വിയന്ന: നവംബർ ആദ്യവാരം വിയന്ന നഗരത്തിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഓസ്ട്രിയ പോലീസ് രാജ്യത്ത് പലഭാഗത്തും റെയിഡുകൾ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറുപതോളം വീടുകൾ, കടകൾ, ക്ലബുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 30 പേർ അറസ്റ്റിലായി. റെയ്ഡിൽ 25 ദശലക്ഷം യൂറോ പിടിച്ചെടുത്തു.
തീവ്രവാദ സംഘടനയോടുള്ള ആഭിമുഖ്യം, ഗൂഢാലോചന, ഭരണകൂടത്തിനെതിരായ ബന്ധം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാണ് അറസ്റ്റ്. അതേസമയം റെയിഡുകൾ വിയന്നയിലെ തീവ്രവാദ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളിലല്ലെന്നു ഗ്രാത്സിൽ നിന്നുള്ള പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നു.
റിപ്പോർട്ട്: ജോബി ആന്റണി
തീവ്രവാദ സംഘടനയോടുള്ള ആഭിമുഖ്യം, ഗൂഢാലോചന, ഭരണകൂടത്തിനെതിരായ ബന്ധം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാണ് അറസ്റ്റ്. അതേസമയം റെയിഡുകൾ വിയന്നയിലെ തീവ്രവാദ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളിലല്ലെന്നു ഗ്രാത്സിൽ നിന്നുള്ള പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നു.
റിപ്പോർട്ട്: ജോബി ആന്റണി