ബർലിൻ: ഗ്രീസിൽ നിന്ന് 1553 അഭയാർഥികളെക്കൂടി സ്വീകരിക്കാമെന്ന് ജർമനി ഉറപ്പു നൽകി. ലെസ്ബോസിലെ കത്തിനശിച്ച ക്യാന്പിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്കായിരിക്കും മുൻഗണന. പന്തീരായിരത്തിലധികം പേരെ താമസിപ്പിച്ചിരുന്ന മോറിയ ക്യാന്പിലാണ് തീപിടിത്തമുണ്ടായത്.
ക്യാന്പിലെ തീപിടിത്തത്തെത്തുടർന്ന് ജർമനി മതിയായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പുതിയ വാഗ്ദാനം.
1553 അഭയാർഥികളുടെ അപേക്ഷ അംഗീകരിക്കപ്പെട്ട 408 കുടുംബങ്ങളിൽനിന്നുള്ളവരാണെന്ന് സർക്കാർ വക്താവ് സ്ററീഫൻ സീബർട്ട് അറിയിച്ചു. നേരത്തെ ധനമന്ത്രി ഒലാഫ് ഷോൾസാണ് സർക്കാർ തീരുമാനം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ക്യാന്പിലെ തീപിടിത്തത്തെത്തുടർന്ന് ജർമനി മതിയായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പുതിയ വാഗ്ദാനം.
1553 അഭയാർഥികളുടെ അപേക്ഷ അംഗീകരിക്കപ്പെട്ട 408 കുടുംബങ്ങളിൽനിന്നുള്ളവരാണെന്ന് സർക്കാർ വക്താവ് സ്ററീഫൻ സീബർട്ട് അറിയിച്ചു. നേരത്തെ ധനമന്ത്രി ഒലാഫ് ഷോൾസാണ് സർക്കാർ തീരുമാനം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ