ബെർലിൻ: യൂറോപ്പ് ഈ വർഷം ഓഗസ്റ്റിന് മുന്‍പ് കോവിഡിനെതിരായി ഹെർഡ് ഇമ്യൂണിറ്റി ആർജിക്കുമെന്ന് ബയോണ്‍ടെക്ക് ചീഫ് എക്സിക്യൂട്ടീവ് ഉഗുർ സാഹിൻ അഭിപ്രായപ്പെട്ടു. രണ്ടുഡോസ് സ്വീകരിച്ചവരിൽ ആറുമാസം പിന്നിടുന്നതോടെ വാക്സിന്റെ ഫലപ്രാപ്തി 95ൽ നിന്ന് 91 ശതമാനമായി കുറയുന്നുണ്ടെന്നാണ് ഉഗൂർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ വാക്സിന്റെ കാര്യക്ഷമത നൂറുശതമാനമായി നിലനിർത്താൻ ആദ്യ ഡോസ് സ്വീകരിച്ച് 9 മുതൽ 12 മാസങ്ങൾ കഴിയുന്പോൾ മൂന്നാമതൊരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതുതന്നെയുമല്ല ഓരോ വർഷവും അല്ലെങ്കിൽ ഓരോ 18 മാസം കൂടുന്പോഴും വാക്സിന്റെ അടുത്ത ബൂസ്റ്റർ സ്വീകരിക്കേണ്ടി വരുന്നത് അനിവാര്യമാകുമെന്നാണ് കന്പനിയുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈസർ വാക്സിൻ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് ബയോണ്‍ടെക് സഹസ്ഥാപകൻ ഉഗുർ സഹിൻ. വൈറസിന്റെ ഇന്ത്യൻ വകഭേദത്തിൽ ഇപ്പോഴും പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സമാനമായ വകഭേദങ്ങൾക്കെതിരെ ഫൈസർ വാക്സിൻ പ്രതിരോധം തീർക്കുമെന്ന് നേരത്തെ തന്നെ പരീക്ഷിച്ചുതെളിഞ്ഞതാണ്. അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ഉഗുർ സാഹിൻ പറഞ്ഞു.
വൈറസ് പകരാനുള്ള ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത് ജർമനിയിലെ ചെറുപ്പക്കാർക്ക് വേഗത്തിൽ കുത്തിവയ്പ് നൽകാൻ ജർമ്മൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ വെളിച്ചത്തിൽ, ജർമ്മൻ ഡോക്ടർമാരും രാഷ്ട്രീയക്കാരും കുട്ടികൾക്കും കൗമാരക്കാർക്കും കുത്തിവയ്പ്പ് നടത്തുന്നതിനോട് അനുകൂലമായിട്ടാണ് സംസാരിച്ചത്.
പ്രായോഗികവും ധാർമ്മികവുമായ കാരണങ്ങളാൽ ചെറുപ്പക്കാർക്ക് ഉടൻ തന്നെ കുത്തിവയ്പ് നൽകണമെന്ന് ജർമ്മൻ ഫാമിലി ഫിസിഷ്യൻസ് അസോസിയേഷൻ മേധാവി അൾറിക് വെയ്ഗെൽഡ് ആവശ്യപ്പെട്ടു.
സ്കൂൾ അടച്ചതും കർശനമായ കോണ്ടാക്റ്റ് നിയന്ത്രണങ്ങളും കാരണം ലോക്ക്ഡൗണ്‍ സമയത്ത് ഗണ്യമായി ദുരിതമനുഭവിച്ചവരും ഇവരാണ്.ന്ധ
യൂറോപ്യൻ എത്തിക്സ് കൗണ്‍സിൽ ചെയർപേഴ്സണും സമാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. നിലവിൽ ജർമ്മനിയുടെ എമർജൻസി ബ്രേക്ക് നിയമപ്രകാരം, കിറ്റാസ്, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രദേശങ്ങളിൽ അടച്ചുപൂട്ടലിലാണ്. ജർമനിയിൽ അസ്ട്രസെനെക്ക കുത്തിവയ്പ് ലഭിച്ച 32കാരി മരിച്ചത് വീണ്ടും ആശങ്കയുയർത്തി.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പ്രത്യേകതയുള്ള ഗ്രീഫ്സ്വാൾഡ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജി ആൻഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ നിന്നുള്ള ഒരു കണ്ടെത്തൽ പ്രകാരം, വാക്സിനോടുള്ള രോഗപ്രതിരോധ പ്രതികരണം സ്ത്രീയുടെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. അതിനാൽ തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുന്ന ഒരു ശീതീകരണ തകരാറാണ് കാരണം. പോസ്റ്റ്മാർട്ടത്തിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ ആരോഗ്യ ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,231 പുതിയ കേസുകളും 312 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദേശീയ സംഭവ നിരക്ക് 160.6 ആണ്. ആകെ മരണം 83,018 ആയി ഉയർന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫൈസർ വാക്സിൻ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് ബയോണ്‍ടെക് സഹസ്ഥാപകൻ ഉഗുർ സഹിൻ. വൈറസിന്റെ ഇന്ത്യൻ വകഭേദത്തിൽ ഇപ്പോഴും പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സമാനമായ വകഭേദങ്ങൾക്കെതിരെ ഫൈസർ വാക്സിൻ പ്രതിരോധം തീർക്കുമെന്ന് നേരത്തെ തന്നെ പരീക്ഷിച്ചുതെളിഞ്ഞതാണ്. അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ഉഗുർ സാഹിൻ പറഞ്ഞു.
വൈറസ് പകരാനുള്ള ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത് ജർമനിയിലെ ചെറുപ്പക്കാർക്ക് വേഗത്തിൽ കുത്തിവയ്പ് നൽകാൻ ജർമ്മൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ വെളിച്ചത്തിൽ, ജർമ്മൻ ഡോക്ടർമാരും രാഷ്ട്രീയക്കാരും കുട്ടികൾക്കും കൗമാരക്കാർക്കും കുത്തിവയ്പ്പ് നടത്തുന്നതിനോട് അനുകൂലമായിട്ടാണ് സംസാരിച്ചത്.
പ്രായോഗികവും ധാർമ്മികവുമായ കാരണങ്ങളാൽ ചെറുപ്പക്കാർക്ക് ഉടൻ തന്നെ കുത്തിവയ്പ് നൽകണമെന്ന് ജർമ്മൻ ഫാമിലി ഫിസിഷ്യൻസ് അസോസിയേഷൻ മേധാവി അൾറിക് വെയ്ഗെൽഡ് ആവശ്യപ്പെട്ടു.
സ്കൂൾ അടച്ചതും കർശനമായ കോണ്ടാക്റ്റ് നിയന്ത്രണങ്ങളും കാരണം ലോക്ക്ഡൗണ്‍ സമയത്ത് ഗണ്യമായി ദുരിതമനുഭവിച്ചവരും ഇവരാണ്.ന്ധ
യൂറോപ്യൻ എത്തിക്സ് കൗണ്‍സിൽ ചെയർപേഴ്സണും സമാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. നിലവിൽ ജർമ്മനിയുടെ എമർജൻസി ബ്രേക്ക് നിയമപ്രകാരം, കിറ്റാസ്, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രദേശങ്ങളിൽ അടച്ചുപൂട്ടലിലാണ്. ജർമനിയിൽ അസ്ട്രസെനെക്ക കുത്തിവയ്പ് ലഭിച്ച 32കാരി മരിച്ചത് വീണ്ടും ആശങ്കയുയർത്തി.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പ്രത്യേകതയുള്ള ഗ്രീഫ്സ്വാൾഡ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജി ആൻഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ നിന്നുള്ള ഒരു കണ്ടെത്തൽ പ്രകാരം, വാക്സിനോടുള്ള രോഗപ്രതിരോധ പ്രതികരണം സ്ത്രീയുടെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. അതിനാൽ തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുന്ന ഒരു ശീതീകരണ തകരാറാണ് കാരണം. പോസ്റ്റ്മാർട്ടത്തിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ ആരോഗ്യ ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,231 പുതിയ കേസുകളും 312 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദേശീയ സംഭവ നിരക്ക് 160.6 ആണ്. ആകെ മരണം 83,018 ആയി ഉയർന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ