സേറ്ക്ഹോം: മകനെ ഫ്ളാറ്റ് സമുച്ചയത്തിൽ 28 വർഷമായി പൂട്ടിയിട്ട 70 കാരിയായ അമ്മ അറസ്റ്റിലായി. സ്വീഡനിലാണ് സംഭവം.സ്റേറാക്ക്ഹോമിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാർട്ടുമെന്റിൽ 12 വയസുള്ളപ്പോഴാണ് മകനെ അമ്മ പൂട്ടിയിട്ടതെന്നു പബ്ളിക് പ്രോസിക്യൂട്ടർ പറഞ്ഞു.
മകനെ ഇവർ സ്കൂളിൽ അയച്ചിരുന്നില്ല. ഇയാൾക്ക് ഇപ്പോൾ 41 വയസുണ്ട്. അമ്മ ആശുപത്രിയിൽ പോയ സമയത്ത് അടുത്ത ബന്ധുവാണ് യാദൃച്ചികമായി ഇയാളെ കണ്ടെത്തിയത്. യുവാവിനെക്കണ്ട് ഹൃദയം തകർന്നുപോയെന്ന് ബന്ധു പറഞ്ഞു. ഇയാളുടെ അമ്മ ഒരു ക്രൂരയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം അവർ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ ബന്ധു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദീർഘകാലം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന യുവാവിനെ പോഷകാഹാരക്കുറവ് മൂലം ആരോഗ്യസ്ഥിതി മോശമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കയാണ്. എങ്കിലും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ആളുകളുമായി ബന്ധമില്ലാത്തതിനാൽ സംസാരശേഷി കുറവുണ്ട്. പല്ലുകൊഴിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മകനെ ഇവർ സ്കൂളിൽ അയച്ചിരുന്നില്ല. ഇയാൾക്ക് ഇപ്പോൾ 41 വയസുണ്ട്. അമ്മ ആശുപത്രിയിൽ പോയ സമയത്ത് അടുത്ത ബന്ധുവാണ് യാദൃച്ചികമായി ഇയാളെ കണ്ടെത്തിയത്. യുവാവിനെക്കണ്ട് ഹൃദയം തകർന്നുപോയെന്ന് ബന്ധു പറഞ്ഞു. ഇയാളുടെ അമ്മ ഒരു ക്രൂരയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം അവർ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ ബന്ധു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദീർഘകാലം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന യുവാവിനെ പോഷകാഹാരക്കുറവ് മൂലം ആരോഗ്യസ്ഥിതി മോശമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കയാണ്. എങ്കിലും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ആളുകളുമായി ബന്ധമില്ലാത്തതിനാൽ സംസാരശേഷി കുറവുണ്ട്. പല്ലുകൊഴിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ