ബർലിൻ: ജർമനിയിൽനിന്ന് 23 മൊബൈൽ ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ വിമാന മാർഗം എത്തിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. രണ്ടാം കോവിഡ് വ്യാപനത്തിൽ രാജ്യത്തുടനീളം കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെയാണ് തീരുമാനം. ജർമനിയിൽ നിന്ന് കൊണ്ടുവരുന്ന ഓരോ പ്ലാന്റിനും മിനിറ്റിൽ 40 ലിറ്ററും മണിക്കൂറിൽ 2400 ലിറ്റർ വരെയും ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്ന സായുധസേന മെഡിക്കൽ സർവീസസ് (എഎഫ്എംഎസ്) ആശുപത്രികളിൽ പ്ലാന്റുകൾ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ ഭാരത് ഭൂഷണ് ബാബു പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സേനകൾക്ക് കൂടുതൽ അധികാരങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. തയാറെടുപ്പുകൾ പൂർത്തിയാകുന്ന നിരയിൽ വരും ദിവസങ്ങളിൽ വ്യോമസേനയുടെ വിമാനം ജർമനിയിൽ നിന്നും പ്ലാന്റുകൾ ഇന്ത്യയിലെത്തിക്കും. ഇതുകൂടാതെ വിദേശത്തുനിന്ന് കൂടുതൽ പ്ളാന്റുകൾ കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു. വ്യോമസേനയുടെ ചരക്ക് വിമാനങ്ങളാണ് സേവനമാണ് ലഭ്യമാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉൽപാദന ശാലകളിൽനിന്ന് ഡൽഹി, യുപി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ റെയിൽവേ ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കും. ഓരോ ഓക്സിജൻ എക്സ്പ്രസിലും 16 ടണ്‍ ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡിന്റെ പശ്ചാത്തലത്തിൽ സേനകൾക്ക് കൂടുതൽ അധികാരങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. തയാറെടുപ്പുകൾ പൂർത്തിയാകുന്ന നിരയിൽ വരും ദിവസങ്ങളിൽ വ്യോമസേനയുടെ വിമാനം ജർമനിയിൽ നിന്നും പ്ലാന്റുകൾ ഇന്ത്യയിലെത്തിക്കും. ഇതുകൂടാതെ വിദേശത്തുനിന്ന് കൂടുതൽ പ്ളാന്റുകൾ കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു. വ്യോമസേനയുടെ ചരക്ക് വിമാനങ്ങളാണ് സേവനമാണ് ലഭ്യമാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉൽപാദന ശാലകളിൽനിന്ന് ഡൽഹി, യുപി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ റെയിൽവേ ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കും. ഓരോ ഓക്സിജൻ എക്സ്പ്രസിലും 16 ടണ്‍ ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ