അമ്പലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളിൽ പ്രതികളായ അഞ്ചു യുവാക്കളെ കൂടി അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് തോപ്പിൽ വീട്ടിൽ നൗഷാദ് (39), മേലേടം വീട്ടിൽ സുനീർ (38), താരാമൻസിൽ നജീബ് (46), കാക്കാഴം പള്ളിപ്പറമ്പിൽ സജീർ (27) കാക്കാഴം കല്ലുവത്ര വീട്ടിൽ നിയാസ് (36) എന്നിവരെയാണ് എസ്ഐ ടോൾസൺ പി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴയിലും സമീപ സ്ഥലങ്ങളിലും കെഎസ്ആർടി സി ബസ് കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതികളായ ഇവർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകരാണ്.
പൊതുമുതൽ നശിപ്പിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക, ഇതിനാവശ്യമായ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തത്. സംഭവത്തിൽ പഞ്ചായത്തംഗങ്ങളുൾപ്പെടെ നാലു പേർ നേരത്തെ റിമാൻഡിലായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അംഗം കാക്കാഴം പുതുവൽ നജീബ് (33), പുറക്കാട് പഞ്ചായത്ത് 17-ാം വാർഡ് അംഗം പുത്തൻതോപ്പ് ഫസൽ (40), കക്കാഴം പുതുവൽ ഫറൂഖ് (18), അൻഷാദ് (30) എന്നിവരാണ് നേരത്തെ റിമാൻഡിലായത്. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
അമ്പലപ്പുഴയിലും സമീപ സ്ഥലങ്ങളിലും കെഎസ്ആർടി സി ബസ് കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതികളായ ഇവർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകരാണ്.
പൊതുമുതൽ നശിപ്പിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക, ഇതിനാവശ്യമായ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തത്. സംഭവത്തിൽ പഞ്ചായത്തംഗങ്ങളുൾപ്പെടെ നാലു പേർ നേരത്തെ റിമാൻഡിലായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അംഗം കാക്കാഴം പുതുവൽ നജീബ് (33), പുറക്കാട് പഞ്ചായത്ത് 17-ാം വാർഡ് അംഗം പുത്തൻതോപ്പ് ഫസൽ (40), കക്കാഴം പുതുവൽ ഫറൂഖ് (18), അൻഷാദ് (30) എന്നിവരാണ് നേരത്തെ റിമാൻഡിലായത്. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.