ബ്രസൽസ്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിവിധ അംഗരാജ്യങ്ങൾ വീണ്ടും അതിർത്തികൾ അടച്ചു തുടങ്ങി. യൂണിയൻ ഒറ്റക്കെട്ടായി മഹമാരിയെ നേരിടുക എന്ന തീരുമാനത്തിന്റെ ഭാഗമായി ആഭ്യന്തര അതിർത്തികൾ അടയ്ക്കേണ്ടെന്ന ധാരണ പാലിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ജർമനി അടക്കം പല രാജ്യങ്ങളിലും നിലനിൽക്കുന്നത്. ജർമനിയിലും രണ്ടു സ്റ്റേറ്റുകൾ അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ അടയ്ക്കാൻ തീരുമാനമെടുത്തിരുന്നു.
സ്ളോവാക്യയാണ് അതിർത്തി അടയ്ക്കാൻ ഏറ്റവും ഒടുവിലായി തീരുമാനിച്ചിരിക്കുന്ന യൂറോപ്യൻ രാജ്യം. ട്രക്ക് ഡ്രൈവർമാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നതായി അവർ ജർമനിയെ രേഖാമൂലം അറിയിച്ചുകഴിഞ്ഞു.
ഓസ്ട്രിയയിൽനിന്നു വരുന്നവർക്ക് ഇറ്റലിയും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നടപടികൾ ഞായറാഴ്ച പ്രാബല്യത്തിൽ വന്നു. രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്ൈറൻ അടക്കം ഇതിന്റെ ഭാഗമാണ്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ചെക്ക് റിപ്പബ്ലിക്കും അതിർത്തി പരിശോധനകൾ കർക്കശമാക്കി. അനിവാര്യമല്ലാത്ത യാത്രകൾ യൂറോപ്യൻ യൂണിയനുള്ളിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഫിൻലൻഡ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്ളോവാക്യയാണ് അതിർത്തി അടയ്ക്കാൻ ഏറ്റവും ഒടുവിലായി തീരുമാനിച്ചിരിക്കുന്ന യൂറോപ്യൻ രാജ്യം. ട്രക്ക് ഡ്രൈവർമാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നതായി അവർ ജർമനിയെ രേഖാമൂലം അറിയിച്ചുകഴിഞ്ഞു.
ഓസ്ട്രിയയിൽനിന്നു വരുന്നവർക്ക് ഇറ്റലിയും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നടപടികൾ ഞായറാഴ്ച പ്രാബല്യത്തിൽ വന്നു. രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്ൈറൻ അടക്കം ഇതിന്റെ ഭാഗമാണ്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ചെക്ക് റിപ്പബ്ലിക്കും അതിർത്തി പരിശോധനകൾ കർക്കശമാക്കി. അനിവാര്യമല്ലാത്ത യാത്രകൾ യൂറോപ്യൻ യൂണിയനുള്ളിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഫിൻലൻഡ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ