അമ്പലപ്പുഴ: കരുമാടി സർവീസ് സഹകരണ ബാങ്കിനെതിരേ ആക്ഷേപവുമായി ഒരു വിഭാഗം ജനങ്ങൾ രംഗത്ത്. കർഷകർക്കു കൃഷി വായ്പ നൽകുന്നില്ല, രാസവളങ്ങൾ വാങ്ങിവയ്ക്കുന്നില്ല, കുടുംബശ്രീക്കു വായ്പ വിതരണം നടത്തുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബാങ്കിനെതിരേ ഉന്നയിക്കുന്നത്. കർഷകർക്കു വായ്പ നൽകിയിട്ട് 10 വർഷം കഴിഞ്ഞുവെന്നാണ് പരാതി.
വളം കിട്ടുന്നില്ല
ആവശ്യത്തിനു വളം, കീടനാശിനി തുടങ്ങിയവ ഇവിടെനിന്നു കിട്ടാറില്ലെന്നു കർഷകർ കുറ്റപ്പെടുത്തുന്നു. ഫാക്ടം ഫോസ്, പൊട്ടാഷ് എന്നിവയും ലഭ്യമാകുന്നില്ല.
ഇവ ശേഖരിച്ചുവയ്ക്കാൻ സ്ഥലമില്ലെന്ന ന്യായമാണ് ബാങ്ക് അധികൃതർ പറയുന്നത്. ഈ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ മൂന്നു കൃഷിഭവനുകളുണ്ട്. ഈ കൃഷി ഭവനുകളിൽനിന്ന് ഓരോ പാടശേഖരത്തിനുമുള്ള നീറ്റുകക്ക പാടശേഖര സെക്രട്ടറിയുടെ പേരിൽ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ. പാടശേഖര സെക്രട്ടറിമാരുമായി ബന്ധപ്പെട്ടു സംഘത്തിന്റെ പേരിൽ ഇവ വാങ്ങിയെടുക്കാൻ അധികൃതർ താത്പര്യം കാട്ടുന്നില്ലെന്നു കർഷകർ പറയുന്നു. ഈ പെർമിറ്റുകൾ സംഘം വഴി വിതരണം ചെയ്താൽ ഏകദേശം മൂന്നു ലക്ഷം രൂപ സംഘത്തിനു ലാഭം കിട്ടുമായിരുന്നുവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കുടുംബശ്രീക്കും
അവഗണന
സംഘം നേരത്തെ 20 കുടുംബശ്രീ യൂണിറ്റുകൾക്കു വായ്പ നൽകിയിരുന്നു. ഇപ്പോൾ ഒരു കുടുംബശ്രീക്കു പോലും വായ്പ നൽകുന്നില്ലെന്നാണ് മറ്റൊരു ആരോപണം. ജില്ലാ സഹകരണ ബാങ്ക് സംഘത്തിനു വായ്പ നൽകാത്തതു മൂലമാണ് കുടുംബശ്രീക്കുള്ള വായ്പാ വിതരണം മുടങ്ങിയത്.
ജില്ലാ ബാങ്കിനു സംഘത്തിൽനിന്നു വൻ തുക കുടിശികയുണ്ടെന്നു പറയുന്നു. സംഘം പൊതുയോഗം ചേർന്നിട്ട് അഞ്ചു വർഷം കഴിഞ്ഞു. സാമ്പത്തിക ക്രമക്കേടിനെതിരേ സഹകരണ വകുപ്പ് അമ്പലപ്പുഴ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
എന്നാൽ, സമ്മർദഫലമായി ഈ കേസ് പിന്നീടു പിൻവലിച്ചെന്നാണ് ആരോപണം. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കൽനിന്നു വിവിധ കാലയളവിൽ മുതലും പലിശയുംകൂടി ഏകദേശം 40 ലക്ഷം രൂപ ഈടാക്കാനുണ്ട്. എന്നാൽ, നാളുകൾ കഴിഞ്ഞിട്ടും തുക ഈടാക്കിയിട്ടില്ല.
സംഘത്തിന്റെ പ്രവർത്തനം ശരിയായ രീതിയിലാക്കാൻ സഹകരണവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വളം കിട്ടുന്നില്ല
ആവശ്യത്തിനു വളം, കീടനാശിനി തുടങ്ങിയവ ഇവിടെനിന്നു കിട്ടാറില്ലെന്നു കർഷകർ കുറ്റപ്പെടുത്തുന്നു. ഫാക്ടം ഫോസ്, പൊട്ടാഷ് എന്നിവയും ലഭ്യമാകുന്നില്ല.
ഇവ ശേഖരിച്ചുവയ്ക്കാൻ സ്ഥലമില്ലെന്ന ന്യായമാണ് ബാങ്ക് അധികൃതർ പറയുന്നത്. ഈ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ മൂന്നു കൃഷിഭവനുകളുണ്ട്. ഈ കൃഷി ഭവനുകളിൽനിന്ന് ഓരോ പാടശേഖരത്തിനുമുള്ള നീറ്റുകക്ക പാടശേഖര സെക്രട്ടറിയുടെ പേരിൽ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ. പാടശേഖര സെക്രട്ടറിമാരുമായി ബന്ധപ്പെട്ടു സംഘത്തിന്റെ പേരിൽ ഇവ വാങ്ങിയെടുക്കാൻ അധികൃതർ താത്പര്യം കാട്ടുന്നില്ലെന്നു കർഷകർ പറയുന്നു. ഈ പെർമിറ്റുകൾ സംഘം വഴി വിതരണം ചെയ്താൽ ഏകദേശം മൂന്നു ലക്ഷം രൂപ സംഘത്തിനു ലാഭം കിട്ടുമായിരുന്നുവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കുടുംബശ്രീക്കും
അവഗണന
സംഘം നേരത്തെ 20 കുടുംബശ്രീ യൂണിറ്റുകൾക്കു വായ്പ നൽകിയിരുന്നു. ഇപ്പോൾ ഒരു കുടുംബശ്രീക്കു പോലും വായ്പ നൽകുന്നില്ലെന്നാണ് മറ്റൊരു ആരോപണം. ജില്ലാ സഹകരണ ബാങ്ക് സംഘത്തിനു വായ്പ നൽകാത്തതു മൂലമാണ് കുടുംബശ്രീക്കുള്ള വായ്പാ വിതരണം മുടങ്ങിയത്.
ജില്ലാ ബാങ്കിനു സംഘത്തിൽനിന്നു വൻ തുക കുടിശികയുണ്ടെന്നു പറയുന്നു. സംഘം പൊതുയോഗം ചേർന്നിട്ട് അഞ്ചു വർഷം കഴിഞ്ഞു. സാമ്പത്തിക ക്രമക്കേടിനെതിരേ സഹകരണ വകുപ്പ് അമ്പലപ്പുഴ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
എന്നാൽ, സമ്മർദഫലമായി ഈ കേസ് പിന്നീടു പിൻവലിച്ചെന്നാണ് ആരോപണം. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കൽനിന്നു വിവിധ കാലയളവിൽ മുതലും പലിശയുംകൂടി ഏകദേശം 40 ലക്ഷം രൂപ ഈടാക്കാനുണ്ട്. എന്നാൽ, നാളുകൾ കഴിഞ്ഞിട്ടും തുക ഈടാക്കിയിട്ടില്ല.
സംഘത്തിന്റെ പ്രവർത്തനം ശരിയായ രീതിയിലാക്കാൻ സഹകരണവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.