തുറവൂർ: ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിൽ മദ്യവില്പന വ്യാപകമാകുന്നു. സർക്കാർ ബിവറേജസ് ഷോപ്പുകളിൽനിന്ന് വൻതോതിൽ മദ്യം വാങ്ങി ചില്ലറയായി വിൽക്കുന്ന സംഘമാണ് ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിൽ പ്രവർത്തിക്കുന്നത്. തുടർച്ചയായി രണ്ടു ദിവസം അവധി വന്നതോടുകൂടി വൻ തോതിൽ മദ്യം ശേഖരിച്ചുള്ള വിൽപ്പനയാണ് നടത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ വൻതോതിൽ ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളിൽനിന്നു മദ്യം വാങ്ങി ശേഖരിച്ച് വിവിധ സ്ഥലങ്ങളിൽവച്ചാണ് വിൽപന നടത്തുന്നത്.
വലിയ വിലയാണ് ഈ സംഘം മദ്യത്തിന് ഈടാക്കുന്നത്. നാനൂറു രൂപയുടെ അരക്കുപ്പി മദ്യത്തിന് 600 രൂപ മുതൽ 800 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ഇത്തരത്തിൽ വ്യാപകമായിട്ടുള്ള വിൽപനയാണ് തീരദേശ മേഖലകളിലും മറ്റും നടക്കുന്നത്. കൂടാതെ വൻതോതിൽ മയക്കുമരുന്നിന്റെ വിൽപനയും ഈ പ്രദേശങ്ങളിൽ വ്യാപകമാകുന്നുണ്ടെന്ന സംസാരവുമുണ്ട്.
ഇതോടൊപ്പം തന്നെ വ്യാജമദ്യ നിർമാണവും വിൽപ്പനയും ഈ പ്രദേശത്തു നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ് ഒന്നാം തീയതിയും ഗാന്ധിജയന്തിയും പ്രമാണിച്ച് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മദ്യവിൽപ്പനശാലകൾ അവധി ആയതുകൊണ്ട് വ്യാജമദ്യ വിൽപ്പന വ്യാപകമായി നടക്കൂന്നത്. ഇത്തരത്തിലുള്ള വ്യാജമദ്യ വില്പന വൻ ദുരന്തത്തിന് കാരണമാകുവാൻ സാധ്യതയുണ്ടെന്ന ഭയവും നാട്ടുകാരിലുണ്ട്. അടിയന്തരമായി ഇത്തരത്തിലുള്ള മദ്യവില്പനകാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു .
വലിയ വിലയാണ് ഈ സംഘം മദ്യത്തിന് ഈടാക്കുന്നത്. നാനൂറു രൂപയുടെ അരക്കുപ്പി മദ്യത്തിന് 600 രൂപ മുതൽ 800 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ഇത്തരത്തിൽ വ്യാപകമായിട്ടുള്ള വിൽപനയാണ് തീരദേശ മേഖലകളിലും മറ്റും നടക്കുന്നത്. കൂടാതെ വൻതോതിൽ മയക്കുമരുന്നിന്റെ വിൽപനയും ഈ പ്രദേശങ്ങളിൽ വ്യാപകമാകുന്നുണ്ടെന്ന സംസാരവുമുണ്ട്.
ഇതോടൊപ്പം തന്നെ വ്യാജമദ്യ നിർമാണവും വിൽപ്പനയും ഈ പ്രദേശത്തു നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ് ഒന്നാം തീയതിയും ഗാന്ധിജയന്തിയും പ്രമാണിച്ച് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മദ്യവിൽപ്പനശാലകൾ അവധി ആയതുകൊണ്ട് വ്യാജമദ്യ വിൽപ്പന വ്യാപകമായി നടക്കൂന്നത്. ഇത്തരത്തിലുള്ള വ്യാജമദ്യ വില്പന വൻ ദുരന്തത്തിന് കാരണമാകുവാൻ സാധ്യതയുണ്ടെന്ന ഭയവും നാട്ടുകാരിലുണ്ട്. അടിയന്തരമായി ഇത്തരത്തിലുള്ള മദ്യവില്പനകാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു .