ജനീവ: യൂറോപ്പിൽ വരുന്ന മാസങ്ങളിൽ കോവിഡ് മരണസംഖ്യയിൽ ഗണ്യമായ വർധന പ്രതീക്ഷിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏറ്റവും കരുതിയിരിക്കേണ്ടതെന്നും സംഘടനയുടെ യൂറോപ്യൻ വിംഗ് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സ്പെയ്നും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുതാലായി കണ്ടുവരുന്നത്. ഏപ്രിലിലെ ഉയർന്ന കണക്കിനെക്കാൾ കൂടുതൽ രോഗബാധിതരുടെ എണ്ണം വെള്ളിയാഴ്ച മാത്രം യൂറോപ്യൻ മേഖലയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, രോഗബാധ ശക്തമായിരുന്ന സമയത്തെ അപേക്ഷിച്ച് ശരാശരി മരണസംഖ്യ ഇപ്പോൾ കുറവാണ്. മഹാമാരി അവസാനിക്കുന്നതിനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നിലവിൽ സ്പെയ്നും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുതാലായി കണ്ടുവരുന്നത്. ഏപ്രിലിലെ ഉയർന്ന കണക്കിനെക്കാൾ കൂടുതൽ രോഗബാധിതരുടെ എണ്ണം വെള്ളിയാഴ്ച മാത്രം യൂറോപ്യൻ മേഖലയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, രോഗബാധ ശക്തമായിരുന്ന സമയത്തെ അപേക്ഷിച്ച് ശരാശരി മരണസംഖ്യ ഇപ്പോൾ കുറവാണ്. മഹാമാരി അവസാനിക്കുന്നതിനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ