മാഡിഡ്ര്: കോവിഡിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ മാഡ്രിഡിൽ നേരത്തെ തന്നെ അഠിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതാണ്.
കാനറി ദ്വീപുകൾ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. സ്ഥിതഗതി കൂടുതൽ രൂക്ഷമാകുകയാണ് അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷമായിരുന്നു പ്രഖ്യാപനം.
കോവിഡിനെ പ്രതിരോധിക്കാൻ കർഫ്യു ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേർക്ക് സ്പെയിനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 34,752 പേർ രോഗം ബാധിച്ച് മരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കാനറി ദ്വീപുകൾ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. സ്ഥിതഗതി കൂടുതൽ രൂക്ഷമാകുകയാണ് അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷമായിരുന്നു പ്രഖ്യാപനം.
കോവിഡിനെ പ്രതിരോധിക്കാൻ കർഫ്യു ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേർക്ക് സ്പെയിനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 34,752 പേർ രോഗം ബാധിച്ച് മരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ