ബർലിൻ: വാരാന്ത്യത്തിൽ ജർമനിയെ കാത്തിരിക്കുന്നത് വിചിത്രമായ കാലാവസ്ഥാ മാറ്റങ്ങളെന്ന് പ്രവചനം. രാജ്യത്തെ താപനിലയിൽ 20 ഡിഗ്രി സെൽഷ്യസ് മുതൽ പൂജ്യത്തിനു താഴെ ഏഴു ഡിഗ്രി വരെയുള്ള വ്യത്യസ്ത താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും വെള്ളപ്പൊക്കവുമാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ പ്രദേശങ്ങളിൽ പൊതുവേ താപനില കൂടുതലുമായിരിക്കും.
വ്യാഴാഴ്ച മുതൽ തന്നെ രാജ്യത്തിന്റെ തെക്കും വടക്കും തമ്മിൽ താപനിലയിലെ ഗണ്യമായ വ്യത്യാസം പ്രകടമാണ്. മൈനസ് 2 മുതൽ പ്ലസ് 2 വരെയുള്ള താപനിലയാണ് വടക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. തെക്ക് ഇത് 14 ഡിഗ്രി വരെയും.
വടക്കു കിഴക്കൻ മേഖലയിൽ താപനില പൂജ്യത്തിനു താഴെ ഏഴു ഡിഗ്രി വരെയെത്തുമെന്നും പ്രവചിക്കപ്പെടുന്നു. തെക്കുപടിഞ്ഞാറ് ഇത് 6 ഡിഗ്രിയായിരിക്കും.
ഈസ്റ്റിലെ സ്ഥിതി 60 സെന്റീമീറ്ററുകൾ മൈനസ് 20 ഡിഗ്രിയിലേക്ക് പോയേക്കും. 78 ശൈത്യകാലത്തെ ഏറ്റവും മോശമായ മഞ്ഞുവീഴ്ചയുടെ അനുഭവങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകരും കേന്ദ്രവും പ്രവചിയ്ക്കുന്നത്. വാരാന്ത്യത്തിൽ കോൾഡ് സ്നാപ്പും തുടർന്ന് മഞ്ഞുവീഴ്ചയുമെന്നാണ് കേന്ദ്രം വിശേഷിപ്പിയ്ക്കുന്നത്.
കാലാവസ്ഥയിലൂടെ തണുത്ത മരണം നിശബ്ദമായി കടന്നു വന്നേക്കും. 1978 ക്രിസ്മസിന് തൊട്ടുപിന്നാലെ ഒരു രാത്രിയിൽ ജർമ്മനിയിലെ താപനില മൈനസ് 27 ഡിഗ്രിയായി താണു. ആളുകൾ അവരുടെ വീടുകളിൽ മരവിച്ചു മരിച്ചു, ജർമൻ പട്ടാളത്തിന്റെ ഹെലികോപ്റ്ററുകളും ടാങ്കുകളും അയച്ചാണ് ആളുകളെ രക്ഷപെടുത്തിയത്.
1979ലെ പുതുവത്സര പ്രഭാതത്തിൽ, ഷ്ലെസ്വിഗിനും ഫ്ലെൻസ്ബുർഗിനും ഇടയിലുള്ള എ7ൽ വലിയ അപകടങ്ങൾതന്നെ ഉണ്ടായി. ചിലരൊക്കെ മഞ്ഞുവീഴ്ചയിൽ അത്ഭുതകരമായി രക്ഷപെട്ടു. ട്രാഫിക് പൂർണമായും നിലച്ചു. നിരവധി ആളുകൾ അവരുടെ കാറുകളിൽ പോലും പെട്ടുപോയി.
ഈ വാരാന്ത്യത്തിൽ, തണുത്തുറഞ്ഞ തണുപ്പും മഞ്ഞുവീഴ്ചയും വടക്കൻ ജർമ്മനിയെ വേട്ടയാടും. ഹാനോവറിൽ 40 സെന്റിമീറ്റർ പുതിയ മഞ്ഞ് രൂപാന്തരപ്പെടും. കൂടാതെ താപനില മൈനസ് 7 ഡിഗ്രി മുതൽ മൈനസ് 15 ഡിഗ്രി പോലെ അനുഭവപ്പെടും, കിഴക്കൻ കാറ്റിൽ നിന്ന് ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. റെയിൽ, വൈദ്യുതി തകരാറുകൾ എന്നിവ ഉണ്ടായേക്കും. അതേസമയം മ്യൂണിക്കിൽ താപനില 11 ഡിഗ്രി വരെയും, തെക്ക് 20 ഡിഗ്രി വരെയും ചിലപ്പോൾ ഉയരും.
തിങ്കളാഴ്ച മുതൽ, വെളുത്ത ഭീമനായി മഞ്ഞുവീഴ്ച കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. പെർമാഫ്രോസ്ററും താപനില കിഴക്ക് മൈനസ് 20 ഡിഗ്രി വരെ കൂടാതെ 60 സെന്റിമീറ്റർ വരെ മഞ്ഞും, പടിഞ്ഞാറ് വെള്ളപ്പൊക്കവും ഉണ്ടായേക്കും. ഇന്നലെ എൻആർഡബ്ള്യുവിൽ വെള്ളം 7.46 മീറ്ററായി ഉയർന്നിരുന്നു. അതുകൊണ്ട് കൂടുതൽ കരുതലും ജാഗ്രതയും വേണമെന്നാണ് കാലാവസ്ഥാ നീരീക്ഷകരുടെയും ഭരണ കൂടങ്ങളുടെയും മുന്നറിയിപ്പ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും വെള്ളപ്പൊക്കവുമാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ പ്രദേശങ്ങളിൽ പൊതുവേ താപനില കൂടുതലുമായിരിക്കും.
വ്യാഴാഴ്ച മുതൽ തന്നെ രാജ്യത്തിന്റെ തെക്കും വടക്കും തമ്മിൽ താപനിലയിലെ ഗണ്യമായ വ്യത്യാസം പ്രകടമാണ്. മൈനസ് 2 മുതൽ പ്ലസ് 2 വരെയുള്ള താപനിലയാണ് വടക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. തെക്ക് ഇത് 14 ഡിഗ്രി വരെയും.
വടക്കു കിഴക്കൻ മേഖലയിൽ താപനില പൂജ്യത്തിനു താഴെ ഏഴു ഡിഗ്രി വരെയെത്തുമെന്നും പ്രവചിക്കപ്പെടുന്നു. തെക്കുപടിഞ്ഞാറ് ഇത് 6 ഡിഗ്രിയായിരിക്കും.
ഈസ്റ്റിലെ സ്ഥിതി 60 സെന്റീമീറ്ററുകൾ മൈനസ് 20 ഡിഗ്രിയിലേക്ക് പോയേക്കും. 78 ശൈത്യകാലത്തെ ഏറ്റവും മോശമായ മഞ്ഞുവീഴ്ചയുടെ അനുഭവങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകരും കേന്ദ്രവും പ്രവചിയ്ക്കുന്നത്. വാരാന്ത്യത്തിൽ കോൾഡ് സ്നാപ്പും തുടർന്ന് മഞ്ഞുവീഴ്ചയുമെന്നാണ് കേന്ദ്രം വിശേഷിപ്പിയ്ക്കുന്നത്.
കാലാവസ്ഥയിലൂടെ തണുത്ത മരണം നിശബ്ദമായി കടന്നു വന്നേക്കും. 1978 ക്രിസ്മസിന് തൊട്ടുപിന്നാലെ ഒരു രാത്രിയിൽ ജർമ്മനിയിലെ താപനില മൈനസ് 27 ഡിഗ്രിയായി താണു. ആളുകൾ അവരുടെ വീടുകളിൽ മരവിച്ചു മരിച്ചു, ജർമൻ പട്ടാളത്തിന്റെ ഹെലികോപ്റ്ററുകളും ടാങ്കുകളും അയച്ചാണ് ആളുകളെ രക്ഷപെടുത്തിയത്.
1979ലെ പുതുവത്സര പ്രഭാതത്തിൽ, ഷ്ലെസ്വിഗിനും ഫ്ലെൻസ്ബുർഗിനും ഇടയിലുള്ള എ7ൽ വലിയ അപകടങ്ങൾതന്നെ ഉണ്ടായി. ചിലരൊക്കെ മഞ്ഞുവീഴ്ചയിൽ അത്ഭുതകരമായി രക്ഷപെട്ടു. ട്രാഫിക് പൂർണമായും നിലച്ചു. നിരവധി ആളുകൾ അവരുടെ കാറുകളിൽ പോലും പെട്ടുപോയി.
ഈ വാരാന്ത്യത്തിൽ, തണുത്തുറഞ്ഞ തണുപ്പും മഞ്ഞുവീഴ്ചയും വടക്കൻ ജർമ്മനിയെ വേട്ടയാടും. ഹാനോവറിൽ 40 സെന്റിമീറ്റർ പുതിയ മഞ്ഞ് രൂപാന്തരപ്പെടും. കൂടാതെ താപനില മൈനസ് 7 ഡിഗ്രി മുതൽ മൈനസ് 15 ഡിഗ്രി പോലെ അനുഭവപ്പെടും, കിഴക്കൻ കാറ്റിൽ നിന്ന് ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. റെയിൽ, വൈദ്യുതി തകരാറുകൾ എന്നിവ ഉണ്ടായേക്കും. അതേസമയം മ്യൂണിക്കിൽ താപനില 11 ഡിഗ്രി വരെയും, തെക്ക് 20 ഡിഗ്രി വരെയും ചിലപ്പോൾ ഉയരും.
തിങ്കളാഴ്ച മുതൽ, വെളുത്ത ഭീമനായി മഞ്ഞുവീഴ്ച കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. പെർമാഫ്രോസ്ററും താപനില കിഴക്ക് മൈനസ് 20 ഡിഗ്രി വരെ കൂടാതെ 60 സെന്റിമീറ്റർ വരെ മഞ്ഞും, പടിഞ്ഞാറ് വെള്ളപ്പൊക്കവും ഉണ്ടായേക്കും. ഇന്നലെ എൻആർഡബ്ള്യുവിൽ വെള്ളം 7.46 മീറ്ററായി ഉയർന്നിരുന്നു. അതുകൊണ്ട് കൂടുതൽ കരുതലും ജാഗ്രതയും വേണമെന്നാണ് കാലാവസ്ഥാ നീരീക്ഷകരുടെയും ഭരണ കൂടങ്ങളുടെയും മുന്നറിയിപ്പ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ