മാലിക്കര: അച്ചന്‍കോവിലാറ്റില്‍ കരിപ്പുഴ കീച്ചേരിക്കടവിൽ നീന്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാട്ടര്‍ അഥോറിറ്റി റിട്ട. ജീവനക്കാരനായ കണ്ടിയൂര്‍ കാളച്ചന്ത ഹരിഹരമന്ദിരത്തില് രാധാകൃഷ്ണന് ചെട്ടിയാരുടെയും മിനിയുടെയും മകന് ആർ. ഹരികൃഷ്ണന്റെ (28) മൃതദേഹമാണ് ഇന്നലെ രാവിലെ 9.30ന് കണ്ടെത്തിയത്.
കടവിനു സമീപം ആറിന്റെ നടുവിൽ 20 അടി താഴ്ചയിലായിരുന്നു മൃതദേഹം. അഗ്നിരക്ഷാസേനയും ആലപ്പുഴയിൽനിന്നുള്ള സ്കൂബ ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കീച്ചേരിക്കടവിൽ ഞായർ പകൽ 3.25 നായിരുന്നു അപകടം. സുഹൃത്ത് ജിബിനൊപ്പം ബൈക്കിൽ ഇവരുടെ സുഹൃത്ത് ഡോണിന്റെ വീട്ടിൽ എത്തിയതാണ്. ബൈക്കിൽനിന്ന് വീണ ഹരികൃഷ്ണൻ വസ്ത്രങ്ങൾ കഴുകാൻ ജിബിനൊപ്പം കീച്ചേരിക്കടവിൽ എത്തി.
ഹരികൃഷ്ണൻ കടവിലിറങ്ങിയപ്പോൾ ജിബിൻ ബൈക്കിൽ ഡോണിനെ വിളിക്കാൻ പോയി. തിരികെയെത്തുമ്പോൾ ഹരികൃഷ്ണൻ ആറ്റിൽ നീന്തുകയായിരുന്നു. നന്നായി നീന്താനറിയുന്ന ഹരികൃഷ്ണന് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും സ്കൂബാ ടീമും തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടു പരന്നതോടെ തിരച്ചിൽ നിർത്തുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഹരികൃഷ്ണൻ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരന്: ജയകൃഷ്ണന്.
കടവിനു സമീപം ആറിന്റെ നടുവിൽ 20 അടി താഴ്ചയിലായിരുന്നു മൃതദേഹം. അഗ്നിരക്ഷാസേനയും ആലപ്പുഴയിൽനിന്നുള്ള സ്കൂബ ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കീച്ചേരിക്കടവിൽ ഞായർ പകൽ 3.25 നായിരുന്നു അപകടം. സുഹൃത്ത് ജിബിനൊപ്പം ബൈക്കിൽ ഇവരുടെ സുഹൃത്ത് ഡോണിന്റെ വീട്ടിൽ എത്തിയതാണ്. ബൈക്കിൽനിന്ന് വീണ ഹരികൃഷ്ണൻ വസ്ത്രങ്ങൾ കഴുകാൻ ജിബിനൊപ്പം കീച്ചേരിക്കടവിൽ എത്തി.
ഹരികൃഷ്ണൻ കടവിലിറങ്ങിയപ്പോൾ ജിബിൻ ബൈക്കിൽ ഡോണിനെ വിളിക്കാൻ പോയി. തിരികെയെത്തുമ്പോൾ ഹരികൃഷ്ണൻ ആറ്റിൽ നീന്തുകയായിരുന്നു. നന്നായി നീന്താനറിയുന്ന ഹരികൃഷ്ണന് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും സ്കൂബാ ടീമും തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടു പരന്നതോടെ തിരച്ചിൽ നിർത്തുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഹരികൃഷ്ണൻ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരന്: ജയകൃഷ്ണന്.