പാരീസ്: യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ സിസ്റ്റർ ആൻഡ്രെ കോവിഡിനെ അതിജീവിച്ചു. 117-ാം ജന്മദിനത്തിനു തൊട്ടുമുന്പാണ് സിസ്റ്റർ രോഗമുക്തി നേടിയത്.
തെക്കൻ ഫ്രാൻസിലെ ടുളോണിൽ സെന്റ് കാതറീൻ ലേബർ റിട്ടയർമെന്റ് ഹോമിലാണ് സിസ്റ്റർ താമസിക്കുന്നത്. അന്ധയായ ഇവർക്ക് വീൽചെയറിന്റെ സഹായവും വേണം.
ജനുവരി 16ന് കോവിഡ് പോസിറ്റീവായി. പക്ഷേ, രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന സിസ്റ്റർ അനായാസമായി രോഗത്തെ നേരിട്ടു. രോഗം ഉണ്ടായിരുന്നു എന്നുപോലും താൻ അറിഞ്ഞിരുന്നില്ലെന്നാണ് അവർ മാധ്യമങ്ങളോടു പറഞ്ഞത്.
സിസ്റ്റർ ആൻഡ്രെ രോഗത്തെ ഒട്ടും പേടിച്ചിരുന്നില്ലെന്ന് കെയർ ഹോമിന്റെ വക്താവ് ഡേവിഡ് ടാവെല്ല പറഞ്ഞു. മറ്റുള്ളവരെക്കുറിച്ചായിരുന്നു അവർക്ക് ഉത്കണ്ഠ. ഇന്നാണ് സിസ്റ്ററിന്റെ ജന്മദിനം. 1904 ഫെബ്രുവരി 11നു ജനിച്ച സിസ്റ്റർ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമാണ്.
തെക്കൻ ഫ്രാൻസിലെ ടുളോണിൽ സെന്റ് കാതറീൻ ലേബർ റിട്ടയർമെന്റ് ഹോമിലാണ് സിസ്റ്റർ താമസിക്കുന്നത്. അന്ധയായ ഇവർക്ക് വീൽചെയറിന്റെ സഹായവും വേണം.
ജനുവരി 16ന് കോവിഡ് പോസിറ്റീവായി. പക്ഷേ, രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന സിസ്റ്റർ അനായാസമായി രോഗത്തെ നേരിട്ടു. രോഗം ഉണ്ടായിരുന്നു എന്നുപോലും താൻ അറിഞ്ഞിരുന്നില്ലെന്നാണ് അവർ മാധ്യമങ്ങളോടു പറഞ്ഞത്.
സിസ്റ്റർ ആൻഡ്രെ രോഗത്തെ ഒട്ടും പേടിച്ചിരുന്നില്ലെന്ന് കെയർ ഹോമിന്റെ വക്താവ് ഡേവിഡ് ടാവെല്ല പറഞ്ഞു. മറ്റുള്ളവരെക്കുറിച്ചായിരുന്നു അവർക്ക് ഉത്കണ്ഠ. ഇന്നാണ് സിസ്റ്ററിന്റെ ജന്മദിനം. 1904 ഫെബ്രുവരി 11നു ജനിച്ച സിസ്റ്റർ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമാണ്.