ബർലിൻ: കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായും ശ്രദ്ധാപൂർവവും വേണം പിൻവലിക്കാനെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ.
ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്റെ പാർലമെന്റംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മെർക്കൽ നിലപാട് വ്യക്തമാക്കിയത്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ സ്ഥിതിഗതികൾ വഷളാകാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
നേരത്തെ രണ്ടാഴ്ച ഇടവിട്ട് വിവിധ ഘട്ടങ്ങളായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനുള്ള മെർക്കൽ അവതരിപ്പിച്ചിരുന്നു.
അടുത്ത ബുധനാഴ്ച പതിനാറ് സ്റ്റേറ്റ് പ്രീമിയർമാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.
ജർമനി കോവിഡിന്റെ മൂന്നാം തരംഗത്തിലേക്കെന്ന് വിദഗ്ധൻ
രാജ്യം കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജർമൻ ആരോഗ്യരംഗത്തെ വിദഗ്ധൻ കാൾ ലോട്ടർബാക്ക്.
ഹ്രസ്വകാലത്തെ താഴ്ചയിൽനിന്ന് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പ്രവണതയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. തരംഗം ശക്തമായിട്ടില്ല, എന്നാൽ, അതു തുടങ്ങിക്കഴിഞ്ഞു, തടയാനാകില്ല ലോട്ടർബാക്ക് വ്യക്തമാക്കി.
ഒരു ലക്ഷത്തിന് 35 എന്ന നിലയിലേക്ക് രോഗികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജർമൻ സ്റ്റേറ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, മൂന്നാം തരംഗത്തിൽ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്നും ഹമൗലേൃയമരവ മുന്നറിയിപ്പ് നൽകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്റെ പാർലമെന്റംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മെർക്കൽ നിലപാട് വ്യക്തമാക്കിയത്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ സ്ഥിതിഗതികൾ വഷളാകാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
നേരത്തെ രണ്ടാഴ്ച ഇടവിട്ട് വിവിധ ഘട്ടങ്ങളായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനുള്ള മെർക്കൽ അവതരിപ്പിച്ചിരുന്നു.
അടുത്ത ബുധനാഴ്ച പതിനാറ് സ്റ്റേറ്റ് പ്രീമിയർമാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.
ജർമനി കോവിഡിന്റെ മൂന്നാം തരംഗത്തിലേക്കെന്ന് വിദഗ്ധൻ
രാജ്യം കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജർമൻ ആരോഗ്യരംഗത്തെ വിദഗ്ധൻ കാൾ ലോട്ടർബാക്ക്.
ഹ്രസ്വകാലത്തെ താഴ്ചയിൽനിന്ന് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പ്രവണതയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. തരംഗം ശക്തമായിട്ടില്ല, എന്നാൽ, അതു തുടങ്ങിക്കഴിഞ്ഞു, തടയാനാകില്ല ലോട്ടർബാക്ക് വ്യക്തമാക്കി.
ഒരു ലക്ഷത്തിന് 35 എന്ന നിലയിലേക്ക് രോഗികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജർമൻ സ്റ്റേറ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, മൂന്നാം തരംഗത്തിൽ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്നും ഹമൗലേൃയമരവ മുന്നറിയിപ്പ് നൽകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ