ചേര്‍ത്തല: തൊഴിലുറപ്പു പദ്ധതിയിൽ അഴിമതി നടത്തിയതായി ഓംബുഡ്സ്മാൻ കണ്ടെത്തിയ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരത്തിലേക്ക്. പഞ്ചായത്തംഗമായിരിക്കെ തൊഴിലുറപ്പു തൊഴിലില്‍ ഏര്‍പ്പെടാതെ കൈപ്പറ്റിയ വേതനം പലിശയടക്കം തിരിച്ചടയ്ക്കാന്‍ പ്രസിഡന്റിനോട് ഓംബുഡ്സ് മാൻ ഉത്തരവിട്ടിരുന്നു.
പ്രസിഡന്റിനെതിരെയുണ്ടായ ഉത്തരവിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഗൗരവമേറിയ ക്രമക്കേടു നടത്തിയ പ്രസിഡന്റിനു തുടരാന്‍ ധാര്‍മികമായും നിയമപരമായും അവകാശമില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. 2017-19 കാലയളവിലാണ് പഞ്ചായത്തംഗമായിരുന്ന നിലവിലെ പ്രസിഡന്റ് സിനിമോള്‍ സാംസണ് പഞ്ചായത്തു കമ്മിറ്റികളിലും മസ്റ്റര്റോളിലും ഒരേദിവസം ഒപ്പുവച്ചു വേതനം കൈപ്പറ്റിയതായി കണ്ടെത്തിയത്. ഒരേസമയം പഞ്ചായത്തംഗമെന്ന നിലയിലുള്ള ഓണറേറിയവും തൊഴിലുറപ്പു പദ്ധതി ഓണറേറിയവും കൈപ്പറ്റിയിരുന്നതായി തെളിഞ്ഞു. ഈ തുക തിരിച്ചടയ്ക്കാനാണ് ഓംബുഡ്സ്മാന് ഉത്തരവിട്ടിരിക്കുന്നത്.
ഇതിനായി പഞ്ചായത്തില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്കു ലഭിക്കേണ്ട തുക അനധികൃതമായി കൈപ്പറ്റിയ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസ് ബെന്നറ്റ്, ടി.എസ്. രഘുവരന്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു പള്ളേക്കാട്, പഞ്ചായത്തംഗങ്ങളായ മേരി ഗ്രേസ്, വിന്‍സെന്റ്, ശങ്കരന്‍ക്കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ ആവശ്യമുയര്‍ത്തി ഒന്നിനു പഞ്ചായത്തിലേക്കു പ്രകടനവും ധര്‍ണയും നടത്തും. തുടര്‍ന്ന് ആറുമുതല്‍ രാജിവയ്ക്കുന്നതുവരെ പഞ്ചാത്തിനുമുന്നില് തുടര്‍ സമരം നടത്തുമെന്നും അവര്‍ പറഞ്ഞു.
പ്രസിഡന്റിനെതിരെയുണ്ടായ ഉത്തരവിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഗൗരവമേറിയ ക്രമക്കേടു നടത്തിയ പ്രസിഡന്റിനു തുടരാന്‍ ധാര്‍മികമായും നിയമപരമായും അവകാശമില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. 2017-19 കാലയളവിലാണ് പഞ്ചായത്തംഗമായിരുന്ന നിലവിലെ പ്രസിഡന്റ് സിനിമോള്‍ സാംസണ് പഞ്ചായത്തു കമ്മിറ്റികളിലും മസ്റ്റര്റോളിലും ഒരേദിവസം ഒപ്പുവച്ചു വേതനം കൈപ്പറ്റിയതായി കണ്ടെത്തിയത്. ഒരേസമയം പഞ്ചായത്തംഗമെന്ന നിലയിലുള്ള ഓണറേറിയവും തൊഴിലുറപ്പു പദ്ധതി ഓണറേറിയവും കൈപ്പറ്റിയിരുന്നതായി തെളിഞ്ഞു. ഈ തുക തിരിച്ചടയ്ക്കാനാണ് ഓംബുഡ്സ്മാന് ഉത്തരവിട്ടിരിക്കുന്നത്.
ഇതിനായി പഞ്ചായത്തില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്കു ലഭിക്കേണ്ട തുക അനധികൃതമായി കൈപ്പറ്റിയ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസ് ബെന്നറ്റ്, ടി.എസ്. രഘുവരന്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു പള്ളേക്കാട്, പഞ്ചായത്തംഗങ്ങളായ മേരി ഗ്രേസ്, വിന്‍സെന്റ്, ശങ്കരന്‍ക്കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ ആവശ്യമുയര്‍ത്തി ഒന്നിനു പഞ്ചായത്തിലേക്കു പ്രകടനവും ധര്‍ണയും നടത്തും. തുടര്‍ന്ന് ആറുമുതല്‍ രാജിവയ്ക്കുന്നതുവരെ പഞ്ചാത്തിനുമുന്നില് തുടര്‍ സമരം നടത്തുമെന്നും അവര്‍ പറഞ്ഞു.