പാരീസ്: ഇസ്ലാമിക് ഭീകരവാദി കഴുത്തറുത്ത കൊന്ന അധ്യാപകൻ സാമുവൽ പാറ്റിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിൽ ഉടനീളം റാലികൾ സംഘടിപ്പിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ കാണിച്ച് മതമൗലികവാദത്തെക്കുറിച്ച് ക്ലാസെടുത്തു എന്നാരോപിച്ചാണ് ചെച്നിയയിൽ നിന്നുള്ള കൗമാരക്കാരൻ അധ്യാപകനായ പാറ്റിയെ സ്കൂൾ പരിസരത്തുവച്ച് കൊലപ്പെടുത്തിയത്.
ഞാൻ അധ്യാപകനാണ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പലരും റാലിയിൽ പങ്കെടുത്തത്. നമ്മൾ ഫ്രാൻസാണ് എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി ഴാങ് കാസ്റെറക്സും പങ്കുചേർന്നു.
പാറ്റിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരിട്ട് കൃത്യം നിർവഹിച്ച കൗമാരക്കാരനെ സംഭവസ്ഥലത്തിനടുത്തു വച്ചു തന്നെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ കാണിച്ച് മതമൗലികവാദത്തെക്കുറിച്ച് ക്ലാസെടുത്തു എന്നാരോപിച്ചാണ് ചെച്നിയയിൽ നിന്നുള്ള കൗമാരക്കാരൻ അധ്യാപകനായ പാറ്റിയെ സ്കൂൾ പരിസരത്തുവച്ച് കൊലപ്പെടുത്തിയത്.
ഞാൻ അധ്യാപകനാണ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പലരും റാലിയിൽ പങ്കെടുത്തത്. നമ്മൾ ഫ്രാൻസാണ് എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി ഴാങ് കാസ്റെറക്സും പങ്കുചേർന്നു.
പാറ്റിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരിട്ട് കൃത്യം നിർവഹിച്ച കൗമാരക്കാരനെ സംഭവസ്ഥലത്തിനടുത്തു വച്ചു തന്നെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ