ബർലിൻ: ജർമനിയിൽ കനത്ത ഹിമപാതവും മഞ്ഞുവീഴ്ചയും മഴയും മൂലം രാജ്യം ഏറെക്കുറെ നിശ്ചലമായി. തിങ്കളാഴ്ച വരെ റെയിൽ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിയ്ക്കയാണ്. പ്രാദേശിക, ദീർഘദൂര ഗതാഗതത്തിന് തിങ്കളാഴ്ച കൂടുതൽ നിയന്ത്രണങ്ങളും ഉണ്ടാവും.
നിലവിൽ എർഫുർട്ട്, ഫ്രാങ്ക്ഫർട്ട് അം മെയിൻ, കാസൽ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനുകളൊന്നുമില്ല. ഹാളെ / ലൈപ്സിഗ്, മാഗ്ഡെബുർഗ് കണക്ഷനിൽ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. നോർത്ത് റൈൻ വെസ്ററ്ഫാലിയയിലും റെയിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ലോവർ സാക്സോണി, ബ്രെമ്മൻ, ഹാനോവർ പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വളരെ മോശമാണ്. ശൈത്യകാലത്തെ കൊടുങ്കാറ്റിൽ പ്രത്യേകിച്ച് ആഘാതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്കായി ട്രെയിനുകളുണ്ട്, ഉദാഹരണത്തിന് ഹാംബുർഗ്, ഹാനോവർ, ഡോർട്മണ്ട്, മുൻസ്ററർ, ഹാളെ, ലൈപ്സിഗ്, കാസൽ എന്നിവിടങ്ങളിൽ. ഒറ്റപ്പെട്ടുപോയ യാത്രക്കാർക്ക് അവിടെ ക്യാന്പ് ചെയ്യാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.
വാരാന്ത്യത്തിൽ ജർമനിയിൽ കാലാവസ്ഥാ കലുഷിതമാവുമെന്നുള്ള മുന്നറിയിപ്പ് ഉണ്ടായതിനാൽ ഞായറാഴ്ച പ്രതീക്ഷിച്ചത്ര കുഴപ്പങ്ങൾ ഉണ്ടായില്ല. ആളുകൾ കൂടുതൽ യാത്ര ചെയ്തിരുന്നില്ല. എങ്കിലും നോർത്ത് റൈൻ വെസ്ററ്ഫാലിയ നഗരമായ ഡ്യൂയിസ് ബുർഗിൽ ഉണ്ടായ ഐസ് കൊടുങ്കാറ്റ് അപകടത്തിൽപ്പെട്ട് ഒരു കാർ്രൈ ഡവർ റോഡിൽ നിന്നും പറന്ന് അരുവിയിൽ പതിച്ചതിന്റെ ഫലമായി തൽക്ഷണം മരിച്ചു.
കാലാവസ്ഥ മോശമായി തുടരുകയാണ്. ഇക്കാരണത്താൽ, മിക്ക സംസ്ഥാനങ്ങളും, നിരവധി ജില്ലകളും തിങ്കളാഴ്ച സ്കൂളുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഓണ്ലൈൻ ക്ലാസുകൾ ഉണ്ടാവില്ല.വുപ്പർത്താലിലെ സസ്പെൻഷൻ റെയിൽവേയിൽ കുടുങ്ങിയ ആറ് പേരെ രക്ഷപെടുത്തി.കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിൻ ഇനി കടന്നുപോകാൻ കഴിയില്ലെന്നും നിർത്തിവച്ചിരിക്കുകയാണെന്നും അഗ്നിശമന വകുപ്പ് വക്താവ് പറഞ്ഞു.
ഒറ്റവാക്കിൽ പറഞ്ഞാൽ ശൈത്യത്തിന്റെ മേലങ്കിയണിച്ച് ജർമനി മഞ്ഞിൻ പുതപ്പിനുള്ളിലാണ്. വരുംദിനങ്ങളിലും ഈ സ്ഥിതിതന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപനത്തിനൊപ്പം ശൈത്യദുരിതവും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടായി തീർന്നിരിയ്ക്കയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നിലവിൽ എർഫുർട്ട്, ഫ്രാങ്ക്ഫർട്ട് അം മെയിൻ, കാസൽ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനുകളൊന്നുമില്ല. ഹാളെ / ലൈപ്സിഗ്, മാഗ്ഡെബുർഗ് കണക്ഷനിൽ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. നോർത്ത് റൈൻ വെസ്ററ്ഫാലിയയിലും റെയിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ലോവർ സാക്സോണി, ബ്രെമ്മൻ, ഹാനോവർ പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വളരെ മോശമാണ്. ശൈത്യകാലത്തെ കൊടുങ്കാറ്റിൽ പ്രത്യേകിച്ച് ആഘാതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്കായി ട്രെയിനുകളുണ്ട്, ഉദാഹരണത്തിന് ഹാംബുർഗ്, ഹാനോവർ, ഡോർട്മണ്ട്, മുൻസ്ററർ, ഹാളെ, ലൈപ്സിഗ്, കാസൽ എന്നിവിടങ്ങളിൽ. ഒറ്റപ്പെട്ടുപോയ യാത്രക്കാർക്ക് അവിടെ ക്യാന്പ് ചെയ്യാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.
വാരാന്ത്യത്തിൽ ജർമനിയിൽ കാലാവസ്ഥാ കലുഷിതമാവുമെന്നുള്ള മുന്നറിയിപ്പ് ഉണ്ടായതിനാൽ ഞായറാഴ്ച പ്രതീക്ഷിച്ചത്ര കുഴപ്പങ്ങൾ ഉണ്ടായില്ല. ആളുകൾ കൂടുതൽ യാത്ര ചെയ്തിരുന്നില്ല. എങ്കിലും നോർത്ത് റൈൻ വെസ്ററ്ഫാലിയ നഗരമായ ഡ്യൂയിസ് ബുർഗിൽ ഉണ്ടായ ഐസ് കൊടുങ്കാറ്റ് അപകടത്തിൽപ്പെട്ട് ഒരു കാർ്രൈ ഡവർ റോഡിൽ നിന്നും പറന്ന് അരുവിയിൽ പതിച്ചതിന്റെ ഫലമായി തൽക്ഷണം മരിച്ചു.
കാലാവസ്ഥ മോശമായി തുടരുകയാണ്. ഇക്കാരണത്താൽ, മിക്ക സംസ്ഥാനങ്ങളും, നിരവധി ജില്ലകളും തിങ്കളാഴ്ച സ്കൂളുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഓണ്ലൈൻ ക്ലാസുകൾ ഉണ്ടാവില്ല.വുപ്പർത്താലിലെ സസ്പെൻഷൻ റെയിൽവേയിൽ കുടുങ്ങിയ ആറ് പേരെ രക്ഷപെടുത്തി.കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിൻ ഇനി കടന്നുപോകാൻ കഴിയില്ലെന്നും നിർത്തിവച്ചിരിക്കുകയാണെന്നും അഗ്നിശമന വകുപ്പ് വക്താവ് പറഞ്ഞു.
ഒറ്റവാക്കിൽ പറഞ്ഞാൽ ശൈത്യത്തിന്റെ മേലങ്കിയണിച്ച് ജർമനി മഞ്ഞിൻ പുതപ്പിനുള്ളിലാണ്. വരുംദിനങ്ങളിലും ഈ സ്ഥിതിതന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപനത്തിനൊപ്പം ശൈത്യദുരിതവും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടായി തീർന്നിരിയ്ക്കയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ