ബർലിൻ: കൊറോണ കേസുകളുടെ ക്രമാതീതമായ വർധനയിൽ ജർമനി ആശങ്കയിൽ. മുൻകരുതലിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന സ്വകാര്യ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പൊതു ഇടങ്ങളിൽ 50 പേർ എന്ന് പരിമിതപ്പെടുത്താൻ മെർക്കൽ സർക്കാർ തീരുമാനിച്ചു.
നോർത്ത് റൈൻവെസ്ററ് ഫാലിയ സംസ്ഥാനം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങൾ ഇപ്പോൾ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിയ്ക്കയാണ്. ചില സംസ്ഥാനങ്ങളിൽ കൂട്ടം കൂടുന്നവരുടെ എണ്ണം 50 ൽ താഴെ പരിമിതപ്പെടുത്താനും ഉദ്ദേശമുണ്ട്. രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചുകൊണ്ടിരിക്കുന്ന പുതിയ അണുബാധകളുടെ പശ്ചാത്തലമാണ് ഇതിനെല്ലാം അടിസ്ഥാനം.
ഹോട്ട്സ്പോട്ടുകളിലെ മാനദണ്ഡം പുതിയ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് നോർത്ത് റൈൻവെസ്ററ്ഫാലിയയിലെ ഒരു ജില്ല അല്ലെങ്കിൽ ഒരു സ്വതന്ത്ര നഗരം ഏഴ് ദിവസത്തിനുള്ളിൽ ഒരു ലക്ഷം നിവാസികൾക്ക് 50 പുതിയ അണുബാധകളുടെ പരിധി കവിഞ്ഞാൽ, ഇനിപ്പറയുന്നവ ബാധകമായിരിയ്ക്കും.
പൊതുസ്ഥലത്ത് ഒത്തുകൂടാൻ അനുമതിയുള്ള വിവിധ വീടുകളിൽ നിന്നുള്ള ആളുകളുടെ എണ്ണം 10 ൽ നിന്ന് 5 ആക്കി കുറയ്ക്കും. പബ്ബുകളുടെയും റസ്റ്ററന്റുകളുടെയും തുറക്കൽ സമയം പിന്നീട് നിയന്ത്രിക്കും. ഹോട്ട് സ്പോട്ടുകളിലുള്ളവർ പുറത്തിറങ്ങിയാൽ നിർബന്ധമായും മാസ് ധരിയ്ക്കണമന്നെും നിബന്ധനയുണ്ട്. 500 ൽ അധികം വരുന്ന 250 പേരും ഉള്ള ഇവന്റുകൾ റദ്ദാക്കുകയും സൈറ്റിൽ ഒരു മാസ്ക് ആവശ്യമാക്കും. സ്വകാര്യ മുറിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയും.
ചാൻസലർ മെർക്കലുമായി നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയുടെ ഭാഗമായി, പിഴ സംബന്ധിച്ച നിയമങ്ങളും മൂല്യങ്ങളും ഉടൻ പ്രഖ്യാപിയ്ക്കും.
അതേസമയം രാജ്യവ്യാപകമായി കൂടുതൽ കൊറോണ നിയന്ത്രണങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണന്ന് വൈറോളജി വിദഗ്ധൻ ക്രിസ്ററ്യൻ ഡ്രോസ്ററണ് പറഞ്ഞു. കോറോണയെ പ്രതിരോധിക്കാൻ കൂടുതൽ ദേശീയ നിയന്ത്രണങ്ങൾ വരും മാസങ്ങളിൽ ആവശ്യമാണെന്ന് ക്രിസ്ററ്യൻ ഡ്രോസ്ററണ് പറഞ്ഞു. ജർമ്മനിയിലെ റിസ്ക് ഏരിയകളിൽ നിന്നുള്ള അതിഥികൾക്ക് താമസിക്കാനുള്ള വ്യത്യസ്ത നിയമങ്ങളെക്കുറിച്ച് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പരാതിപ്പെട്ടു. ജർമ്മനിയിലെ യാത്ര നിയന്ത്രണവിധേയമായി തുടരണം. ഹോട്ടലുകളും ഗസ്ററ് ഹൗസുകളും നയന്ത്രണങ്ങൾ പാലിയ്ക്കണം. ലംഘനങ്ങൾക്ക് ഉയർന്ന പിഴ ഒടുക്കേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നോർത്ത് റൈൻവെസ്ററ് ഫാലിയ സംസ്ഥാനം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങൾ ഇപ്പോൾ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിയ്ക്കയാണ്. ചില സംസ്ഥാനങ്ങളിൽ കൂട്ടം കൂടുന്നവരുടെ എണ്ണം 50 ൽ താഴെ പരിമിതപ്പെടുത്താനും ഉദ്ദേശമുണ്ട്. രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചുകൊണ്ടിരിക്കുന്ന പുതിയ അണുബാധകളുടെ പശ്ചാത്തലമാണ് ഇതിനെല്ലാം അടിസ്ഥാനം.
ഹോട്ട്സ്പോട്ടുകളിലെ മാനദണ്ഡം പുതിയ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് നോർത്ത് റൈൻവെസ്ററ്ഫാലിയയിലെ ഒരു ജില്ല അല്ലെങ്കിൽ ഒരു സ്വതന്ത്ര നഗരം ഏഴ് ദിവസത്തിനുള്ളിൽ ഒരു ലക്ഷം നിവാസികൾക്ക് 50 പുതിയ അണുബാധകളുടെ പരിധി കവിഞ്ഞാൽ, ഇനിപ്പറയുന്നവ ബാധകമായിരിയ്ക്കും.
പൊതുസ്ഥലത്ത് ഒത്തുകൂടാൻ അനുമതിയുള്ള വിവിധ വീടുകളിൽ നിന്നുള്ള ആളുകളുടെ എണ്ണം 10 ൽ നിന്ന് 5 ആക്കി കുറയ്ക്കും. പബ്ബുകളുടെയും റസ്റ്ററന്റുകളുടെയും തുറക്കൽ സമയം പിന്നീട് നിയന്ത്രിക്കും. ഹോട്ട് സ്പോട്ടുകളിലുള്ളവർ പുറത്തിറങ്ങിയാൽ നിർബന്ധമായും മാസ് ധരിയ്ക്കണമന്നെും നിബന്ധനയുണ്ട്. 500 ൽ അധികം വരുന്ന 250 പേരും ഉള്ള ഇവന്റുകൾ റദ്ദാക്കുകയും സൈറ്റിൽ ഒരു മാസ്ക് ആവശ്യമാക്കും. സ്വകാര്യ മുറിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയും.
ചാൻസലർ മെർക്കലുമായി നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയുടെ ഭാഗമായി, പിഴ സംബന്ധിച്ച നിയമങ്ങളും മൂല്യങ്ങളും ഉടൻ പ്രഖ്യാപിയ്ക്കും.
അതേസമയം രാജ്യവ്യാപകമായി കൂടുതൽ കൊറോണ നിയന്ത്രണങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണന്ന് വൈറോളജി വിദഗ്ധൻ ക്രിസ്ററ്യൻ ഡ്രോസ്ററണ് പറഞ്ഞു. കോറോണയെ പ്രതിരോധിക്കാൻ കൂടുതൽ ദേശീയ നിയന്ത്രണങ്ങൾ വരും മാസങ്ങളിൽ ആവശ്യമാണെന്ന് ക്രിസ്ററ്യൻ ഡ്രോസ്ററണ് പറഞ്ഞു. ജർമ്മനിയിലെ റിസ്ക് ഏരിയകളിൽ നിന്നുള്ള അതിഥികൾക്ക് താമസിക്കാനുള്ള വ്യത്യസ്ത നിയമങ്ങളെക്കുറിച്ച് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പരാതിപ്പെട്ടു. ജർമ്മനിയിലെ യാത്ര നിയന്ത്രണവിധേയമായി തുടരണം. ഹോട്ടലുകളും ഗസ്ററ് ഹൗസുകളും നയന്ത്രണങ്ങൾ പാലിയ്ക്കണം. ലംഘനങ്ങൾക്ക് ഉയർന്ന പിഴ ഒടുക്കേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ