ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിൻ കുത്തിവയ്പ് യുകെയിൽ ആരംഭിച്ചു.
ഓക്സ്ഫഡ് സ്വദേശിയും വൃക്കരോഗിയുമായ 82 കാരനാണ് ആദ്യ വാക്സിൻ നൽകിയത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ചാണ് ബ്രിയാൻ പിൻകർക്കു വാക്സിൻ നൽകിയത്. ഫൈസർ-ബയോൺടെക് വാക്സിൻ യുകെയിൽ കഴിഞ്ഞയാഴ്ച മുതൽ നൽകിത്തുടങ്ങിയിരുന്നു.
മെയിന്റനസ് മാനേജരായി വിരമിച്ച ബ്രിയാൻ പിൻകർ ദീർഘകാലമായി വൃക്കരോഗിയും ഡയാലിസിസിനു വിധേയനാകുന്നയാളുമാണ്. 88 കാരനായ ശിശുരോഗ വിദഗ്ധൻ ഡോ. ആൻഡ്രു പൊളറാഡും പിൻകർക്കു പിന്നാലെ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചു.
ഓക്സ്ഫഡ് സ്വദേശിയും വൃക്കരോഗിയുമായ 82 കാരനാണ് ആദ്യ വാക്സിൻ നൽകിയത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ചാണ് ബ്രിയാൻ പിൻകർക്കു വാക്സിൻ നൽകിയത്. ഫൈസർ-ബയോൺടെക് വാക്സിൻ യുകെയിൽ കഴിഞ്ഞയാഴ്ച മുതൽ നൽകിത്തുടങ്ങിയിരുന്നു.
മെയിന്റനസ് മാനേജരായി വിരമിച്ച ബ്രിയാൻ പിൻകർ ദീർഘകാലമായി വൃക്കരോഗിയും ഡയാലിസിസിനു വിധേയനാകുന്നയാളുമാണ്. 88 കാരനായ ശിശുരോഗ വിദഗ്ധൻ ഡോ. ആൻഡ്രു പൊളറാഡും പിൻകർക്കു പിന്നാലെ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചു.