ബർലിൻ: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കടുപ്പമേറിയ മാസങ്ങളാണ് വരാനിരിക്കുന്നതെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ. എംപിമാരെ അഭിസംബോധന ചെയ്യവേയാണ് മെർക്കലിന്റെ മുന്നറിയിപ്പ്.
പ്രതിസന്ധി മറികടക്കാൻ ഏറ്റവും നല്ല മാർഗം പണം കടമെടുക്കുക തന്നെയാണെന്നും സർക്കാർ ആ വഴിക്കാണ് മുന്നോട്ടു പോകുന്നതെന്നും മെർക്കൽ വ്യക്തമാക്കി. ബജറ്റ് നയത്തിനെതിരായ കടുത്ത പ്രതിപക്ഷ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ചാൻസലർ.
സർക്കാരിന്റെ ഫലപ്രദമായ നടപടികളാണ് കോവിഡിന്റെ സാന്പത്തിക പ്രത്യാഘാതം പരമാവധി കുറയ്ക്കാൻ രാജ്യത്തെ സഹായിച്ചതെന്നും അവർ അവകാശപ്പെട്ടു.
2021ൽ സർക്കാർ 96.2 ബില്യൻ യൂറോയാണ് വായ്പയെടുക്കാൻ പോകുന്നത്. വർഷങ്ങളായി ജർമനി തുടർന്നു പോരുന്ന കടമില്ലാ നയത്തിൽ നിന്നുള്ള വ്യതിചലനം എന്ന നിലയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിന് ഈ തീരുമാനം കാരണമായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പ്രതിസന്ധി മറികടക്കാൻ ഏറ്റവും നല്ല മാർഗം പണം കടമെടുക്കുക തന്നെയാണെന്നും സർക്കാർ ആ വഴിക്കാണ് മുന്നോട്ടു പോകുന്നതെന്നും മെർക്കൽ വ്യക്തമാക്കി. ബജറ്റ് നയത്തിനെതിരായ കടുത്ത പ്രതിപക്ഷ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ചാൻസലർ.
സർക്കാരിന്റെ ഫലപ്രദമായ നടപടികളാണ് കോവിഡിന്റെ സാന്പത്തിക പ്രത്യാഘാതം പരമാവധി കുറയ്ക്കാൻ രാജ്യത്തെ സഹായിച്ചതെന്നും അവർ അവകാശപ്പെട്ടു.
2021ൽ സർക്കാർ 96.2 ബില്യൻ യൂറോയാണ് വായ്പയെടുക്കാൻ പോകുന്നത്. വർഷങ്ങളായി ജർമനി തുടർന്നു പോരുന്ന കടമില്ലാ നയത്തിൽ നിന്നുള്ള വ്യതിചലനം എന്ന നിലയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിന് ഈ തീരുമാനം കാരണമായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ