ലണ്ടൻ: കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ വിജയിച്ച ജർമൻ കന്പനി ബയോൺടെക്കിന്റെ സഹസ്ഥാപകൻ ഉഗുർ സാഹിൻ ലോകത്തിലെ ആദ്യ അഞ്ഞൂറു സന്പന്നരുടെ പട്ടികയിലെത്തി. 510 കോടി ഡോളർ ആസ്തിയുമായി അദ്ദേഹം 493-ാം സ്ഥാനത്താണ്.
ബയോൺടെക്കും അമേരിക്കയിലെ ഫൈസർ കന്പനിയും ചേർന്നു വികസിപ്പിച്ച വാക്സിൻ അടുത്തയാഴ്ച മുതൽ ജനങ്ങളിൽ പ്രയോഗിക്കാൻ ഏതാനും ദിവസം മുന്പ് ബ്രിട്ടൻ അനുമതി നല്കിയിരുന്നു.
കന്പനിയിലെ ഓഹരികളാണ് തുർക്കി വംശജനായ സാഹിനെ അതിസന്പന്നനാക്കിയത്. ഈ വർഷം കന്പനിയുടെ ഓഹരിവില 250 ശതമാനമാണ് ഉയർന്നത്. ബ്രിട്ടന്റെ തീരുമാനമുണ്ടായ ഈ ആഴ്ച എട്ടു ശതമാനവും.
മുന്പ് കാൻസർ ചികിത്സയിലാണു ബയോൺടെക് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിനെത്തുടർന്നാണ് സാഹിൻ ജനുവരിയിൽ വാക്സിൻ ഗവേഷണത്തിലേക്കു കടന്നത്.
ബയോൺടെക്കും അമേരിക്കയിലെ ഫൈസർ കന്പനിയും ചേർന്നു വികസിപ്പിച്ച വാക്സിൻ അടുത്തയാഴ്ച മുതൽ ജനങ്ങളിൽ പ്രയോഗിക്കാൻ ഏതാനും ദിവസം മുന്പ് ബ്രിട്ടൻ അനുമതി നല്കിയിരുന്നു.
കന്പനിയിലെ ഓഹരികളാണ് തുർക്കി വംശജനായ സാഹിനെ അതിസന്പന്നനാക്കിയത്. ഈ വർഷം കന്പനിയുടെ ഓഹരിവില 250 ശതമാനമാണ് ഉയർന്നത്. ബ്രിട്ടന്റെ തീരുമാനമുണ്ടായ ഈ ആഴ്ച എട്ടു ശതമാനവും.
മുന്പ് കാൻസർ ചികിത്സയിലാണു ബയോൺടെക് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിനെത്തുടർന്നാണ് സാഹിൻ ജനുവരിയിൽ വാക്സിൻ ഗവേഷണത്തിലേക്കു കടന്നത്.