കായംകുളം: കായംകുളം ബോയ്സ് ഹയർ സെക്കനൻഡറി സ്കൂൾ പിടിഎയുടെ പ്രവർത്തനങ്ങൾക്കെതിരേ സ്കൂളിലെ പത്തു രക്ഷകർത്താക്കൾ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്കു പരാതി നൽകി. കായംകുളം സ്വദേശിയായ സിയാദ്.എച്ച് എന്ന രക്ഷകർത്താവ് ആലപ്പുഴ ഡിഡിഇക്കും പരാതി നൽകി. കഴിഞ്ഞ കുറെ വർഷങ്ങളായി ജനാധിപത്യ വിരുദ്ധമായിട്ടാണ് പിടിഎ പ്രവർത്തിച്ചുവരുന്നതെന്ന് ഇവർ പരാതിയിൽ പറയുന്നു.
രാഷ്ട്രീയ താത്പര്യം മാനദണ്ഡമാക്കി തെരഞ്ഞെടുപ്പ് നടത്തുകയും വ്യക്തമായ റിപ്പോർട്ടോ, വരവുചെലവ് കണക്കോ അവതരിപ്പിക്കാതെ ജനറൽ ബോഡി വിളിച്ചുകൂട്ടി പ്രഹസനം നടത്തുന്നതിനപ്പുറം ഇവിടെ പിടിഎ പ്രവർത്തിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. ജനാധിപത്യ വിരുദ്ധമായ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് പുതിയ പിടിഎ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.
രാഷ്ട്രീയ താത്പര്യം മാനദണ്ഡമാക്കി തെരഞ്ഞെടുപ്പ് നടത്തുകയും വ്യക്തമായ റിപ്പോർട്ടോ, വരവുചെലവ് കണക്കോ അവതരിപ്പിക്കാതെ ജനറൽ ബോഡി വിളിച്ചുകൂട്ടി പ്രഹസനം നടത്തുന്നതിനപ്പുറം ഇവിടെ പിടിഎ പ്രവർത്തിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. ജനാധിപത്യ വിരുദ്ധമായ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് പുതിയ പിടിഎ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.