പാരീസ്: തുർക്കിയിലെ ഫ്രഞ്ച് നയതന്ത്രപ്രതിനിധിയെ ഫ്രാൻസ് തിരികെവിളിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ മാനസികരോഗിയെന്ന് വിളിച്ച സംഭവത്തിൽ വിദഗ്ധ ഉപദേശം തേടാനാണിതെന്ന് ഒൗദ്യോഗിക വിശദീകരണം.
ന്ധഉർദുഗാന്റെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും തന്റെ അഭിപ്രായത്തിൽനിന്ന് ഉർദുഗാൻ പിന്മാറണ’മെന്നുമാണ് ഫ്രാൻസിന്റെ നയമെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു.
ഇസ്ളാമിക ഭീകരതയ്ക്കെതിരേ ഫ്രാൻസിൽ നടക്കുന്ന നടപടികൾക്കെതിരേ സംസാരിക്കുന്നതിനിടെയാണ് മാക്രോണ്‍ മാനസികരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്നും ഉർദുഗാൻ പറഞ്ഞത്. മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ ക്ളാസ്സ്മുറിയിൽ കാണിച്ചതിനെത്തുടർന്ന് ഫ്രഞ്ച് അധ്യാപകനെ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനെതിരേയായിരുന്നു മാക്രോണിന്റെ പ്രതികരണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ന്ധഉർദുഗാന്റെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും തന്റെ അഭിപ്രായത്തിൽനിന്ന് ഉർദുഗാൻ പിന്മാറണ’മെന്നുമാണ് ഫ്രാൻസിന്റെ നയമെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു.
ഇസ്ളാമിക ഭീകരതയ്ക്കെതിരേ ഫ്രാൻസിൽ നടക്കുന്ന നടപടികൾക്കെതിരേ സംസാരിക്കുന്നതിനിടെയാണ് മാക്രോണ്‍ മാനസികരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്നും ഉർദുഗാൻ പറഞ്ഞത്. മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ ക്ളാസ്സ്മുറിയിൽ കാണിച്ചതിനെത്തുടർന്ന് ഫ്രഞ്ച് അധ്യാപകനെ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനെതിരേയായിരുന്നു മാക്രോണിന്റെ പ്രതികരണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ