വ. ജയിംസ് ചാക്കോ, അഡ്വ. ജോസ് വൈ. ജയിംസ് എന്നിവർ ഹാജരായി.
ഓഫീസിലേക്കു വരികയായിരുന്ന രതീഷിന്റെ ബൈക്കിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ഇൻഷ്വറൻസ് കമ്പനിയായ റോയൽ സുന്ദരം ജനറൽ ഇൻഷ്വറൻസ് ആണ് നഷ്ടപരിഹാരം നൽകേണ്ടത്. വാദിക്കുവേണ്ടി അഡ്വ. ജയിംസ് ചാക്കോ, അഡ്വ. ജോസ് വൈ. ജയിംസ് എന്നിവർ ഹാജരായി.