ബെർലിൻ: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഇറാക്ക് സന്ദർശനത്തിനു പൂർത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങി. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിറിങ്ങിയ ഫ്രാൻസിസ് പാപ്പായ്ക്ക് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ നേതൃത്വത്തിൽ രാജോജിത വരവേൽപ്പാണ് നൽകിയത്. ചുവപ്പു പരവതാനി വിരിച്ച്, പരന്പരാഗത വേഷവിധാനങ്ങളണിഞ്ഞ ഇറാക്കികളുടെ ഉൗഷ്മളതയോടെയായിരുന്നു സ്വീകരണം. കവചിതവാഹനങ്ങളുടെ അകന്പടിയോടെ വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട മാർപാപ്പയെ കാണാൻ നൂറുകണക്കിനാളുകളാണ് വഴിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാർപാപ്പ ഇറാഖ് പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലിൽ വിശ്വാസ സമൂഹം മാർപാപ്പയെ സ്വീകരിച്ചു.
അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് അവിടെ നടത്തിയ ആദ്യ പ്രസംഗത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തു. ഇറാക്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് സന്പൂർണ പൗരൻമാർ എന്ന നിലയിൽ കൂടുതൽ അവസരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷിയാ ആത്മീയാചാര്യൻ ആയത്തുല്ല അലി അൽ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം പാപ്പാ അവിടെ ചെലവഴിച്ചു. ഷിയാകളും സുന്നികളും തമ്മിലുള്ള പ്രശ്നങ്ങളും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും ഇറാക്കിൽ തുടരുകയാണ്. ഷിയാ മുസ്ലീങ്ങളുടെ ഏറ്റവും വലിയ നേതാവായ ഗ്രാൻഡ് ആയത്തുള്ള അലി അൽ സിസ്തനിയെയും മാർപാപ്പ സന്ദർശിച്ചു. മറ്റെല്ലാ ഇറാക്കികളെയും പോലെ സമാധാനമായ ജീവിക്കാൻ ക്രിസ്ത്യാനികൾക്കും അവകാശമുണ്ടെന്ന് നജഫിൽ മാർപാപ്പയെ സ്വീകരിച്ച അൽ സിസ്തനി പറഞ്ഞു.
് മാർപാപ്പ പൂർവപിതാവ് അബ്രഹാമിന്റെ ജ·സ്ഥലമായ ഉൗർ നഗരത്തിലെ നജാഫിലെത്തി. നാസിരിയ്യയിയും സന്ദർശിച്ച ശേഷം സർവമതസമ്മേളനത്തിലും പങ്കെടുത്തു. വൈകിട്ട് ബഗ്ദാദിൽ തിരിച്ചെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിച്ചു.
ചരിത്രത്തിൽ ആദ്യമായി ഇറാക്കിലെ ബാഗ്ദാദിൽ മാർപാപ്പ കുർബാനയർപ്പിച്ചു. രാജ്യത്തെ ക്രിസ്ത്യൻ സമൂഹം ആവേശപൂർവം പങ്കെടുത്തു. ഇറാക്ക് സന്ദർശനത്തിന്റെ രണ്ടാംദിവസം മധ്യ ബാഗ്ദാദിലെ സെന്റ് ജോസഫ് ചാൽഡീൻ കത്തോലിക്കാ പള്ളിയിലായിരുന്നു കുർബാന. അനുഗ്രഹിക്കപ്പെട്ടവർ സന്പന്നരും കരുത്തരുമല്ല, സഹോദരങ്ങളോട് സഹാനുഭൂതി കാണിക്കുന്നവരാണെന്ന് മാർപാപ്പ പറഞ്ഞു. മുഴുവൻ സഭയ്ക്കും ലഭിച്ച ആലിംഗനമാണ് മാർപാപ്പയുടെ സന്ദർശനമെന്ന് കുർബാനയിൽ പങ്കെടുത്ത പാത്രിയർക്കാ കർദിനാൾ ലൂയി റാഫേൽ ഐ സാകോ പറഞ്ഞു. മതത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറാക്കിലെ ക്രിസ്ത്യൻ സമൂഹം നേരിടുന്ന ദുരവസ്ഥയെയും അദ്ദേഹം പരാമർശിച്ചു. അക്രമവും വിദ്വേഷവും തീവ്രവാദവും മതത്തോടു ചെയ്യുന്ന ചതിയാണെന്നും അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും രീതി അവസാനിപ്പിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
സന്ദർശനത്തിന്റെ മൂന്നാംദിവസമായ ഞായറാഴ്ച രാവിലെ ഇർബിലിൽ എത്തിയ മാർപാപ്പ ഹെലികോപ്റ്ററിൽ മൊസൂളിൽ സന്ദർശനം നടത്തി. തീവ്രവാദത്തിനും യുദ്ധങ്ങൾക്കും ഇരയായവർക്കായി പ്രാർഥിക്കാൻ മൊസ്യൂളിലെ വിഖ്യാതമായ ’ഹോഷ് അൽ ബിയ’യിൽ പാപ്പാ സന്ദർശിച്ചു. ’ഹോഷ് അൽ ബിയ’ എന്നാൽ ചർച്ച് സ്ക്വയർ എന്ന് അർത്ഥം. നാല് പുരാതനക്രൈസ്തവ ദേവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം നിലവിൽ തകർക്കപ്പെട്ട ഭൂമിയാണ്.
ഐസിസ് തീവ്രവാദികൾ തകർത്ത നാല് ദേവാലയങ്ങളും ഇതുവരെ പുനരുദ്ധരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാപ്പയുടെ പാദസ്പർശനമേറ്റതിലൂടെ ഉയിർപ്പ് ദിനങ്ങളിലേക്ക് ഇവിടം പ്രവേശിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ ഇറാഖിലെ വിശ്വാസി സമൂഹം.
സന്ദർശനത്തിന്റെ ഹൈലൈറ്റായി എർബിലിന്റെ ഫ്രാൻസോ ഹരിരി ഫുട്ബോൾ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച വൈകുന്നേരം ഇറാഖി വിശ്വാസികൾക്കായി ദിവ്യബലിയർപ്പിച്ചു. ഇറാഖിലെത്തിയ പാപ്പയുടെ സന്ദർശനത്തിനു കേരളത്തിൽ നിന്നും ഇറാഖിൽ സേവനം ചെയ്യുന്ന സിഎംസി സന്യാസിനികളും സാക്ഷ്യം വഹിച്ചു. ഞായറാഴ്ച എർബിൽ സ്റേറഡിയത്തിൽ നടന്ന വിശുദ്ധബലിയിലും പാപ്പായ്ക്കൊപ്പം 6 സന്യാസിനികളും ഉണ്ടായിരുന്നു. ഭക്തിനിർഭരമായ ദിവ്യബലിയിൽ അനേകായിരങ്ങൾ പങ്കുകൊണ്ടു.
കോവിഡ്, യുദ്ധ ഭീഷണികൾക്കിടയിലെ മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികണ്ടത്. ഇറാക്കിലെത്തുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. മാർപാപ്പയുടെ സംരക്ഷണത്തിനു മാത്രമായി പതിനായിരം ഇറാക്കി സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരുന്നത്.
ഐതിഹാസികമായ ഇറാഖിലെ പേപ്പൽ പര്യടനം തിങ്കളാഴ്ച രാവിലെ പര്യവസാനിച്ചതോടെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങി. മാർപാപ്പായായതിനുശേഷം കഴിഞ്ഞ എട്ടു വർഷത്തിനിടെ പാപ്പ നടത്തുന്ന 33ാം വിദേശ സന്ദർശനമായിരുന്നു ഇറാക്കിലേത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വെള്ളിയാഴ്ച വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാർപാപ്പ ഇറാഖ് പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലിൽ വിശ്വാസ സമൂഹം മാർപാപ്പയെ സ്വീകരിച്ചു.
അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് അവിടെ നടത്തിയ ആദ്യ പ്രസംഗത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തു. ഇറാക്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് സന്പൂർണ പൗരൻമാർ എന്ന നിലയിൽ കൂടുതൽ അവസരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷിയാ ആത്മീയാചാര്യൻ ആയത്തുല്ല അലി അൽ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം പാപ്പാ അവിടെ ചെലവഴിച്ചു. ഷിയാകളും സുന്നികളും തമ്മിലുള്ള പ്രശ്നങ്ങളും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും ഇറാക്കിൽ തുടരുകയാണ്. ഷിയാ മുസ്ലീങ്ങളുടെ ഏറ്റവും വലിയ നേതാവായ ഗ്രാൻഡ് ആയത്തുള്ള അലി അൽ സിസ്തനിയെയും മാർപാപ്പ സന്ദർശിച്ചു. മറ്റെല്ലാ ഇറാക്കികളെയും പോലെ സമാധാനമായ ജീവിക്കാൻ ക്രിസ്ത്യാനികൾക്കും അവകാശമുണ്ടെന്ന് നജഫിൽ മാർപാപ്പയെ സ്വീകരിച്ച അൽ സിസ്തനി പറഞ്ഞു.
് മാർപാപ്പ പൂർവപിതാവ് അബ്രഹാമിന്റെ ജ·സ്ഥലമായ ഉൗർ നഗരത്തിലെ നജാഫിലെത്തി. നാസിരിയ്യയിയും സന്ദർശിച്ച ശേഷം സർവമതസമ്മേളനത്തിലും പങ്കെടുത്തു. വൈകിട്ട് ബഗ്ദാദിൽ തിരിച്ചെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിച്ചു.
ചരിത്രത്തിൽ ആദ്യമായി ഇറാക്കിലെ ബാഗ്ദാദിൽ മാർപാപ്പ കുർബാനയർപ്പിച്ചു. രാജ്യത്തെ ക്രിസ്ത്യൻ സമൂഹം ആവേശപൂർവം പങ്കെടുത്തു. ഇറാക്ക് സന്ദർശനത്തിന്റെ രണ്ടാംദിവസം മധ്യ ബാഗ്ദാദിലെ സെന്റ് ജോസഫ് ചാൽഡീൻ കത്തോലിക്കാ പള്ളിയിലായിരുന്നു കുർബാന. അനുഗ്രഹിക്കപ്പെട്ടവർ സന്പന്നരും കരുത്തരുമല്ല, സഹോദരങ്ങളോട് സഹാനുഭൂതി കാണിക്കുന്നവരാണെന്ന് മാർപാപ്പ പറഞ്ഞു. മുഴുവൻ സഭയ്ക്കും ലഭിച്ച ആലിംഗനമാണ് മാർപാപ്പയുടെ സന്ദർശനമെന്ന് കുർബാനയിൽ പങ്കെടുത്ത പാത്രിയർക്കാ കർദിനാൾ ലൂയി റാഫേൽ ഐ സാകോ പറഞ്ഞു. മതത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറാക്കിലെ ക്രിസ്ത്യൻ സമൂഹം നേരിടുന്ന ദുരവസ്ഥയെയും അദ്ദേഹം പരാമർശിച്ചു. അക്രമവും വിദ്വേഷവും തീവ്രവാദവും മതത്തോടു ചെയ്യുന്ന ചതിയാണെന്നും അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും രീതി അവസാനിപ്പിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
സന്ദർശനത്തിന്റെ മൂന്നാംദിവസമായ ഞായറാഴ്ച രാവിലെ ഇർബിലിൽ എത്തിയ മാർപാപ്പ ഹെലികോപ്റ്ററിൽ മൊസൂളിൽ സന്ദർശനം നടത്തി. തീവ്രവാദത്തിനും യുദ്ധങ്ങൾക്കും ഇരയായവർക്കായി പ്രാർഥിക്കാൻ മൊസ്യൂളിലെ വിഖ്യാതമായ ’ഹോഷ് അൽ ബിയ’യിൽ പാപ്പാ സന്ദർശിച്ചു. ’ഹോഷ് അൽ ബിയ’ എന്നാൽ ചർച്ച് സ്ക്വയർ എന്ന് അർത്ഥം. നാല് പുരാതനക്രൈസ്തവ ദേവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം നിലവിൽ തകർക്കപ്പെട്ട ഭൂമിയാണ്.
ഐസിസ് തീവ്രവാദികൾ തകർത്ത നാല് ദേവാലയങ്ങളും ഇതുവരെ പുനരുദ്ധരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാപ്പയുടെ പാദസ്പർശനമേറ്റതിലൂടെ ഉയിർപ്പ് ദിനങ്ങളിലേക്ക് ഇവിടം പ്രവേശിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ ഇറാഖിലെ വിശ്വാസി സമൂഹം.
സന്ദർശനത്തിന്റെ ഹൈലൈറ്റായി എർബിലിന്റെ ഫ്രാൻസോ ഹരിരി ഫുട്ബോൾ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച വൈകുന്നേരം ഇറാഖി വിശ്വാസികൾക്കായി ദിവ്യബലിയർപ്പിച്ചു. ഇറാഖിലെത്തിയ പാപ്പയുടെ സന്ദർശനത്തിനു കേരളത്തിൽ നിന്നും ഇറാഖിൽ സേവനം ചെയ്യുന്ന സിഎംസി സന്യാസിനികളും സാക്ഷ്യം വഹിച്ചു. ഞായറാഴ്ച എർബിൽ സ്റേറഡിയത്തിൽ നടന്ന വിശുദ്ധബലിയിലും പാപ്പായ്ക്കൊപ്പം 6 സന്യാസിനികളും ഉണ്ടായിരുന്നു. ഭക്തിനിർഭരമായ ദിവ്യബലിയിൽ അനേകായിരങ്ങൾ പങ്കുകൊണ്ടു.
കോവിഡ്, യുദ്ധ ഭീഷണികൾക്കിടയിലെ മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികണ്ടത്. ഇറാക്കിലെത്തുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. മാർപാപ്പയുടെ സംരക്ഷണത്തിനു മാത്രമായി പതിനായിരം ഇറാക്കി സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരുന്നത്.
ഐതിഹാസികമായ ഇറാഖിലെ പേപ്പൽ പര്യടനം തിങ്കളാഴ്ച രാവിലെ പര്യവസാനിച്ചതോടെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങി. മാർപാപ്പായായതിനുശേഷം കഴിഞ്ഞ എട്ടു വർഷത്തിനിടെ പാപ്പ നടത്തുന്ന 33ാം വിദേശ സന്ദർശനമായിരുന്നു ഇറാക്കിലേത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ