ചേർത്തല: കേടായ മീറ്ററിൽ അമിത തുക ഈടാക്കി വാട്ടർ അഥോറിറ്റി നൽകിയ ബിൽ റദ്ദ് ചെയ്യാനും പരാതിക്കാരന് കോടതിച്ചെലവും പിഴയും നൽകാനും വാട്ടർ അഥോറിറ്റിയോട് ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ചേർത്തല നഗരസഭ 11-ാം വാർഡ് കുന്നുപുറം വിനോദ് വർഗീസ് നൽകിയ പരാതിയിലാണ് 5000 രൂപ പിഴയും വിനോദ് വർഗീസിന് 1000 രൂപ കോടതിച്ചെലവും നൽകാൻ നിർദേശം നൽകിയത്.
2017 ഫെബ്രുവരി മുതൽ 2021 മാര്‍ച്ച് വരെ വിനോദ് വർഗീസിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവയ്ക്കാൻ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മീറ്റർ പ്രവർത്തനരഹിതമായതിനാൽ നോർമൽ ബില്ല് അടയ്ക്കുന്നുണ്ടായിരുന്നു. രണ്ടുവർഷത്തോളം മീറ്റർ പ്രവർത്തനരഹിതമായതിനാൽ നോർമൽ ബില്ലാണ് വിനോദ് വർഗീസ് അടച്ചിരുന്നത്. പീന്നീട് മീറ്റർ പ്രവർത്തിക്കുന്നുണ്ടെന്ന് വിനോദ് അറിയിച്ചതിനാൽ മീറ്റർ പ്രവർത്തനരഹിതമായിരുന്ന കാലയളവിലെയും ചേർത്ത് 16,859 രൂപയുടെ ബില്ല് അധികൃതർ നൽകുകയായിരുന്നു. മീറ്റർ പ്രവർത്തിക്കാതിരുന്ന കായലളവിൽ അമിത തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടാകാതെ വന്നതോടെയാണ് വിനോദ് ഉപഭോക്ത്യ കോടതിയെ സമീപിച്ചത്.
മാന്നാറിൽ മോഷണം
മാന്നാർ: മാന്നാറിൽ കഴിഞ്ഞദിവസം രാത്രി വ്യാപക മോഷണവും ശ്രമവും നടന്നു. കാണിക്കവഞ്ചി കുത്തിത്തുറക്കൽ, വീട്ടമ്മയുടെ മാല മോഷണം, വീടുകളിൽ മോഷണശ്രമം എന്നിവയും നടന്നു. മാന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2017 ഫെബ്രുവരി മുതൽ 2021 മാര്‍ച്ച് വരെ വിനോദ് വർഗീസിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവയ്ക്കാൻ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മീറ്റർ പ്രവർത്തനരഹിതമായതിനാൽ നോർമൽ ബില്ല് അടയ്ക്കുന്നുണ്ടായിരുന്നു. രണ്ടുവർഷത്തോളം മീറ്റർ പ്രവർത്തനരഹിതമായതിനാൽ നോർമൽ ബില്ലാണ് വിനോദ് വർഗീസ് അടച്ചിരുന്നത്. പീന്നീട് മീറ്റർ പ്രവർത്തിക്കുന്നുണ്ടെന്ന് വിനോദ് അറിയിച്ചതിനാൽ മീറ്റർ പ്രവർത്തനരഹിതമായിരുന്ന കാലയളവിലെയും ചേർത്ത് 16,859 രൂപയുടെ ബില്ല് അധികൃതർ നൽകുകയായിരുന്നു. മീറ്റർ പ്രവർത്തിക്കാതിരുന്ന കായലളവിൽ അമിത തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടാകാതെ വന്നതോടെയാണ് വിനോദ് ഉപഭോക്ത്യ കോടതിയെ സമീപിച്ചത്.
മാന്നാറിൽ മോഷണം
മാന്നാർ: മാന്നാറിൽ കഴിഞ്ഞദിവസം രാത്രി വ്യാപക മോഷണവും ശ്രമവും നടന്നു. കാണിക്കവഞ്ചി കുത്തിത്തുറക്കൽ, വീട്ടമ്മയുടെ മാല മോഷണം, വീടുകളിൽ മോഷണശ്രമം എന്നിവയും നടന്നു. മാന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.