+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജര്‍മനിയില്‍ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ കുറവ്

ബെര്‍ലിന്‍: കൊറോണ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ നേരിയ കുറവുണ്ടാകുന്ന ഒരു ട്രെന്‍ഡിലേക്കാണു ജര്‍മനി നീങ്ങുന്നതെന്ന് ആര്‍കെഐ മേധാവി ഡോ. ലോതര്‍ വീലര്‍. ഇതില്‍ വാക്സിനേഷന്‍ പ്രഭാവവും പ്രതീക്ഷയുടെ തി
ജര്‍മനിയില്‍ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ കുറവ്
ബെര്‍ലിന്‍: കൊറോണ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ നേരിയ കുറവുണ്ടാകുന്ന ഒരു ട്രെന്‍ഡിലേക്കാണു ജര്‍മനി നീങ്ങുന്നതെന്ന് ആര്‍കെഐ മേധാവി ഡോ. ലോതര്‍ വീലര്‍. ഇതില്‍ വാക്സിനേഷന്‍ പ്രഭാവവും പ്രതീക്ഷയുടെ തിളക്കം ഉണ്ടന്നും മുന്‍കരുതല്‍ നടപടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നുള്ള ഫലമാണ് ഇതെന്നും വീലര്‍ പറഞ്ഞു.

ഫെഡറല്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ (40, സിഡിയു), റോബര്‍ട്ട് ആര്‍കെഐ മേധാവിയും ബര്‍ലിനില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വാക്സിന്‍ ഡോസുകള്‍, കൊറോണ ദ്രുത പരിശോധനകളുടെ വ്യാപകമായ ഉപയോഗം എന്നിവ മാര്‍ച്ചില്‍ ആസൂത്രണം ചെയ്തിട്ടുണ്ടന്നും എന്നാല്‍ ബ്രിട്ടീഷ് കൊറോണ മ്യൂട്ടേഷന്‍ ബി 117 ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍കെഐ മേധാവി അഭിപ്രായപ്പെട്ടു. നിലവില്‍ വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍, ഒരു പ്രവണത വിപരീതത്തിന്‍റെ വ്യക്തമായ സൂചനകളാണ്.

62.2 എന്ന മൂല്യമുള്ള ജര്‍മനി ഇപ്പോഴും ലക്ഷ്യമിടുന്ന 35 ല്‍ നിന്ന് വളരെ അകലെയാണ്. ജാഗ്രത പാലിക്കണം, അല്ലാത്തപക്ഷം "മൂന്നാമത്തെ തരംഗത്തിലേക്ക് ഇടറിവീഴുമെന്നും വീലര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഗര്‍ഭിണികളായ സ്ത്രീകളില്‍ നിന്നുള്ള ആന്‍റിബോഡികള്‍ പിഞ്ചു കുഞ്ഞിലേക്ക് പകരുന്നതായി തെളിഞ്ഞതായി ആര്‍കെഐ മേധാവി വിശദീകരിച്ചു.

രാജ്യത്ത് ഇതുവരെ 3.7 ദശലക്ഷം യ പ്രതിരോധ കുത്തിവയ്പ്പുകളും രണ്ട് ദശലക്ഷം രണ്ടാം വാക്സിനേഷനുകളും ഉള്‍പ്പെടെ മൊത്തം 5.7 ദശലക്ഷം പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. അതായത് ജനസംഖ്യയുടെ 4.5 ശതമാനം പേര്‍ക്ക് ആദ്യ പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചു. പ്രതിദിനം 160,000 പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുന്നതായും ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9997 പുതിയ രോഗികളും 394 പുതിയ മരണങ്ങളും ഉണ്ടായതായി മന്ത്രി പറഞ്ഞു.രാജ്യത്താകെ 24,26,819 കോവിഡ് രോഗികളും 70,003 കോവിഡ് മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ