ആലപ്പുഴ: വൈവിധ്യങ്ങളുടെ കലവറയായ കേരളം ലോകസഞ്ചാരികളുടെ പറുദീസയാണ്. വിനോദസഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശസ്തി നേടിയ ആലപ്പുഴയിലെ ചില കാഴ്ചകളിലേക്ക്. കെഎസ്ആർടി സി ആലപ്പുഴ യൂണിറ്റിൽനിന്നുമുള്ള ബജറ്റ് ടൂറിസമാണിത്.
കൃഷ്ണപുരം കൊട്ടാരം
കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ടതാണ് കായംകുളം. കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ആലപ്പുഴനിന്നു 47 കിലോമീറ്റർ പിന്നിട്ടാൽ കൃഷ്ണപുരം കൊട്ടാരത്തിൽ എത്താം. കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ ദൂരം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. അമൂല്യ പുരാവസ്തുശേഖരങ്ങളുള്ള ഒരു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് കൊട്ടാരം പണികഴിപ്പിച്ചത്. കേരളീയ വാസ്തുശില്പ രീതിയിലാണ് നിർമാണം.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലുപ്പമേറിയ ചുവർചിത്രമായ ‘ഗജേന്ദ്രമോക്ഷം’ ഈ കൊട്ടാരത്തിലാണ്. മനോഹരമായ പൂന്തോട്ടം, ചുവര്‍ചിത്രം എന്നിവ സന്ദര്‍ശകരെ കാത്തിരിക്കുന്നു. രാവിലെ ഒന്പതുമുതൽ വൈകുന്നേരം 4.30 വരെയാണ് പ്രവേശനം. തിങ്കളാഴ്ചകളിലും ദേശീയ പൊതുഅവധി ദിവസങ്ങളിലും പ്രവേശനമില്ല.
കാര്‍ട്ടൂണ്‍ മ്യൂസിയം
ശങ്കര്‍ വരച്ച കാര്‍ട്ടൂണുകളുടെ ശേഖരം തന്നെയുണ്ട് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍. വരയ്ക്കാനായി ശങ്കര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കാര്ട്ടൂണുകള് വരച്ച ശങ്കറിന്റെ ആരാധകരില്‍ പ്രധാനി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്നെയായിരുന്നു.
വലിയഴീക്കല്‍ ബീച്ച്
കാറ്റാടിമരങ്ങളും തെങ്ങിൻതോപ്പും നിറഞ്ഞ തീരം. സായാഹ്നങ്ങളിൽ തീരമാകെ സ്വർണശോഭയിലാകും. ആ കാഴ്ചകളിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.
വലിയഴീക്കല്‍ പാലം
തെക്കൻ ഏഷ്യയിലെ ഏറ്റവും നീളമുള്ള ‘ബോ സ്ട്രിംഗ്’ ആർച്ച് പാലം. 29 സ്പാനുകളുള്ള പാലത്തിന്റെ നിർമാണച്ചെലവ് 146 കോടിയാണ്. 976 മീറ്ററാണു നീളം. പ്രധാന ആകർഷണം, മധ്യഭാഗത്തെ 3 ബോ സ്ട്രിംഗ് ആർച്ചുകളാണ്. വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ ആയാസരഹിതമായി കടന്നുപോകാവുന്ന തരത്തിലാണു നിർമാണം. ഉദയാസ്തമയം വീക്ഷിക്കാനുള്ള സൗകര്യം പാലത്തിനുമുകളിലുണ്ട്. മുകൾഭാഗത്ത് ഇതിനായി 19 മീറ്റർ വീതിയുണ്ട്. അവിടെനിന്നാൽ അസ്തമയം കാണാം. കടലിന് അഭിമുഖമായതിനാൽ ആ കാഴ്ച അതിമനോഹരമാണ്.
കടലിന് അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിംഗ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിനും നിറം നൽകിയത്.
ലൈറ്റ് ഹൗസ്
രാജ്യത്ത് ആദ്യത്തെ, അഞ്ചു വശങ്ങളോടു കൂടിയ (പെന്റഗൺ) 41.6 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസ് പാലത്തിനക്കരെ വലിയഴീക്കൽ തീരത്താണു സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഉയരത്തിൽ രണ്ടാമതുള്ള ഈ ലൈറ്റ് ഹൗസ് ഒക്ടോബർ 31നാണു നാടിനായി തുറന്നുനൽകിയത്. ഇക്കരെ അഴീക്കലിൽനിന്നാലും ആ തലയെടുപ്പ് കണ്ണെത്തും ദൂരെയുണ്ട്.
കുമാരകോടി
മഹാകവി കുമാരനാശാൻ ബോട്ട് മുങ്ങി മരിച്ച പല്ലനയാറിനു തീരത്താണ് കുമാരകോടി. കുമാരനാശാന്റെ ശവകുടീരവും പ്രതിമയും സ്മൃതി മണ്ഡപവുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. 1924 ജനുവരി 16ന് കൊല്ലത്തുനിന്നും ആലപ്പുഴയിലേക്കു പോയ റെഡീമർ എന്ന ബോട്ട് അപകടത്തിൽപ്പെട്ടണ് പല്ലനയാറ്റിൽ മഹാകവി കുമാരനാശാൻ മരണപ്പെട്ടത്.
കുമാരനാശാന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് പല്ലനയാറിന്റെ തീരത്തു തന്നെയാണ്. അതുകൊണ്ടാണ് ഈ സ്ഥലത്തിനു പിന്നീട് കുമാരകോടി എന്ന പേരുവന്നത്. ഇവിടെ മഹാകവിയുടെ സ്മാരക മന്ദിരവും ശവകുടീരവും പ്രതിമയും സന്ദർശിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്.
സ്മൃതി മന്ദിരത്തോടു ചേർന്നുതന്നെ കുമാരനാശാൻ മെമ്മോറിയൽ സ്കൂളും സ്ഥിതിചെയ്യുന്നു. ആലപ്പുഴ ജില്ലയിൽ തോട്ടപള്ളിക്കു സമീപമാണ് കുമാരകോടി.
തകഴി സ്മാരകവും മ്യൂസിയവും
പ്രമുഖ മലയാള സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി പ്രവര്‍ത്തിക്കുന്നത്. 2000-ത്തില്‍ ശങ്കരമംഗല കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കുകയും 2001-ല്‍ തകഴി മ്യൂസിയത്തിന് ഔപചാരികമായ തുടക്കം കുറിക്കുകയും ചെയ്തു.
വിശാലമായി ഹാളും അറയും അടുക്കളയും വരാന്തയും ഏതാനും മുറികളും ചേര്‍ന്ന ഏകദേശം 75 വര്ഷത്തിന്മേല് പഴക്കമുള്ള ശങ്കരമംഗലം വീടാണ് ഇന്ന് മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നത്. തഴിക്കു ലഭിച്ച അവാര്‍ഡുകള്‍, മറ്റു സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. തകഴിയുടെ പുസ്തകങ്ങളും മറ്റു ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്ത പുസ്തകങ്ങളും കേരള യൂണിവേഴ്സിറ്റിയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും അദ്ദേഹത്തിനു നല്കിയ ഡോക്ടറേറ്റുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
കരുമാടിക്കുട്ടന്
അമ്പലപ്പുഴ-തിരുവല്ല റോഡില്‍ കരുമാടിയില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ബുദ്ധ തീർഥാടന കേന്ദ്രമാണ് കരുമാടിക്കുട്ടന്. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിതമായ കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയാണ് കരുമാടിക്കുട്ടൻ. ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് മണ്ഡപം.
മുസാവരി ബംഗ്ലാവ്
മഹാത്മാഗാന്ധിയുടെ നഗ്നപാദങ്ങള്‍ സ്പര്‍ശിക്കുകയും അദ്ദേഹം അന്തിയുറങ്ങുകയും ചെയ്തത് ഈ ബംഗ്ലാവിലാണ്. 1937ലാണ് ഗാന്ധിജി ഇവിടെ എത്തുന്നത്. തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം കരുമാടിയിലെ ബംഗ്ലാവില്‍ ഒരു ദിവസം താമസിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ ഗാന്ധിജിയെ ഒരുനോക്കു കാണാനും ഒന്നുതൊടാനും കേട്ടറിഞ്ഞെത്തി.
മൗനവ്രതത്തിലായിരുന്നതിനാൽ ആ ശബ്ദം കേൾക്കാൻ ആർക്കും കഴിഞ്ഞില്ല. പിറ്റേന്ന് തകഴിയിലെത്തിയ ഗാന്ധിജി അവിടുന്ന് ജലമാര്‍ഗം ചേര്‍ത്തലവഴി വൈക്കത്തിനുപോയി. തകഴി അമ്പലത്തിനടുത്തും ഇപ്പോള്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നതിനു സമീപവും അദ്ദേഹം ആളുകളെ കണ്ടു. കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയ്ക്കു സമീപം ബ്രിട്ടീഷുകാര്‍ പണിത റസ്റ്റ്ഹൗസാണ്.
ബീച്ചും ലൈറ്റ് ഹൗസും
ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. കായലോര യാത്രയിലൂടെയും ബീച്ച് സൗന്ദര്യം ആസ്വദിക്കാം.
കൃഷ്ണപുരം കൊട്ടാരം
കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ടതാണ് കായംകുളം. കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ആലപ്പുഴനിന്നു 47 കിലോമീറ്റർ പിന്നിട്ടാൽ കൃഷ്ണപുരം കൊട്ടാരത്തിൽ എത്താം. കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ ദൂരം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. അമൂല്യ പുരാവസ്തുശേഖരങ്ങളുള്ള ഒരു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് കൊട്ടാരം പണികഴിപ്പിച്ചത്. കേരളീയ വാസ്തുശില്പ രീതിയിലാണ് നിർമാണം.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലുപ്പമേറിയ ചുവർചിത്രമായ ‘ഗജേന്ദ്രമോക്ഷം’ ഈ കൊട്ടാരത്തിലാണ്. മനോഹരമായ പൂന്തോട്ടം, ചുവര്‍ചിത്രം എന്നിവ സന്ദര്‍ശകരെ കാത്തിരിക്കുന്നു. രാവിലെ ഒന്പതുമുതൽ വൈകുന്നേരം 4.30 വരെയാണ് പ്രവേശനം. തിങ്കളാഴ്ചകളിലും ദേശീയ പൊതുഅവധി ദിവസങ്ങളിലും പ്രവേശനമില്ല.
കാര്‍ട്ടൂണ്‍ മ്യൂസിയം
ശങ്കര്‍ വരച്ച കാര്‍ട്ടൂണുകളുടെ ശേഖരം തന്നെയുണ്ട് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍. വരയ്ക്കാനായി ശങ്കര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കാര്ട്ടൂണുകള് വരച്ച ശങ്കറിന്റെ ആരാധകരില്‍ പ്രധാനി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്നെയായിരുന്നു.
വലിയഴീക്കല്‍ ബീച്ച്
കാറ്റാടിമരങ്ങളും തെങ്ങിൻതോപ്പും നിറഞ്ഞ തീരം. സായാഹ്നങ്ങളിൽ തീരമാകെ സ്വർണശോഭയിലാകും. ആ കാഴ്ചകളിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.
വലിയഴീക്കല്‍ പാലം
തെക്കൻ ഏഷ്യയിലെ ഏറ്റവും നീളമുള്ള ‘ബോ സ്ട്രിംഗ്’ ആർച്ച് പാലം. 29 സ്പാനുകളുള്ള പാലത്തിന്റെ നിർമാണച്ചെലവ് 146 കോടിയാണ്. 976 മീറ്ററാണു നീളം. പ്രധാന ആകർഷണം, മധ്യഭാഗത്തെ 3 ബോ സ്ട്രിംഗ് ആർച്ചുകളാണ്. വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ ആയാസരഹിതമായി കടന്നുപോകാവുന്ന തരത്തിലാണു നിർമാണം. ഉദയാസ്തമയം വീക്ഷിക്കാനുള്ള സൗകര്യം പാലത്തിനുമുകളിലുണ്ട്. മുകൾഭാഗത്ത് ഇതിനായി 19 മീറ്റർ വീതിയുണ്ട്. അവിടെനിന്നാൽ അസ്തമയം കാണാം. കടലിന് അഭിമുഖമായതിനാൽ ആ കാഴ്ച അതിമനോഹരമാണ്.
കടലിന് അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിംഗ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിനും നിറം നൽകിയത്.
ലൈറ്റ് ഹൗസ്
രാജ്യത്ത് ആദ്യത്തെ, അഞ്ചു വശങ്ങളോടു കൂടിയ (പെന്റഗൺ) 41.6 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസ് പാലത്തിനക്കരെ വലിയഴീക്കൽ തീരത്താണു സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഉയരത്തിൽ രണ്ടാമതുള്ള ഈ ലൈറ്റ് ഹൗസ് ഒക്ടോബർ 31നാണു നാടിനായി തുറന്നുനൽകിയത്. ഇക്കരെ അഴീക്കലിൽനിന്നാലും ആ തലയെടുപ്പ് കണ്ണെത്തും ദൂരെയുണ്ട്.
കുമാരകോടി
മഹാകവി കുമാരനാശാൻ ബോട്ട് മുങ്ങി മരിച്ച പല്ലനയാറിനു തീരത്താണ് കുമാരകോടി. കുമാരനാശാന്റെ ശവകുടീരവും പ്രതിമയും സ്മൃതി മണ്ഡപവുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. 1924 ജനുവരി 16ന് കൊല്ലത്തുനിന്നും ആലപ്പുഴയിലേക്കു പോയ റെഡീമർ എന്ന ബോട്ട് അപകടത്തിൽപ്പെട്ടണ് പല്ലനയാറ്റിൽ മഹാകവി കുമാരനാശാൻ മരണപ്പെട്ടത്.
കുമാരനാശാന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് പല്ലനയാറിന്റെ തീരത്തു തന്നെയാണ്. അതുകൊണ്ടാണ് ഈ സ്ഥലത്തിനു പിന്നീട് കുമാരകോടി എന്ന പേരുവന്നത്. ഇവിടെ മഹാകവിയുടെ സ്മാരക മന്ദിരവും ശവകുടീരവും പ്രതിമയും സന്ദർശിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്.
സ്മൃതി മന്ദിരത്തോടു ചേർന്നുതന്നെ കുമാരനാശാൻ മെമ്മോറിയൽ സ്കൂളും സ്ഥിതിചെയ്യുന്നു. ആലപ്പുഴ ജില്ലയിൽ തോട്ടപള്ളിക്കു സമീപമാണ് കുമാരകോടി.
തകഴി സ്മാരകവും മ്യൂസിയവും
പ്രമുഖ മലയാള സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി പ്രവര്‍ത്തിക്കുന്നത്. 2000-ത്തില്‍ ശങ്കരമംഗല കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കുകയും 2001-ല്‍ തകഴി മ്യൂസിയത്തിന് ഔപചാരികമായ തുടക്കം കുറിക്കുകയും ചെയ്തു.
വിശാലമായി ഹാളും അറയും അടുക്കളയും വരാന്തയും ഏതാനും മുറികളും ചേര്‍ന്ന ഏകദേശം 75 വര്ഷത്തിന്മേല് പഴക്കമുള്ള ശങ്കരമംഗലം വീടാണ് ഇന്ന് മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നത്. തഴിക്കു ലഭിച്ച അവാര്‍ഡുകള്‍, മറ്റു സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. തകഴിയുടെ പുസ്തകങ്ങളും മറ്റു ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്ത പുസ്തകങ്ങളും കേരള യൂണിവേഴ്സിറ്റിയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും അദ്ദേഹത്തിനു നല്കിയ ഡോക്ടറേറ്റുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
കരുമാടിക്കുട്ടന്
അമ്പലപ്പുഴ-തിരുവല്ല റോഡില്‍ കരുമാടിയില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ബുദ്ധ തീർഥാടന കേന്ദ്രമാണ് കരുമാടിക്കുട്ടന്. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിതമായ കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയാണ് കരുമാടിക്കുട്ടൻ. ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് മണ്ഡപം.
മുസാവരി ബംഗ്ലാവ്
മഹാത്മാഗാന്ധിയുടെ നഗ്നപാദങ്ങള്‍ സ്പര്‍ശിക്കുകയും അദ്ദേഹം അന്തിയുറങ്ങുകയും ചെയ്തത് ഈ ബംഗ്ലാവിലാണ്. 1937ലാണ് ഗാന്ധിജി ഇവിടെ എത്തുന്നത്. തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം കരുമാടിയിലെ ബംഗ്ലാവില്‍ ഒരു ദിവസം താമസിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ ഗാന്ധിജിയെ ഒരുനോക്കു കാണാനും ഒന്നുതൊടാനും കേട്ടറിഞ്ഞെത്തി.
മൗനവ്രതത്തിലായിരുന്നതിനാൽ ആ ശബ്ദം കേൾക്കാൻ ആർക്കും കഴിഞ്ഞില്ല. പിറ്റേന്ന് തകഴിയിലെത്തിയ ഗാന്ധിജി അവിടുന്ന് ജലമാര്‍ഗം ചേര്‍ത്തലവഴി വൈക്കത്തിനുപോയി. തകഴി അമ്പലത്തിനടുത്തും ഇപ്പോള്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നതിനു സമീപവും അദ്ദേഹം ആളുകളെ കണ്ടു. കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയ്ക്കു സമീപം ബ്രിട്ടീഷുകാര്‍ പണിത റസ്റ്റ്ഹൗസാണ്.
ബീച്ചും ലൈറ്റ് ഹൗസും
ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. കായലോര യാത്രയിലൂടെയും ബീച്ച് സൗന്ദര്യം ആസ്വദിക്കാം.