ബെർലിൻ: ലോകത്തെ 75 ശതമാനം വനിതാ മാധ്യമപ്രവർത്തകരും ഓണ്‍ലൈൻ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നതായി ഐക്യരാഷ്ട്രസഭ സംഘടനയായ യുനെസ്കോയുടെ പഠനം. ഇവയിൽ 20 ശതമാനം നേരിട്ടുള്ള ആക്രമണമായി മാറുന്നതായും പഠനം വ്യക്തമാക്കുന്നു.
49 ശതമാനം പേർക്കുനേരെ അധിക്ഷേപകരമായ ഭാഷാ പ്രയോഗം നടക്കുന്നതായും 25 ശതമാനം പേർ ശാരീരികമായ ആക്രമണഭീഷണി നേരിടുന്നതായും 18 ശതമാനം പേർ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാകുന്നതായും പറയുന്ന പഠനം വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. 125 രാജ്യങ്ങളിലെ 901 വനിതാ മാധ്യമപ്രവർത്തകരാണ് സർവേയിൽ പങ്കെടുത്തത്. വെളുത്തവർഗക്കാരായ 64 ശതമാനം മാധ്യമപ്രവർത്തകർ ഓണ്‍ലൈനിൽ ദുരനുഭവമുണ്ടായതായി വ്യക്തമാക്കിയപ്പോൾ 81 ശതമാനം കറുത്തവർഗക്കാർക്കും 81 ശതമാനം ഗോത്രവർഗക്കാർക്കും 88 ശതമാനം ജൂതവനിതകൾക്കും മോശം അനുഭവങ്ങളുണ്ടായി.
ലിംഗഭേദവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് കൂടുതൽ അധിക്ഷേപങ്ങൾക്ക് കാരണമായത്. സ്വവർഗാനുരാഗികളായ മാധ്യമപ്രവർത്തകർ മറ്റുള്ളവരെക്കാൾ മോശമായ പെരുമാറ്റങ്ങൾക്ക് വിധേയയാകുന്നതായി പഠനം കണ്ടെത്തുന്നു. സംഘടിതമായ തെറ്റായ പ്രചാരണങ്ങൾ തങ്ങളെ ലക്ഷ്യമിട്ട് നടക്കുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഓണ്‍ലൈൻ അധിക്ഷേപങ്ങൾക്കെതിരേ ശക്തമായ നിയമനിർമാണം ആവശ്യമാണെന്നും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും ഇത്തരം സംഭവങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർക്ക് ശക്തമായ പിന്തുണ നൽകാൻ തയാറാകണമെന്നും പഠനം ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
49 ശതമാനം പേർക്കുനേരെ അധിക്ഷേപകരമായ ഭാഷാ പ്രയോഗം നടക്കുന്നതായും 25 ശതമാനം പേർ ശാരീരികമായ ആക്രമണഭീഷണി നേരിടുന്നതായും 18 ശതമാനം പേർ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാകുന്നതായും പറയുന്ന പഠനം വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. 125 രാജ്യങ്ങളിലെ 901 വനിതാ മാധ്യമപ്രവർത്തകരാണ് സർവേയിൽ പങ്കെടുത്തത്. വെളുത്തവർഗക്കാരായ 64 ശതമാനം മാധ്യമപ്രവർത്തകർ ഓണ്‍ലൈനിൽ ദുരനുഭവമുണ്ടായതായി വ്യക്തമാക്കിയപ്പോൾ 81 ശതമാനം കറുത്തവർഗക്കാർക്കും 81 ശതമാനം ഗോത്രവർഗക്കാർക്കും 88 ശതമാനം ജൂതവനിതകൾക്കും മോശം അനുഭവങ്ങളുണ്ടായി.
ലിംഗഭേദവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് കൂടുതൽ അധിക്ഷേപങ്ങൾക്ക് കാരണമായത്. സ്വവർഗാനുരാഗികളായ മാധ്യമപ്രവർത്തകർ മറ്റുള്ളവരെക്കാൾ മോശമായ പെരുമാറ്റങ്ങൾക്ക് വിധേയയാകുന്നതായി പഠനം കണ്ടെത്തുന്നു. സംഘടിതമായ തെറ്റായ പ്രചാരണങ്ങൾ തങ്ങളെ ലക്ഷ്യമിട്ട് നടക്കുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഓണ്‍ലൈൻ അധിക്ഷേപങ്ങൾക്കെതിരേ ശക്തമായ നിയമനിർമാണം ആവശ്യമാണെന്നും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും ഇത്തരം സംഭവങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർക്ക് ശക്തമായ പിന്തുണ നൽകാൻ തയാറാകണമെന്നും പഠനം ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ