ആലപ്പുഴ: ചങ്ങനാശേരിയിൽ വച്ച് കൊല്ലപ്പെട്ട ബിന്ദുകുമാറിന്റെ സംസ്കാരം നടത്തി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു സംസ്കരിക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്നു കാണാതായ ബിന്ദുകുമാർ (ബിന്ദുമോൻ-45)ന്റെ മൃതദേഹം ചങ്ങനാശേരി പൂവത്ത് എസി കോളനിയിലെ വീടിനുള്ളിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന മുത്തുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിന്ദുകുമാറും മുത്തുകുമാറും പരിചയക്കാരാണ്. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേതിൽ വീട്ടിൽ പുരുഷന്റെയും കമലയുടെയും മകനാണ് മരിച്ച ബിന്ദുകുമാർ.
അവിവാഹിതനാണ്. സഹോദരങ്ങൾ: സജി, ഷൺമുഖൻ. ബിന്ദുകുമാറിനെ കഴിഞ്ഞ 26 മുതൽ കാണാനില്ലായിരുന്നു. മകനെ കാണാനില്ലെന്ന് അമ്മ ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നല്കിയിരുന്നു. ഈ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ മറവ് ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആലപ്പുഴയിൽനിന്നു കാണാതായ ബിന്ദുകുമാർ (ബിന്ദുമോൻ-45)ന്റെ മൃതദേഹം ചങ്ങനാശേരി പൂവത്ത് എസി കോളനിയിലെ വീടിനുള്ളിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന മുത്തുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിന്ദുകുമാറും മുത്തുകുമാറും പരിചയക്കാരാണ്. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേതിൽ വീട്ടിൽ പുരുഷന്റെയും കമലയുടെയും മകനാണ് മരിച്ച ബിന്ദുകുമാർ.
അവിവാഹിതനാണ്. സഹോദരങ്ങൾ: സജി, ഷൺമുഖൻ. ബിന്ദുകുമാറിനെ കഴിഞ്ഞ 26 മുതൽ കാണാനില്ലായിരുന്നു. മകനെ കാണാനില്ലെന്ന് അമ്മ ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നല്കിയിരുന്നു. ഈ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ മറവ് ചെയ്ത നിലയിൽ കണ്ടെത്തിയത്.