എം. ജോസ് ജോസഫ്
ആലപ്പുഴ: പേവിഷബാധയ്ക്കെതിരേയുള്ള കരുതലിന് വിട്ടുവീഴ്ച ഉണ്ടാവരുതെന്ന് ഓര്‍മിപ്പിച്ചു വീണ്ടുമൊരു സെപ്റ്റംബര്‍ 28; ലോക പേവിഷ വിരുദ്ധദിനം ഇന്ന് ആചരിക്കുമ്പോൾ നാട്ടിലാകെ പട്ടികടിയുടെയും കുത്തിവയ്ക്കലിന്റെയും സീസൺ. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. ഒരു ആര്‍എന്‍എ വൈറസാണ് പേവിഷബാധ ഉണ്ടാക്കുന്നത്.
പേര്- ലിസ വൈറസ്. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ വൈദ്യശാസ്ത്രത്തിനു രോഗിയെ രക്ഷിക്കാന്‍ കഴിയില്ല. നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കുന്നു.
ജാഗ്രത വേണം
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു.
തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു. 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്.
രോഗലക്ഷണം
നാലാം ദിവസം മുതല്‍
കടിയേറ്റ് രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും രണ്ടു മാസത്തിനുമിടയിലാകാം. തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ് (മാന്തലുമാകാം) ഏറെ അപകടകരം.
രോഗലക്ഷണങ്ങള്‍
ഇങ്ങനെയും
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ആദ്യവിഭാഗത്തിൽ ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും.
ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 34 ദിവസങ്ങള്‍ക്കുള്ളില്‍ ചാകും. പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന് ഒരു പരിശോധനയും നിലവിലില്ല.
കടിയേറ്റാൽ
ഉടൻ ചെയ്യേണ്ടത്
രോഗമുള്ളതോ ഇല്ലാത്തതോ ആയ മൃഗത്തിന്റെ കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില്‍ (ടാപ്പിനു ചുവടെയെങ്കില്‍ അത്യുത്തമം) 15 മുതല്‍ 20 മിനിട്ട് വരെ നന്നായി കഴുകുക.
മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യസ്ഥാപനത്തില്‍ ചികിത്സയ്ക്ക് എത്തുക.
കടിയേറ്റവർ
പതിനായിരത്തിനു മേലെ
കഴിഞ്ഞ നാലു മാസങ്ങൾക്കുള്ളിൽ ജില്ലയിൽ പട്ടി, പൂച്ചയടക്കം വിവിധ പേവിഷബാധയുണ്ടാകാവുന്ന തരത്തിലുള്ള കടികൾ ഉണ്ടായത് പതിനായിരത്തിനു മേലെ. ജൂൺ മാസത്തിൽ 4268, ജൂലൈ മാസത്തിൽ 4810, ഓഗസ്റ്റിൽ 4168 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ മാസത്തിലേത് ഇതിലും വലിയ പേ വിഷബാധയായിരുന്നു. ജില്ലാ മെഡിക്കൽ കോളജിലും ജില്ലയിലെ വിവിധ താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രികളിലുമായാണ് പേവിഷബാധയേറ്റവർക്ക് വാക്സിൻ നൽകിയത്.
ആലപ്പുഴ: പേവിഷബാധയ്ക്കെതിരേയുള്ള കരുതലിന് വിട്ടുവീഴ്ച ഉണ്ടാവരുതെന്ന് ഓര്‍മിപ്പിച്ചു വീണ്ടുമൊരു സെപ്റ്റംബര്‍ 28; ലോക പേവിഷ വിരുദ്ധദിനം ഇന്ന് ആചരിക്കുമ്പോൾ നാട്ടിലാകെ പട്ടികടിയുടെയും കുത്തിവയ്ക്കലിന്റെയും സീസൺ. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. ഒരു ആര്‍എന്‍എ വൈറസാണ് പേവിഷബാധ ഉണ്ടാക്കുന്നത്.
പേര്- ലിസ വൈറസ്. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ വൈദ്യശാസ്ത്രത്തിനു രോഗിയെ രക്ഷിക്കാന്‍ കഴിയില്ല. നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കുന്നു.
ജാഗ്രത വേണം
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു.
തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു. 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്.
രോഗലക്ഷണം
നാലാം ദിവസം മുതല്‍
കടിയേറ്റ് രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും രണ്ടു മാസത്തിനുമിടയിലാകാം. തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ് (മാന്തലുമാകാം) ഏറെ അപകടകരം.
രോഗലക്ഷണങ്ങള്‍
ഇങ്ങനെയും
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ആദ്യവിഭാഗത്തിൽ ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും.
ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 34 ദിവസങ്ങള്‍ക്കുള്ളില്‍ ചാകും. പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന് ഒരു പരിശോധനയും നിലവിലില്ല.
കടിയേറ്റാൽ
ഉടൻ ചെയ്യേണ്ടത്
രോഗമുള്ളതോ ഇല്ലാത്തതോ ആയ മൃഗത്തിന്റെ കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില്‍ (ടാപ്പിനു ചുവടെയെങ്കില്‍ അത്യുത്തമം) 15 മുതല്‍ 20 മിനിട്ട് വരെ നന്നായി കഴുകുക.
മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യസ്ഥാപനത്തില്‍ ചികിത്സയ്ക്ക് എത്തുക.
കടിയേറ്റവർ
പതിനായിരത്തിനു മേലെ
കഴിഞ്ഞ നാലു മാസങ്ങൾക്കുള്ളിൽ ജില്ലയിൽ പട്ടി, പൂച്ചയടക്കം വിവിധ പേവിഷബാധയുണ്ടാകാവുന്ന തരത്തിലുള്ള കടികൾ ഉണ്ടായത് പതിനായിരത്തിനു മേലെ. ജൂൺ മാസത്തിൽ 4268, ജൂലൈ മാസത്തിൽ 4810, ഓഗസ്റ്റിൽ 4168 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ മാസത്തിലേത് ഇതിലും വലിയ പേ വിഷബാധയായിരുന്നു. ജില്ലാ മെഡിക്കൽ കോളജിലും ജില്ലയിലെ വിവിധ താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രികളിലുമായാണ് പേവിഷബാധയേറ്റവർക്ക് വാക്സിൻ നൽകിയത്.