ജനീവ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രചാരം നൽകിയ റെംഡെസിവിർ കോവിഡിനെതിരേ ഫലപ്രദമായ മരുന്നല്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെ വിവിധ രാജ്യങ്ങളിൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിച്ചു വരുന്ന ആൻറിവൈറൽ മരുന്നാണിത്.
റെംഡെസിവിറിന് കോവിഡ് മരണനിരക്ക് കുറയ്ക്കുന്നതിനോ രോഗികളുടെ ആശുപത്രിവാസത്തിെൻറ ദൈർഘ്യം കുറയ്ക്കുന്നതിനോ സഹായകരമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കൽ ട്രയലിൽ വ്യക്തമായിരിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങളില്ലായി 11,266 മുതിർന്ന രോഗികളിൽ നടത്തിയ പഠനത്തിലാണ് നിഗമനം.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 28 ദിവസത്തെ ഉപയോഗത്തിന് ശേഷവും മരുന്നിന് മരണനിരക്കോ ആശുപത്രി വാസത്തിെൻറ ദൈർഘ്യത്തെയോ കുറക്കുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി.
ഹൈഡ്രോക്സിക്ളോറോക്വിൻ, ആൻറി എച്ച്ഐവി ഡ്രഗ് കോന്പിനേഷനായ ലോപിനാവിർ/റിട്ടോനാവിർ, ഇൻറർഫെറോണ് എന്നീ മരുന്നുകളുടേയും ഫലപ്രാപ്തിയും പഠനവിധേയമാക്കിയിരുന്നു. ഇവയുടെ ട്രയലിെൻറ പഠനറിപ്പോർട്ട് ഇനിയും അവലോകനം ചെയ്തിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
റെംഡെസിവിറിന് കോവിഡ് മരണനിരക്ക് കുറയ്ക്കുന്നതിനോ രോഗികളുടെ ആശുപത്രിവാസത്തിെൻറ ദൈർഘ്യം കുറയ്ക്കുന്നതിനോ സഹായകരമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കൽ ട്രയലിൽ വ്യക്തമായിരിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങളില്ലായി 11,266 മുതിർന്ന രോഗികളിൽ നടത്തിയ പഠനത്തിലാണ് നിഗമനം.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 28 ദിവസത്തെ ഉപയോഗത്തിന് ശേഷവും മരുന്നിന് മരണനിരക്കോ ആശുപത്രി വാസത്തിെൻറ ദൈർഘ്യത്തെയോ കുറക്കുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി.
ഹൈഡ്രോക്സിക്ളോറോക്വിൻ, ആൻറി എച്ച്ഐവി ഡ്രഗ് കോന്പിനേഷനായ ലോപിനാവിർ/റിട്ടോനാവിർ, ഇൻറർഫെറോണ് എന്നീ മരുന്നുകളുടേയും ഫലപ്രാപ്തിയും പഠനവിധേയമാക്കിയിരുന്നു. ഇവയുടെ ട്രയലിെൻറ പഠനറിപ്പോർട്ട് ഇനിയും അവലോകനം ചെയ്തിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ