കേളകം: കോവിഡ് രോഗികളെ ശുശ്രൂഷിച്ചതിന് മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയൻ സർക്കാരിന്റെ ആദരം. ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭാംഗവും കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയുമായ സിസ്റ്റർ തെരേസ വെട്ടത്താണ് നാടിന് അഭിമാനമായത്. വനിതാദിനത്തിൽ ഇറ്റാലിയൻ സർക്കാരും മുനിസിപ്പാലിറ്റി അധികൃതരും ആദരിച്ചതിനു പുറമെ റോമിലെ മദർ ജോസ്ഫീൻ വനീനി ആശുപത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിന് സിസ്റ്റർ തെരേസയുടെ പേരിടുകയും ചെയ്തു. റോഡിലെ ഫലകത്തിൽ സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്’ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. റോം നഗരത്തിന് സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റിയാണ് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിതാനഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കിയത്.
ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയപ്പോൾ അതിന്റെ ചുമതല സിസ്റ്റർ തെരേസയ്ക്കായിരുന്നു. ഇറ്റലിയില്‍നിന്നും നൈജീരിയയില്നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റർ തെരേസ കഴിഞ്ഞ 30 വർഷമായി ഇറ്റലിയിൽ നഴ്സായി സേവനം ചെയ്യുകയാണ്. വെട്ടത്ത് പരേതനായ മത്തായി-മേരി ദന്പതികളുടെ ഏഴു മക്കളിൽ മൂന്നാത്തെ മകളാണ്.
ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയപ്പോൾ അതിന്റെ ചുമതല സിസ്റ്റർ തെരേസയ്ക്കായിരുന്നു. ഇറ്റലിയില്‍നിന്നും നൈജീരിയയില്നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റർ തെരേസ കഴിഞ്ഞ 30 വർഷമായി ഇറ്റലിയിൽ നഴ്സായി സേവനം ചെയ്യുകയാണ്. വെട്ടത്ത് പരേതനായ മത്തായി-മേരി ദന്പതികളുടെ ഏഴു മക്കളിൽ മൂന്നാത്തെ മകളാണ്.