തുറവൂർ: തിരക്കേറിയ തുറവൂർ-പമ്പ പാതയിൽ കാൽനട യാത്രികർക്കു സാഹസികയാത്ര.വളരെ വാഹനത്തിരക്കേറിയ ഈ പാതയിൽ പല ഭാഗത്തും നടപ്പാതയേ ഇല്ല. ഉള്ള നടപ്പാതയിലാകട്ടെ നിറയെ കച്ചവട സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ ഇടംപിടിച്ചിരിക്കുന്നു. നടപ്പാതയില്ലാത്തതിനാൽ വാഹനത്തിരക്കേറിയ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാർ.
ബോർഡിൽ തട്ടി അപകടം
റോഡിലേക്കു കയറ്റി വച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വളമംഗലം സ്വദേശിയായ സൈക്കിൾ യാത്രികനു പരസ്യ ബോർഡിൽ തട്ടി വീണു ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുറവൂർ ജംഗ്ഷനിൽനിന്നു കിഴക്കോട്ടുള്ള യാത്ര ഏറെ ശ്രമകരമാണ്. ജീവൻ പണയം വച്ചു മാത്രമേ ഈ റോഡിലൂടെ നടന്നു പോകാൻ കഴിയൂ. നടപ്പാത തീരെയില്ലാത്ത റോഡിന്റെ വശത്തു പണിതിരിക്കുന്ന കാനയുടെ സ്ലാബിന്റെ മുകളിൽ കയറിയാണ് കാൽനടയാത്രക്കാരുടെ സഞ്ചാരം. ഈ സൗകര്യം റോഡിന്റെ എല്ലാ ഭാഗത്തും ഇല്ലതാനും.
വഴി ഒഴിപ്പിക്കണം
ഉള്ളിടത്തെല്ലാം കച്ചവടക്കാർ തങ്ങളുടെ കച്ചവട സാധനങ്ങളും ബോർഡുകളും മറ്റും കയറ്റിവച്ചിരിക്കുന്നു. ഇതു മൂലം കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അപകടകരമായ അവസ്ഥയിലാണ്.
കൂടാതെ സമീപവാസികൾ ഉപേക്ഷിക്കുന്ന മരങ്ങളും മറ്റും റോഡരികിൽ കിടക്കുന്നതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
എന്നാൽ. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന രീതിയിലാണ് അധികൃതരുടെ സമീപനം.
റോഡും നടപ്പാതയും കൈയേറി കച്ചവടം നടത്തുന്നവരെ എത്രയും വേഗം ഒഴിപ്പിച്ചു കാൽനടയാത്രക്കാർക്കു സുരക്ഷിത വഴിയൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ബോർഡിൽ തട്ടി അപകടം
റോഡിലേക്കു കയറ്റി വച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വളമംഗലം സ്വദേശിയായ സൈക്കിൾ യാത്രികനു പരസ്യ ബോർഡിൽ തട്ടി വീണു ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുറവൂർ ജംഗ്ഷനിൽനിന്നു കിഴക്കോട്ടുള്ള യാത്ര ഏറെ ശ്രമകരമാണ്. ജീവൻ പണയം വച്ചു മാത്രമേ ഈ റോഡിലൂടെ നടന്നു പോകാൻ കഴിയൂ. നടപ്പാത തീരെയില്ലാത്ത റോഡിന്റെ വശത്തു പണിതിരിക്കുന്ന കാനയുടെ സ്ലാബിന്റെ മുകളിൽ കയറിയാണ് കാൽനടയാത്രക്കാരുടെ സഞ്ചാരം. ഈ സൗകര്യം റോഡിന്റെ എല്ലാ ഭാഗത്തും ഇല്ലതാനും.
വഴി ഒഴിപ്പിക്കണം
ഉള്ളിടത്തെല്ലാം കച്ചവടക്കാർ തങ്ങളുടെ കച്ചവട സാധനങ്ങളും ബോർഡുകളും മറ്റും കയറ്റിവച്ചിരിക്കുന്നു. ഇതു മൂലം കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അപകടകരമായ അവസ്ഥയിലാണ്.
കൂടാതെ സമീപവാസികൾ ഉപേക്ഷിക്കുന്ന മരങ്ങളും മറ്റും റോഡരികിൽ കിടക്കുന്നതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
എന്നാൽ. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന രീതിയിലാണ് അധികൃതരുടെ സമീപനം.
റോഡും നടപ്പാതയും കൈയേറി കച്ചവടം നടത്തുന്നവരെ എത്രയും വേഗം ഒഴിപ്പിച്ചു കാൽനടയാത്രക്കാർക്കു സുരക്ഷിത വഴിയൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.