ഹരിപ്പാട്: നെല്ല് സംഭരിക്കാന്‍ മില്ലുകള്‍ എത്തിയില്ല. കര്‍ഷകര്‍ പ്രതിസന്ധിയില്‍. കരുവാറ്റ കൃഷിഭവൻ പരിധിയിലെ 330 ഏക്കർ വിസ്തൃതിയുള്ള കരുവാറ്റ കിഴക്ക് ഈഴവൻകേരി പാടശേഖരത്തിൽ കൊയ്ത്തു കഴിഞ്ഞ് ഒരാഴ്ചയായി നെല്ല് പാടത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ് കർഷകർ. നെല്ല് സംഭരിക്കാൻ ഇതുവരെയും മില്ലുടമകൾ എത്തിയിട്ടുമില്ല.
മഴപ്പേടിയിൽ
അപ്രതീക്ഷിതമായി എത്തുന്ന മഴ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. 80 ടണ്ണോളം വരുന്ന നെല്ല് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മൂടിയിട്ടിരിക്കുകയാണ്. ചുറ്റും വെള്ളക്കെട്ടായ പാടശേഖരത്തിൽനിന്നു നെല്ല് പുറത്തെത്തിക്കാൻ വലിയ കൂലിച്ചെലവ് വേണ്ടിവരും.
190 കർഷകരുടെ അധ്വാനത്തിന്റെ ഫലമാണ് ഈഴവൻ കേരി പാടശേഖരത്തിലുള്ളത്. കരുവാറ്റ കൃഷിഭവൻ പരിധിയിൽ 11 പാടശേഖരങ്ങളിലായി 1,100 ഹെക്ടർ പ്രദേശത്താണ് കൃഷിയുള്ളത്.
നെല്ല് സംഭരണം വേഗത്തിലാക്കി കർഷകരുടെ ദുരിതത്തിനു പരിഹാരം കാണാൻ മില്ലുടമകൾ തയാറാകണമെന്നു സിപിഐ കരുവാറ്റ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി. ജയപ്രസാദ് ആവശ്യപ്പെട്ടു.
മഴപ്പേടിയിൽ
അപ്രതീക്ഷിതമായി എത്തുന്ന മഴ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. 80 ടണ്ണോളം വരുന്ന നെല്ല് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മൂടിയിട്ടിരിക്കുകയാണ്. ചുറ്റും വെള്ളക്കെട്ടായ പാടശേഖരത്തിൽനിന്നു നെല്ല് പുറത്തെത്തിക്കാൻ വലിയ കൂലിച്ചെലവ് വേണ്ടിവരും.
190 കർഷകരുടെ അധ്വാനത്തിന്റെ ഫലമാണ് ഈഴവൻ കേരി പാടശേഖരത്തിലുള്ളത്. കരുവാറ്റ കൃഷിഭവൻ പരിധിയിൽ 11 പാടശേഖരങ്ങളിലായി 1,100 ഹെക്ടർ പ്രദേശത്താണ് കൃഷിയുള്ളത്.
നെല്ല് സംഭരണം വേഗത്തിലാക്കി കർഷകരുടെ ദുരിതത്തിനു പരിഹാരം കാണാൻ മില്ലുടമകൾ തയാറാകണമെന്നു സിപിഐ കരുവാറ്റ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി. ജയപ്രസാദ് ആവശ്യപ്പെട്ടു.