ബെർലിൻ: യൂറോപ്പിൽ സമ്മർസമയം മാർച്ച് 28 ന് ഞായറാഴ്ച പുലർച്ചെ ആരംഭിക്കും. ഒരു മണിക്കൂർ മുന്നോട്ടു മാറ്റിവച്ചാണ് സമ്മർ ടൈം ക്രമീകരിക്കുന്നത്. പുലർച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വർഷത്തിൽ മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വർഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.
കോവിഡ് 19 ന്റെ ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട യൂറോപ്യൻ ജനതയ്ക്ക് ഇതുമൂലം ഒരുമണിക്കൂർ ഉറക്കനഷ്ടവും ഉണ്ടാവും.
ജർമനിയിലെ ബ്രൗണ്ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് ദൈർഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. രാത്രിയിൽ നടത്തുന്ന ട്രെയിൻ സർവീസിലെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.
സമ്മറിൽ ജർമൻ സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലായിരിക്കും.
സമയമാറ്റത്തെ യൂറോപ്യൻ ജനത തികച്ചും അർഥശൂന്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു റഫറണ്ടം നടത്തി ജനഹിതം നേരത്തെ അറിഞ്ഞിരുന്നു. ഈ സമയമാറ്റം മേലിൽ വേണ്ടെന്നുവെയ്ക്കാൻ 2019 ഫെബ്രുവരിയിൽ യൂറോപ്യൻ പാർലമെന്റ് അനുമതി നൽകിയിരുന്നു. 28 അംഗ യുറോപ്യൻ യൂണിയൻ ബ്ലോക്കിൽ ഹംഗറിയാണ് വിന്റർ, സമ്മർ സമയങ്ങൾ ഏകീകരിക്കാൻ അനുവദിയ്ക്കുന്ന പ്രമേയം യുറോപ്യൻ യൂണിയൻ പാർലമെന്റിൽ കൊണ്ടുവന്നു ചർച്ചയാക്കി ഒടുവിൽ 192 വോട്ടിനെതിരെ 410 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിർത്താൻ തീരുമാനിച്ചു. യുറോപ്യൻ യൂണിയൻ അവസാനമായി 2021 അവസാനം ഈ സമയമാറ്റ പ്രക്രിയ അവസാനിപ്പിയ്ക്കുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡ് 19 ന്റെ ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട യൂറോപ്യൻ ജനതയ്ക്ക് ഇതുമൂലം ഒരുമണിക്കൂർ ഉറക്കനഷ്ടവും ഉണ്ടാവും.
ജർമനിയിലെ ബ്രൗണ്ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് ദൈർഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. രാത്രിയിൽ നടത്തുന്ന ട്രെയിൻ സർവീസിലെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.
സമ്മറിൽ ജർമൻ സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലായിരിക്കും.
സമയമാറ്റത്തെ യൂറോപ്യൻ ജനത തികച്ചും അർഥശൂന്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു റഫറണ്ടം നടത്തി ജനഹിതം നേരത്തെ അറിഞ്ഞിരുന്നു. ഈ സമയമാറ്റം മേലിൽ വേണ്ടെന്നുവെയ്ക്കാൻ 2019 ഫെബ്രുവരിയിൽ യൂറോപ്യൻ പാർലമെന്റ് അനുമതി നൽകിയിരുന്നു. 28 അംഗ യുറോപ്യൻ യൂണിയൻ ബ്ലോക്കിൽ ഹംഗറിയാണ് വിന്റർ, സമ്മർ സമയങ്ങൾ ഏകീകരിക്കാൻ അനുവദിയ്ക്കുന്ന പ്രമേയം യുറോപ്യൻ യൂണിയൻ പാർലമെന്റിൽ കൊണ്ടുവന്നു ചർച്ചയാക്കി ഒടുവിൽ 192 വോട്ടിനെതിരെ 410 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിർത്താൻ തീരുമാനിച്ചു. യുറോപ്യൻ യൂണിയൻ അവസാനമായി 2021 അവസാനം ഈ സമയമാറ്റ പ്രക്രിയ അവസാനിപ്പിയ്ക്കുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ