ബെർലിൻ: കോവിഡ് വ്യാപനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്പോൾ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമവും തുടരുന്നു. ഇതു നേരിടാൻ വിവിധ വിദേശ രാജ്യങ്ങളാണ് സഹായ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്. ശത്രുത മറന്ന് ചൈനയും പാക്കിസ്ഥാനും വരെ സാധ്യമായ സഹായങ്ങൾ ലഭ്യമാക്കാം എന്നറിയിച്ചിട്ടുണ്ട്.
യുകെയിൽ നിന്ന് വെന്റിലേറ്ററുകളും ഓക്സിജൻ കോണ്സൻട്രേറ്റർ ഉപകരണങ്ങളും അയച്ചുതുടങ്ങി. യൂറോപ്യൻ യൂണിയനിൽനിന്നുള്ള സഹായവും വൈകാതെ എത്തിച്ചേരും.
വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം യുഎസ് നീക്കി. ഇതുകൂടാതെ അധികമായി സ്റ്റോക്കുള്ള അസ്ട്രസെനക്ക വാക്സിൻ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും തീരുമാനമായി.
ഇതിനിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് 551 ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുകെയിൽ നിന്ന് വെന്റിലേറ്ററുകളും ഓക്സിജൻ കോണ്സൻട്രേറ്റർ ഉപകരണങ്ങളും അയച്ചുതുടങ്ങി. യൂറോപ്യൻ യൂണിയനിൽനിന്നുള്ള സഹായവും വൈകാതെ എത്തിച്ചേരും.
വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം യുഎസ് നീക്കി. ഇതുകൂടാതെ അധികമായി സ്റ്റോക്കുള്ള അസ്ട്രസെനക്ക വാക്സിൻ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും തീരുമാനമായി.
ഇതിനിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് 551 ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ