മോസ്കോ: ജർമനിയിലെ ചികിത്സ പൂർത്തിയാക്കി സ്വന്തം നാട്ടിലേക്കു മടങ്ങിയ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ മോസ്കോയിൽ പോലീസ് അറസ്റ്റ് ചെയ്തു. വിഷബാധയേറ്റതിനെത്തുടർന്നാണ് നവൽനിയെ അഞ്ചുമാസത്തിനു മുൻപ് ജർമനിയിൽ ചികിത്സയ്ക്കെത്തിച്ചത്.
വിശദീകരണങ്ങളൊന്നും കൂടാതെയായിരുന്നു അറസ്റ്റെന്ന് അദ്ദേഹത്തിന്റെ വക്താവ് കിരാ യാർമിഷ് അറിയിച്ചു. എന്നാൽ, തിരിച്ചെത്തിയാൽ നവൽനിയെ അറസ്റ്റ് ചെയ്യുമെന്ന് റഷ്യൻ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.
അതേസമയം, അറസ്റ്റിന് കാരണമായി പറയുന്ന ക്രിമിനൽ കേസ് കെട്ടിച്ചമച്ചതാണെന്ന് നവൽനി പറഞ്ഞു. തന്നെ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചതാണെന്ന നവൽനിയുടെ വെളിപ്പെടുത്തൽ റഷ്യൻ ഭരണകൂടം നിഷേധിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിശദീകരണങ്ങളൊന്നും കൂടാതെയായിരുന്നു അറസ്റ്റെന്ന് അദ്ദേഹത്തിന്റെ വക്താവ് കിരാ യാർമിഷ് അറിയിച്ചു. എന്നാൽ, തിരിച്ചെത്തിയാൽ നവൽനിയെ അറസ്റ്റ് ചെയ്യുമെന്ന് റഷ്യൻ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.
അതേസമയം, അറസ്റ്റിന് കാരണമായി പറയുന്ന ക്രിമിനൽ കേസ് കെട്ടിച്ചമച്ചതാണെന്ന് നവൽനി പറഞ്ഞു. തന്നെ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചതാണെന്ന നവൽനിയുടെ വെളിപ്പെടുത്തൽ റഷ്യൻ ഭരണകൂടം നിഷേധിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ