ബ്രസൽസ്: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിൽ കർക്കശ നടപടികൾ. നിലവിൽ രോഗവിപണത്തിന്റെ ഹോട്സ്പോട്ടായ ജർമനിയിൽ കടുത്ത നിയന്ത്രങ്ങൾ മെർക്കൽ സർക്കാർ പ്രഖ്യാപിച്ചു. പുതിയ ക്വാറന്റൈൻ നിമങ്ങൾ ജർമൻ ഫെഡറൽ കാബിനറ്റ് തീരുമാനിച്ചു.
വിദേശ കൊറോണ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കുള്ള പുതിയ ക്വാറന്റൈൻ ബാധ്യത നവംബർ എട്ട് മുതൽ ബാധകമാണ്. മെർക്കൽ കാബിനറ്റ് ബുധനാഴ്ച പാസാക്കിയ ക്വാറൻറൈൻ ഓർഡിനൻസാണ് ഇനി നിയന്ത്രിക്കുന്നത്, ന്ധഎല്ലാ രാജ്യങ്ങൾക്കും സംയുക്ത പ്രവർത്തന സഹായത്തെന്ധ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സർക്കാർ വക്താവ് സ്റെറഫാൻ സൈബർട്ട് ബുധനാഴ്ച പറഞ്ഞു. വ്യക്തമായ നടപ്പാക്കൽ ഫെഡറൽ സംസ്ഥാനങ്ങളാണ്, അതത് നിയമങ്ങൾ പാലിക്കേണ്ടത്. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിലാവും.
ചെക്ക് റിപ്പബ്ലക്കിൽ മൂന്നാഴ്ച ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സ്കൂളുകളും ബാറുകളും ക്ലബുകളും അടഞ്ഞു കിടക്കും. നിലവിൽ രോഗബാധയുടെ നിരക്ക് ഏറ്റവും കൂടുതലുള്ള യൂറോപ്യൻ രാജ്യമാണ് ചെക്ക് റിപ്പബ്ളിക്ക്.
നെതർലൻഡ്സും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്ക് ഉപയോഗവും നിർബന്ധമാക്കിയിട്ടുണ്ട്. ഫ്രാൻസും കർഫ്യൂ അടക്കമുള്ള പുതിയ നിയന്ത്രണ നിർദേശങ്ങൾ തയാറാക്കിക്കഴിഞ്ഞു.
ഇറ്റലിയിൽ പൊതുസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിനും കായിക മത്സരങ്ങൾക്കും സ്കൂൾ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി.
യുകെയിൽ സർക്യൂട്ട് ബ്രേക്ക് ഏർപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ത്രിതല സംവിധാനമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നിർദേശിച്ചിരിക്കുന്നത്.
കോവിഡ് 19 കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇറ്റലി രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുതിയ ഉത്തരവുപ്രകാരം അടുത്ത 30 ദിവസത്തേക്കാണ് നിയമ കാലാവധി. സ്വകാര്യ പാർട്ടികൾക്ക് ആറിലധികംപേർക്കു മാത്രമേ അനുവാദമുള്ളു. റസ്റററന്റുകൾ, ബാറുകൾ, ഐസ്ക്രീം പാർലറുകൾ, പിസ വിൽപ്പന ശാലകൾ ഉൾപ്പെടെയുള്ളവ അർധരാത്രിക്കു ശേഷം പ്രവർത്തിക്കില്ല.നിലവിലുള്ള കോവിഡ് 19 പ്രോട്ടോകോളുകൾക്ക് അനുസൃതമായി വിവാഹങ്ങൾ, സംസ്ക്കാരം, മതപരമായ ചടങ്ങുകൾഎന്നിവയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പൊതുസ്ഥലങ്ങളിലും പൊതുഗതാഗ സംവിധാനങ്ങളിലും മാസ്ക് കർശനമാക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ മൊത്തം ശേഷിയുടെ 15 ശതമാനം പേർക്കു മാത്രമേ പ്രവേശനമുള്ളു. സ്കൂളുകളിൽനിന്നുള്ള എല്ലാ യാത്രകളും സ്റ്റഡി ടൂറുകളും നിരോധിച്ചു. രാജ്യവ്യാപകമായി ഇനിയുമൊരു ലോക്ഡൗണ്‍ ഉണ്ടാവില്ലന്നും കോന്തെ സർക്കാർ അറിയിച്ചു.
കൊറോണ വ്യാപനം വർധിച്ചതു മൂലം നെതർലാൻഡ്സ് നടപടികൾ ശക്തമാക്കി. പ്രധാനമന്ത്രി മാർക്ക് റുട്ടെ (53) ചൊവ്വാഴ്ച ഹേഗിൽ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.പബ്ബുകൾ, കഫേകൾ, റെസ്റേറാറന്റുകൾ എന്നിവ അടയ്ക്കും, രാത്രി 8 മണിക്ക് ശേഷം മദ്യവിൽപ്പന നിരോധിച്ചു. കൂടാതെ, പൗര·ാർക്ക് അവരുടെ അപ്പാർട്ടുമെന്റുകളിൽ പ്രതിദിനം പരമാവധി മൂന്ന് അതിഥികളെ മാത്രമേ സ്വീകരിക്കാൻ അനുവാദമുള്ളൂ, മാത്രമല്ല അടിയന്തിര കേസുകളിൽ ബസ്സുകളും ട്രെയിനുകളും മാത്രമേ ഉപയോഗിക്കാവൂ.ഷോപ്പുകൾ, മ്യൂസിയങ്ങൾ അല്ലെങ്കിൽ ലൈബ്രറികൾ പോലുള്ള എല്ലാ പൊതു ഇടങ്ങൾക്കും പൊതു മാസ്ക് ആവശ്യകത പ്രധാനമന്ത്രി റുട്ടെ പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിദേശ കൊറോണ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കുള്ള പുതിയ ക്വാറന്റൈൻ ബാധ്യത നവംബർ എട്ട് മുതൽ ബാധകമാണ്. മെർക്കൽ കാബിനറ്റ് ബുധനാഴ്ച പാസാക്കിയ ക്വാറൻറൈൻ ഓർഡിനൻസാണ് ഇനി നിയന്ത്രിക്കുന്നത്, ന്ധഎല്ലാ രാജ്യങ്ങൾക്കും സംയുക്ത പ്രവർത്തന സഹായത്തെന്ധ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സർക്കാർ വക്താവ് സ്റെറഫാൻ സൈബർട്ട് ബുധനാഴ്ച പറഞ്ഞു. വ്യക്തമായ നടപ്പാക്കൽ ഫെഡറൽ സംസ്ഥാനങ്ങളാണ്, അതത് നിയമങ്ങൾ പാലിക്കേണ്ടത്. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിലാവും.
ചെക്ക് റിപ്പബ്ലക്കിൽ മൂന്നാഴ്ച ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സ്കൂളുകളും ബാറുകളും ക്ലബുകളും അടഞ്ഞു കിടക്കും. നിലവിൽ രോഗബാധയുടെ നിരക്ക് ഏറ്റവും കൂടുതലുള്ള യൂറോപ്യൻ രാജ്യമാണ് ചെക്ക് റിപ്പബ്ളിക്ക്.
നെതർലൻഡ്സും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്ക് ഉപയോഗവും നിർബന്ധമാക്കിയിട്ടുണ്ട്. ഫ്രാൻസും കർഫ്യൂ അടക്കമുള്ള പുതിയ നിയന്ത്രണ നിർദേശങ്ങൾ തയാറാക്കിക്കഴിഞ്ഞു.
ഇറ്റലിയിൽ പൊതുസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിനും കായിക മത്സരങ്ങൾക്കും സ്കൂൾ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി.
യുകെയിൽ സർക്യൂട്ട് ബ്രേക്ക് ഏർപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ത്രിതല സംവിധാനമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നിർദേശിച്ചിരിക്കുന്നത്.
കോവിഡ് 19 കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇറ്റലി രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുതിയ ഉത്തരവുപ്രകാരം അടുത്ത 30 ദിവസത്തേക്കാണ് നിയമ കാലാവധി. സ്വകാര്യ പാർട്ടികൾക്ക് ആറിലധികംപേർക്കു മാത്രമേ അനുവാദമുള്ളു. റസ്റററന്റുകൾ, ബാറുകൾ, ഐസ്ക്രീം പാർലറുകൾ, പിസ വിൽപ്പന ശാലകൾ ഉൾപ്പെടെയുള്ളവ അർധരാത്രിക്കു ശേഷം പ്രവർത്തിക്കില്ല.നിലവിലുള്ള കോവിഡ് 19 പ്രോട്ടോകോളുകൾക്ക് അനുസൃതമായി വിവാഹങ്ങൾ, സംസ്ക്കാരം, മതപരമായ ചടങ്ങുകൾഎന്നിവയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പൊതുസ്ഥലങ്ങളിലും പൊതുഗതാഗ സംവിധാനങ്ങളിലും മാസ്ക് കർശനമാക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ മൊത്തം ശേഷിയുടെ 15 ശതമാനം പേർക്കു മാത്രമേ പ്രവേശനമുള്ളു. സ്കൂളുകളിൽനിന്നുള്ള എല്ലാ യാത്രകളും സ്റ്റഡി ടൂറുകളും നിരോധിച്ചു. രാജ്യവ്യാപകമായി ഇനിയുമൊരു ലോക്ഡൗണ്‍ ഉണ്ടാവില്ലന്നും കോന്തെ സർക്കാർ അറിയിച്ചു.
കൊറോണ വ്യാപനം വർധിച്ചതു മൂലം നെതർലാൻഡ്സ് നടപടികൾ ശക്തമാക്കി. പ്രധാനമന്ത്രി മാർക്ക് റുട്ടെ (53) ചൊവ്വാഴ്ച ഹേഗിൽ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.പബ്ബുകൾ, കഫേകൾ, റെസ്റേറാറന്റുകൾ എന്നിവ അടയ്ക്കും, രാത്രി 8 മണിക്ക് ശേഷം മദ്യവിൽപ്പന നിരോധിച്ചു. കൂടാതെ, പൗര·ാർക്ക് അവരുടെ അപ്പാർട്ടുമെന്റുകളിൽ പ്രതിദിനം പരമാവധി മൂന്ന് അതിഥികളെ മാത്രമേ സ്വീകരിക്കാൻ അനുവാദമുള്ളൂ, മാത്രമല്ല അടിയന്തിര കേസുകളിൽ ബസ്സുകളും ട്രെയിനുകളും മാത്രമേ ഉപയോഗിക്കാവൂ.ഷോപ്പുകൾ, മ്യൂസിയങ്ങൾ അല്ലെങ്കിൽ ലൈബ്രറികൾ പോലുള്ള എല്ലാ പൊതു ഇടങ്ങൾക്കും പൊതു മാസ്ക് ആവശ്യകത പ്രധാനമന്ത്രി റുട്ടെ പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ